ന്യൂദല്‍ഹി: ഇത് അമേരിക്കയുടേയോ റഷ്യയുടേയോ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പഴയ ഇന്ത്യയല്ലെന്ന് അമേരിക്കയുടെ വിദേശകാര്യസെക്രട്ടറി മാര്‍ക്ക് റൂബിയോയ്‌ക്ക് പഠിപ്പിച്ചുകൊടുത്ത് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍. ഇന്ത്യയുടെ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ചുകൊണ്ട് ഹോര്‍മുസില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കുന്നവരോട് സഹിഷ്ണുതയുണ്ടാകില്ലെന്ന മാര്‍ക്കോ റൂബിയോയുടെ വാക്കുകള്‍ക്ക് ചുട്ടമറുപടി നല്‍കി ജയശങ്കര്‍.
ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെതിരായ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം മാര്‍കോ റൂബിയോയെ അറിയിച്ചിട്ടുണ്ടെന്ന് ഇരു നേതാക്കളും തമ്മില്‍ നടന്ന അരമണിക്കൂര്‍ ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം ജയശങ്കര്‍ തന്റെ സമൂഹമാധ്യമപേജില്‍ കുറിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണം ന്യായീകരിക്കാനാവില്ലെന്നും ജയശങ്കര്‍ തിരിച്ചടിച്ചു.
മാര്‍ക്കോ റൂബിയോയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം സമൂഹമാധ്യമത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ കുറിച്ചത്:

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യ വെള്ളിയാഴ്ചയും യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ. 48 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് മീക്‌സിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തുന്നത് എന്നത് അമേരിക്കയ്‌ക്ക് വലിയ നാണക്കേടായി.ഇതോടെയാണ് മാര്‍ക്കോ റൂബിയോ വിദേശകാര്യമന്ത്രി ജയശങ്കറെ ഫോണില്‍ വിളിച്ച് സംസാരിച്ചതും അമേരിക്കയുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചതും. പക്ഷെ ജദയശങ്കറിന്റെ മറുപടികള്‍ക്ക് മുന്‍പില്‍ റൂബിയോയ്‌ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം അമേരിക്കയല്ല ഇറാനാണ് ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട കപ്പല്‍ ആക്രമിച്ചതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇറാന്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിട്ടതോടെ അമേരിക്കയുടെ മുഖം നഷ്ടപ്പെട്ടു.
“ഹോർമുസ് കടലിടുക്കിൽ ഒരു ഇന്ത്യൻ കപ്പലുമായി ബന്ധപ്പെട്ട് ഇറാനെതിരെ യുഎസ് പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്,” ഇന്ത്യയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതികരിച്ചു. “ഒരു ആഴ്ചയ്‌ക്കുള്ളിൽ 3 ഇന്ത്യൻ കപ്പലുകൾ ആക്രമിച്ച് 3 നിരപരാധികളായ ഇന്ത്യൻ നാവികരെ കൊന്നൊടുക്കിയ യുഎസ്, ഈ ക്രൂരമായ തെറ്റില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തിയത്. അത് വളരെ ദയനീയമാണ്!” കുറ്റം ഇറാന്റെ മേല്‍ ചുമത്താനുള്ള ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇറാന്‍ എംബസി പറഞ്ഞു.
ജൂൺ 10 നാണ് ഇന്ത്യന്‍ കപ്പലിന് നേരെ വിവാദ ആക്രമണം ഉണ്ടായത്. ഒമാൻ ഉൾക്കടലിൽ വെച്ചാണ് എംടി സെറ്റെബെല്ലോ എന്ന ഇന്ത്യയുടെ ടാങ്കർ ആക്രമിക്കപ്പെട്ടത്. പലാവു പതാകയുള്ള ഒരു ടാങ്കറായിരുന്നു ഈ കപ്പൽ. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നു, അതിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, പക്ഷേ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയാണ് ഈ കപ്പലിനെ ആക്രമിച്ചതെന്നതിന് ഇന്ത്യയ്‌ക്ക് വ്യക്തമായ തെളിവുകളുണ്ട്.
















