Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

അഭിഷേക് തന്റെ ഗുണ്ടാസൈന്യത്തെ വളർത്തിയതും തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വന്‍തുക വാങ്ങി വിറ്റതും വിമതർ പരസ്യമായി ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 10:12 pm IST
in India

ന്യൂദൽഹി: മമത ബാനർജി ഇക്കാലത്ത് ഉറക്കമില്ലാത്ത രാത്രികൾ ചെലവഴിക്കുകയാണ്. കാരണം പാർട്ടിയിലെ കലാപം തന്നെ. ഒരുകാലത്ത് അവരുടെ വിശ്വസ്തനായിരുന്ന കല്യാൺ ബാനർജി പോലും അനന്തരവൻ അഭിഷേകിനെ മാറ്റിനിര്‍ത്താന്‍ മമതയ്‌ക്ക് അന്ത്യശാസനം നൽകിയിട്ടും എന്തുകൊണ്ടാണ് അഭിഷേക് ബാനര്‍ജിയെ മാറ്റാന്‍ മമതയ്‌ക്ക് കഴിയാത്തത്?.ഈ ചോദ്യം ബംഗാളില്‍ മാത്രമല്ല, ദല്‍ഹിയിലും അലയടിക്കുന്നു.

ബംഗാളിൽ, സാധാരണക്കാർ ഇപ്പോഴും തൃണമൂല്‍ നേതാക്കലെ കണ്ടാല്‍ മുട്ടയെറിയുന്നത് തുടരുകയാണ്. ഒരു ടിഎംസി നേതാവിന്റെ സ്കൂളിൽ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയാണ്. ഒരു കാലത്ത് കാട്ടിലെ സിംഹം പോലെ ഫാൽത്തയില്‍ വാണിരുന്ന തൃണമൂല്‍ ഗുണ്ടയായ ജഹാംഗീർ ഖാനെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ പോലീസ് റോഡിലൂടെ നടത്തിച്ചു. ബംഗാളിൽ നിന്ന് വരുന്ന ഈ വാര്‍ത്തകള്‍ മമത ബാനർജിയെയും ഞെട്ടിക്കുന്നുണ്ടാകണം. .

ആളുകളെ ഭീഷണിപ്പെടുത്തുക, ഭാരിച്ച നികുതി നേരിട്ട് പിരിക്കുക തുടങ്ങി തൃണമൂല്‍ നേതാക്കൾക്കെതിരെ ചുമത്തിയിരുന്ന ആരോപണമങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. തൃണമൂല്‍ നേതാക്കളുടെ ക്രൂരതകള്‍ക്കെതിരായ കൂടുതൽ കൂടുതൽ വസ്തുതകൾ ഇപ്പോൾ പുറത്തുവരുന്നു. ഇതോടൊപ്പം, ടിഎംസി നേതാക്കളോടുള്ള അവരുടെ രോഷം ആളുകൾ പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം എങ്ങനെ ഉണ്ടായി? മമത ബാനർജിയ്‌ക്ക് എന്തുകൊണ്ട് തന്റെ ഭരണകാലത്ത് തൃണമൂല്‍ നേതാക്കളുടെ ഈ അതിക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല?

ടിഎംസി നേതാക്കളോട് ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അവരിൽ ഭൂരിഭാഗവും ഏകകണ്ഠമായി അവരുടെ അനന്തരവൻ അഭിഷേക് ബാനര്‍ജിയുടെ പേരാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാർട്ടി സംവിധാനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കാണ് നിയമമെന്നും അദ്ദേഹം അഹങ്കാരിയാണെന്നും അവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാർട്ടി തകർന്നടിഞ്ഞപ്പോൾ, തിരഞ്ഞെടുക്കപ്പെട്ട 80 എംഎൽഎമാരിൽ 64 പേരും 19 ലോക്‌സഭാ എംപിമാരും മമതയുടെ ക്യാമ്പ് വിട്ടുപോയതോടെ, മിക്കവാറും എല്ലാ വിമതരും ഈ വിനാശകരമായ സാഹചര്യത്തിന് അഭിഷേകിനെ ഉത്തരവാദിയാക്കുന്നു.

അവരിൽ ഒരാൾ പോലും ഇതുവരെ മമതയെ കുറ്റപ്പെടുത്തിയിട്ടില്ല. അഭിഷേക് തന്റെ ഗുണ്ടാസൈന്യത്തെ വളർത്തിയതും തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി ടിക്കറ്റ് വന്‍തുക വാങ്ങി വിറ്റതും വിമതർ പരസ്യമായി ചൂണ്ടിക്കാട്ടുന്നു. പക്ഷേ തൃണമൂല്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഭയം കാരണം ആർക്കും സംസാരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. പാർട്ടി യോഗങ്ങളിൽ എതിർപ്പ് ഉന്നയിച്ചവരെയെല്ലാം അഭിഷേക് ബാനര്‍ജി പുറത്താക്കി. പരസ്യമായി സംസാരിച്ചവര്‍ക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തു. ഇപ്പോള്‍ വിമത നേതാക്കള്‍ക്ക് അഭിഷേകിനെ വിമര്‍ശിക്കാന്‍ പഴയ ഭയത്തിന്റെ കാര്യമില്ല. കാരണം അധികാരത്തില്‍ നിന്നും തൃണമൂല്‍ പുറത്തായിക്കഴിഞ്ഞു. 1998 ൽ കോൺഗ്രസില്‍ നിന്നും ഇറങ്ങിപ്പോന്നതിന് ശേഷം മമത കഷ്ടപ്പെട്ട് നിർമ്മിച്ച പാർട്ടി ഇപ്പോൾ നാശത്തിലാണ്, പക്ഷേ അഭിഷേകിന്റെ അഹങ്കാരത്തിനാകട്ടെ തെല്ലും കുറവുമില്ല. .

ഇതോടെ ഒരു ചോദ്യം പ്രഹേളികയായി തുടരുന്നു. അമ്മായിയായ മമത എന്തിനാണ് മരുമകനായ അഭിഷേക് ബാനര്‍ജിയോട് ഇത്രയധികം സ്നേഹം കാണിക്കുന്നത്? സ്വന്തം കൺമുന്നിൽ പാർട്ടി ശിഥിലമായിട്ടും മമത തന്റെ മരുമകനെ തള്ളിപ്പറയാൻ മടിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്താണ്? അന്ധമായ വാത്സല്യം തന്നെ കാരണം. അമിത് ബാനര്‍ജി, ലതാ ബാനര്‍ജി ദമ്പതികളുടെ മകനാണ് അഭിഷേക് ബാനര്‍ജി. മമത ബാനര്‍ജിയുടെ സഹോദരനാണ് അമിത് ബാനര്‍ജി. തന്റെ ജീവിതം പൊതുസേവനത്തിനും രാഷട്രീയത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച മമത വിവാഹം കഴിക്കാതിരുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. ബംഗാളിലെ ജനങ്ങളാണ് തന്റെ കുടുംബമെന്ന് മമത കരുതിപ്പോന്നു. മമതയുടെ രാഷ്‌ട്രീയ പ്രതിസന്ധികളുടെ കാലത്താണ് മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയോട് ഒരു പുത്രവാത്സല്യം രൂപപ്പെടുന്നത്. അഭിഷേക് ബാനര്‍ജി കുട്ടിയായിരുന്നതു മുതലേ അമ്മായിയോട് വലിയ അടുപ്പത്തിലായിരുന്നു. മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന തന്റെ രക്തത്തില്‍ ഉണ്ടാക്കിയ ഈ പാര്‍ട്ടിക്ക് തനിക്ക് ശേഷം ഒരു പിന്‍ഗാമി വേണമെന്ന് മമത ആഗ്രഹിച്ചിരുന്നു. ആ റോളിലാണ് മമത അഭിഷേക് ബാനര്‍ജിയെ കണ്ടത്. കുറെശ്ശേയായി മമത ഉത്തരവാദിത്വങ്ങള്‍ അഭിഷേകിന് കൈമാറി. പക്ഷെ അഹങ്കാരിയായ മരുമകന്റെ മറ്റൊരു മുഖം അന്ധമായ പുത്രവാത്സല്യത്തില്‍ മമതയ്‌ക്ക് കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല, തന്റെ അനുയായികളെല്ലാം മമതയെ സന്തോഷിപ്പിക്കാന്‍ അഭിഷേക് ബാനര്‍ജിയെപ്പറ്റി മുഖസ്ഥുതി മമതയോട് പറയുകയും ചെയ്തു. ഇതാണ് മമതയെ വഴിതെറ്റിച്ചത്.

1990ല്‍ വെറും രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഒരു സംഭവം നടന്നു. മമതയെ സിപിഎമ്മുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതു കണ്ട് വന്ന അഭിഷേക് ബാനര്‍ജി എന്ന രണ്ട് വയസ്സുകാരന്‍ സിപിഎമ്മിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിച്ചത്രേ. അന്ന് സിപിമ്മിനെതിരെ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഈ രണ്ടു വയസ്സുകാരനും പങ്കെടുത്തു. ഇത് അതിമാരകമായ പരിക്കേറ്റ് കഴിയുന്ന മമതയ്‌ക്ക് അഭിഷേകിനോട് അങ്ങേയറ്റം ഇഷ്ടം തോന്നിച്ച സംഭവമായിരുന്നു. 2011ല്‍ മമത സിപിഎം ഭരണം അവസാനിപ്പിച്ച ഉടനെ വെറും 23 കാരനായ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റാക്കി മമത അവരോധിച്ചിരുന്നു. 2014ല്‍ ഡയമണ്ട് ഹാര്‍ബര്‍ എന്ന ലോക് സഭാ മണ്ഡലത്തില്‍ നിന്നും 26കാരനായ അഭിഷേക് ബാനര്‍ജിയെ എംപിയാക്കി. പിന്നേയും ഒരു ഏഴ് വര്‍ഷം കൂടി കഴി‍ഞ്ഞപ്പോള്‍ 2021ല്‍ അഭിഷേകിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു. മമതയുടെ കൂടെ നിഴല്‍പോലെ നടന്ന മികച്ച നേതാക്കളെ അവഗണിച്ചുകൊണ്ടാണ് മമത മരുമകനെ വളര്‍ത്തിയത്.ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടുപോയ സുവേന്ദു അധികാരിയാണ് ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രി.

Tags: Mamata BanerjeeLatest newsKalyan Banerjeerebel TMC leadersAmit BanerjeeAbhishek Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)
Kerala

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

India

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

India

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

Kerala

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

പുതിയ വാര്‍ത്തകള്‍

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

ഓപ്പറേഷന്‍ തൂഫാന്‍: രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.