
കൊൽക്കത്ത : ബംഗാളിൽ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ കൈകൂപ്പി ജനങ്ങളോട് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത് . താൻ പുഷ്പയാണെന്ന് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ വെല്ലുവിളിച്ചിരുന്നു ജഹാംഗീർ. തൃണമൂൽ സ്ഥാനാർത്ഥിയായിരുന്ന ജഹാംഗീർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.നിരവധി കേസുകളിൽ പ്രതിയാണ് ജഹാംഗീർ. നേപ്പാളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ജഹാംഗീർ ഭീഷണിപ്പെടുത്തി താൻ കാൽചുവട്ടിലെത്തിച്ച അതേ ജനങ്ങൾക്ക് മുന്നിലൂടെ കയർ വച്ച് കെട്ടി ഷോർട്ട്സ് ധരിച്ച് നഗ്നപാദനായി കൈകൾ കൂപ്പി , തല കുനിച്ച് , മാപ്പ് പറയിച്ചാണ് ബംഗാൾ പൊലീസ് ഇയാളെ നടത്തിച്ചത്. ജഹാംഗീർ ഭീഷണിപ്പെടുത്തിയ, മർദ്ദിച്ച നിരവധി പേരാണ് ഈ കാഴ്‌ച്ച കാണാനായി വഴിയോരങ്ങളിൽ കാത്ത് നിന്നത്. ചിലർ കയ്യടിക്കുന്നുണ്ടായിരുന്നു.
ഇത് രണ്ടാം തവണയാണ് ജഹാംഗീറിനെ ഇത്തരത്തിൽ കൊണ്ടുപോയത്. ഇതിനു മുൻപ് ഇതേ രീതിയിൽ കൊണ്ടുപോയെങ്കിൽ അന്ന് ജഹാംഗീർ ആരോടും മാപ്പ് പറഞ്ഞില്ലെന്ന് ജനങ്ങൾ പറഞ്ഞിരുന്നു.