ധാക്ക : കഴിഞ്ഞ വർഷത്തെ Gen-Z പ്രസ്ഥാനത്തെത്തുടർന്ന്, ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ തെരുവുകൾ അതിശക്തമായ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിരവധി ഹിന്ദു ആരാധനലായങ്ങളും ഇസ്ലാമിസ്റ്റുകൾ കലാപത്തിന്റെ മറവിൽ തകർത്തിരുന്നു. ഹിന്ദു കുടുംബങ്ങളും ആക്രമിക്കപ്പെട്ടു. എന്നാൽ അതിനു ശേഷം ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുകയാണ്. ധാക്കയിൽ ശ്രീരാമന്റെ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കമാണ് . വൻ പ്രകടനമാണ് ഇവർ നടത്തിയതും.
ബംഗ്ലാദേശിലെ മതവികാരം, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശങ്കങ്ങൾ വീണ്ടും ലോകരാജ്യങ്ങൾക്ക് മുന്നിൽ എത്തും വിധമായിരുന്നു പ്രതിഷേധം . . അടുത്തിടെ ഒരു അക്രമാസക്തരായ ജനക്കൂട്ടം ശ്രീരാമന്റെ വിഗ്രഹത്തെ അവഹേളിച്ചുവെന്നും കുറ്റവാളികൾ വിഗ്രഹത്തിൽ ചെരുപ്പുകൾ വച്ചതായും ഹിന്ദു വിദ്യാർത്ഥികൾ പറഞ്ഞു.
സംഭവത്തെത്തുടർന്ന്, ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു . ആയിരക്കണക്കിന് ഹിന്ദു വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളായി . നടപടി സ്വീകരിച്ചില്ലെങ്കിൽ ജൂൺ 19 ന് ഉച്ചകഴിഞ്ഞ് ധാക്കയിലെ ഷാബാഗ് കവലയിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവർ സർക്കാരിന് അന്ത്യശാസനം നൽകി.
ബംഗ്ലാദേശ് സ്റ്റുഡന്റ് യൂണിറ്റി കൗൺസിലിന്റെ ധാക്ക മെട്രോപൊളിറ്റൻ സൗത്ത് കോർഡിനേറ്റർ നോവൽറ്റി റോയ് ഉദയ് ആണ് പ്രസ്താവന പുറത്തിറക്കി.യത് ശ്രീരാമനെ അപമാനിച്ചത് തങ്ങളുടെ വിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണെന്ന് ഉദയ് പറഞ്ഞു. സ്ഥിതി തുടർന്നാൽ വരും വർഷങ്ങളിൽ ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ നിലനിൽപ്പ് തന്നെ ഗുരുതരമായ ഭീഷണികൾ നേരിടേണ്ടിവരുമെന്ന് ഉദയ് പറഞ്ഞു.
സംഭവത്തെത്തുടർന്ന്, ധാക്കയിലെ ജഗന്നാഥ് സർവകലാശാലയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. അവിടെ ആദ്യം പ്രകടനം നടത്തിയത് ഹിന്ദു വിദ്യാർത്ഥികളാണ്. ക്രമേണ, പ്രസ്ഥാനം മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു, വിശാലമായ വിദ്യാർത്ഥി പ്രസ്ഥാനമായി പരിണമിച്ചു. ഈ പ്രസ്ഥാനം കേവലം മതവികാരത്തെക്കുറിച്ചല്ല, മറിച്ച് സ്വാതന്ത്ര്യത്തിനും അന്തസ്സിനും മതപരമായ അവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നാണ് ജഗന്നാഥ് സർവകലാശാല വിദ്യാർത്ഥി യൂണിറ്റി കൗൺസിൽ പ്രസിഡന്റ് അർഘ്യ ശ്രേഷ്ഠ ദാസ് പറയുന്നത്.
















