ബംഗ്ലാദേശിൽ ഹിന്ദു വിശ്വാസികൾക്കായി നിർമ്മിക്കുന്ന ശ്രീരാമ വിഗ്രഹമടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : പിന്നിൽ പാകിസ്ഥാൻ ; മതസ്വാതന്ത്ര്യം ഹിന്ദുക്കൾക്കും വേണമെന്ന് തസ്ലീമ
ധാക്ക ; ബംഗ്ലാദേശിൽ ഹിന്ദു വിശ്വാസികൾക്കായി നിർമ്മിക്കുന്ന ശ്രീരാമ ശിൽപ്പത്തിന്റെ നിർമ്മാണം നിർത്തി വയ്‌പ്പിച്ച് ബംഗ്ലാദേശ് സർക്കാർ. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്ക് വഴങ്ങിയാണ് നീക്കം. രംഗ്പൂർ ഡിവിഷനിലെ ഗയബന്ധ ജില്ലയിൽ നിർമ്മിക്കുന്ന ‘സനാതൻ ധാർമിക സങ്കുൽ’ പൊളിക്കണമെന്ന് ബംഗ്ലാദേശ്, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണ് ആവശ്യപ്പെടുന്നു. പൂർണ്ണ പിന്തുണ നൽകി പാക് ചാരസംഘടനയായ ഐഎസ് ഐയും ഒപ്പമുണ്ട്.
53 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമയുടെ ഔപചാരിക ഉദ്ഘാടനം 2025 നവംബർ 25 ന് രാജ്ഷാഹിയിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണർ മനോജ് കുമാറാണ് നടത്തിയത്. ശ്രീരാമന്റെയും ശിവന്റെയും (28 അടി ഉയരമുള്ള) വിഗ്രഹങ്ങൾ ഉൾപ്പെടെ 144 ദേവതകളുടെ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു. പ്രാദേശിക മനുഷ്യസ്‌നേഹിയായ ഹരിദാസ് ബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി ക്രമേണ വലിയ മതപരവും വാസ്തുവിദ്യാ സമുച്ചയവുമായി വികസിച്ചുവരികയായിരുന്നു.
എന്നാൽ ‘ഐഎസ്‌ഐ’യുടെ നേരിട്ടുള്ള പിന്തുണയോടെ, ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളും ജിഹാദികളും ‘സനാതൻ സങ്കുൽ’ നിർമ്മാണം തടയാൻ രംഗത്തിറങ്ങിയതോടെ നിർമ്മാണം സ്തംഭിച്ചു. ജൂൺ 19 ന് സ്ഥലം ആക്രമിച്ച് ഈ വിഗ്രഹങ്ങൾ നശിപ്പിക്കാൻ അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും സൂചനയുണ്ട്.ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ സോഷ്യൽ മീഡിയ വഴി ഈ വിഗ്രഹങ്ങളുടെ ‘തലവെട്ടാൻ’ ആഹ്വാനം ചെയ്യുന്നുണ്ട് . 5,000 ത്തോളം മുസ്ലീം ഭീകരർ അടങ്ങുന്ന സംഘമാണ് വിഗ്രഹങ്ങൾ തകർക്കാൻ തയ്യാറെടുക്കുന്നത്.
അതേസമയം നിർമ്മാണം നിർത്തി വച്ചതിനെതിരെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗത്തെത്തി . ബംഗ്ലാദേശിൽ ദശലക്ഷക്കണക്കിന് പള്ളികളുണ്ടെന്ന് അവർ പറഞ്ഞു. പുതിയ പള്ളികളുടെ നിർമ്മാണവും രാജ്യത്തുടനീളം തുടർച്ചയായി നടക്കുന്നുണ്ട്. അപ്പോൾപ്പിന്നെ ഒരു ശ്രീരാമ ക്ഷേത്രമോ ശ്രീരാമന്റെ വിഗ്രഹമോ മാത്രം നിർമ്മിക്കുന്നതിന് ഇത്രയധികം എതിർപ്പ് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. മതസ്വാതന്ത്ര്യം യഥാർത്ഥത്തിൽ എല്ലാവർക്കും വേണ്ടിയാണെങ്കിൽ, അത് ഭൂരിപക്ഷത്തിനും മാത്രമല്ല, ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ ബാധകമാകണം. ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഒരു ക്ഷേത്രം ഇഷ്ടപ്പെടാത്തതുകൊണ്ട് അത് തകർക്കാൻ അവകാശമില്ല.
ഈ സംഭവങ്ങൾ കാരണം ഇവിടത്തെ ഹിന്ദു ന്യൂനപക്ഷ സമൂഹം അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. ഇന്തോനേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മലേഷ്യ, ഒമാൻ തുടങ്ങിയ ലോകത്തിലെ പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും വലിയ ഹിന്ദു ക്ഷേത്രങ്ങളുണ്ട്. ആ രാജ്യങ്ങളിൽ, ക്ഷേത്രങ്ങളുടെ നിലനിൽപ്പ് രാജ്യത്തിന് ഒരു ഭീഷണിയായി കണക്കാക്കുന്നില്ല. അപ്പോൾ എന്തുകൊണ്ടാണ് ചില മുസ്ലീങ്ങൾ ബംഗ്ലാദേശിൽ ഒരു ക്ഷേത്രം നിർമ്മിക്കുന്നത് ഒരു അസ്തിത്വ പ്രതിസന്ധിയായി കാണുന്നത്? തസ്ലീമ ചോദിച്ചു.
















