
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം നടത്തിയ തട്ടിപ്പുകൾ പുറത്ത് വരാൻ തുടങ്ങിയതിനു പിന്നാലെയാണ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഡോ. സെൻ കുമാർ.
101 അംഗ കൗൺസിലിൽ 50 പേർ ബിജെപിക്കാരും , ഒരാൾ സ്വതന്ത്രനുമാണ് . അങ്ങനെയുള്ള അവസ്ഥയിൽ ഒരാളിന്റെ അംഗത്വം നഷ്ടപ്പെട്ടാൽ ബിജെപിയുടെ ഭരണം നഷ്ടപ്പെടുത്താമെന്നാണ് ചിന്ത . 2019 ലാണ് സുഗതനെതിരെ കേസുകൾ ഉണ്ടായിരുന്നത്. അത് കഴിഞ്ഞും അതിന് മുൻപും സുഗതൻ അവിടെ സജീവമായി ഉണ്ടായിരുന്നു. വികെ പ്രശാന്ത് എം എൽ എ ആയ ശേഷമാണ് ഈ കേസുകൾ എല്ലാം വന്നത്. അതിന്റെ അർത്ഥം കേസുകൾ എല്ലാം തികച്ചും രാഷ്‌ട്രീയപരമായി പ്രവർത്തിക്കുന്ന പൊലീസുകാരെ വച്ച് ഉണ്ടാക്കിയതാണ്.
ഭരിക്കുന്ന പാർട്ടിയുടെ സഹായത്തോടെയാണ് ഇപ്പോൾ സുഗതനെ കുടുക്കിയത്. എല്ലാം പാർട്ടി ബേസ് കേസുകളാണ് . അല്ലാതെ നാട്ടുകാർക്ക് പ്രശ്നം ഉണ്ടായിട്ട് വന്ന കേസുകളല്ല. ദീർഘനാളത്തെ ആസൂത്രണമാണിതിന് പിന്നിൽ. ബംഗാളിലും മറ്റും നടന്ന കേസുകളുടെ ആവർത്തനമാണിത്. തിരുവനന്തപുരം കോർപ്പറേഷൻ സിപിഎമ്മിനെ സംബന്ധിച്ച് ഒരു വലിയ വരുമാനം സ്രോതസായിരുന്നു. അതാണ് നഷ്ടപ്പെട്ടത്. കോടികളാണ് ഈ കോർപ്പറേഷനിൽ നിന്ന് ഡൈവർട്ടായത്. വി വി രാജേഷ് ഇനിയും മേയർ ആയിരുന്നാൽ സിപിഎമ്മിന്റെ തട്ടിപ്പുകൾ എല്ലാം പുറത്ത് വരും . അതിന് ഒരു പ്രതിവിധി എന്ന നിലയിൽ ബിജെപി ഭരണം നഷ്ടമാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. യുഡിഎഫ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇതിന് കൂട്ടുനിൽക്കുന്നു.
2019 മുതൽ സുഗതനെതിരെ നടന്ന പ്ലാനിംഗ് ആണ് കണ്ടെത്തേണ്ടത്. ശബരിമല കേസിൽ ഒരു ഹർത്താൽ ആഹ്വാനങ്ങളിലും പോകാത്ത എന്നെ നൂറ് കണക്കിന് കേസിൽപ്പെടുത്താൻ കഴിഞ്ഞവരാണ് . അങ്ങനെയുള്ളപ്പോൾ കാപ്പ ഫ്രെയിം ചെയ്തത് സാധാരണക്കാരനെ ബോധപൂർവ്വം കുടുക്കാൻ പൊലീസിന് സാധിക്കും ‘ എന്നും സെൻ കുമാർ പറയുന്നു.