News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മെട്രോമാൻ ഡോ.ഇ. ശ്രീധരൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ച അതിവേഗ റെയിൽ പാതയെ ചോദ്യം ചെയ്യുന്ന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ എതിർപ്പ് പദ്ധതിയെക്കുറിച്ചുള്ള കാര്യങ്ങൾ മുഴുവൻ അറിയാതെ. കേരളത്തിന്റെ ഭൂപ്രകൃതിക്കും ജനസാന്ദ്രതയ്‌ക്കും യാത്രാ ആവശ്യത്തിനും അനുയോജ്യമായ ഏറ്റവും മികച്ച റെയിൽ പദ്ധതിയാണിത്. പരിസ്ഥിതി സൗഹൃദംകൂടിയായ ഈ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കേണ്ടതില്ല. നിർമ്മാണാവശ്യത്തിന് കൈവശമേൽക്കുന്ന ഭൂമിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുകയും നിർമ്മാണം കഴിഞ്ഞാൽ ഭൂമി തിരികെ നൽകുകയും ചെയ്യുന്നതാണ് പദ്ധതി എന്നതാണ് ഏറ്റവും ആകർഷകം. 456 കിലോ മീറ്റർ പാത തൂണികളിലുള്ള പ്രത്യേക പാളങ്ങളിലൂടെ റെയിൽ കോച്ചുകൾ സഞ്ചരിക്കുന്ന സംവിധാനത്തിലാണ്. പദ്ധതി സംസ്ഥാന സർക്കാർ നയോഗിച്ച വിദഗ്‌ദ്ധ സമിതിയുടെ പരിശോധനയിലാണ്.

ഇ. ശ്രീധരൻ നിർദ്ദേശിച്ച ഹൈസ്പീഡ് റെയിൽവേ പദ്ധതി, തിരുവനന്തപുരം മുതൽ കണ്ണൂർവരെയാണ്. തലസ്ഥാന നഗരത്തിൽ 6.5 കിലോമീറ്റർ തുരങ്ക പാതയൊഴിച്ച് 456 കിലോമീറ്ററും തൂണിലുള്ള പാതയിലൂടെയാണ്. അതിനാൽ കുറച്ച് ഭൂമിയേ ഏറ്റെടുക്കേണ്ടതായിവരൂ. നിർമ്മാണം കഴിഞ്ഞാൽ ഉടമകൾക്ക് ആവശ്യമെങ്കിൽ ഉപാധികളോടെ ഉപയോഗിക്കാൻ തിരികെ കൊടുക്കും.
-കുറഞ്ഞ മൂലധന നിക്ഷേപമേ പദ്ധതിക്ക് വേണ്ടൂ എന്നതാണ് മറ്റൊരു ആകർഷണം. അഞ്ച് വർഷത്തിൽ പദ്ധതി നടപ്പാക്കാം. സൗരോർജ വൈദ്യുതി ഉപയോഗിച്ചാവും വണ്ടിയോടിക്കൽ. പൂർണമായും പരിസ്ഥിതി സൗഹൃദമായ 6303 പദ്ധതിയായിരിക്കും. ജനാവാസ പ്രദേശങ്ങൾ ഒഴിവാക്കിയായിരിക്കും പദ്ധതി അലൈൻമെന്റ്. യാത്രയ്‌ക്കുള്ള ടിക്കറ്റ് ഇപ്പോൾ എസി ചെയർ കാർ യാത്രയ്‌ക്ക് നൽകുന്നതിനൊപ്പമായിരിക്കും എ സി കോച്ചിലെ യാത്ര.
2 കിലോമീറ്ററിനിടയിൽ ഒരു സ്‌റ്റേഷനുണ്ടാകും. തിരുവനന്തപുരം- കണ്ണൂർ യാത്രാ സമയം മൂന്നര മണിക്കൂറാകും.
എല്ലാ വിമനത്താവളങ്ങളും തമ്മിൽ ബന്ധിപ്പിച്ചാകും യാത്ര.

 

നിലവിലെ റെയിൽപാതകളുടെ വളവുകൾ നിവർത്താനണും വേഗം കൂട്ടാനും സിഗ്നൽ സംവിധാനം മാറ്റാനുമുള്ള നിർദ്ദേശങ്ങൾ അത്ര എളുപ്പമല്ല. അതിനായി സംസ്ഥാനത്തെ റെയിൽ ഗതാഗതം കുറച്ച് കാലത്തേക്ക് നിർത്തേണ്ടിവരും. പുതിയ മൂന്നാം നാലാം പാതകൾ നിർമ്മിച്ചാലും പ്രശ്‌നങ്ങൾ ശേഷിക്കും. അതിവേഗ റെയിൽവേയുടെ ഇരട്ടി നിർമ്മാണച്ചെലവുവരും. പത്തോ പന്ത്രണ്ടോ കൊല്ലംകൊണ്ടേ പണിതീരൂ.
എന്നാൽ വേഗമുള്ള ചെലവുകുറഞ്ഞ, സുരക്ഷിതമായ സൗകര്യമുള്ള യാത്രയ്‌ക്ക് ലക്ഷ്യമിട്ടുള്ളതാണ് ഇ. ശ്രീധരന്റെ പദ്ധതി.

Recent Posts