World

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

ബംഗാളില്‍ നിന്നും അനധികൃത ബംഗ്ലാദേശികളെ നാടുകടത്തുന്ന നടപടിയില്‍ .പൊള്ളി മതമൗലികവാദികളായ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാ അത്തുകള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ധാക്ക: ബംഗാളില്‍ നിന്നും അനധികൃത ബംഗ്ലാദേശികളെ നാടുകടത്തുന്ന നടപടിയില്‍ .പൊള്ളി മതമൗലികവാദികളായ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാ അത്തുകള്‍. ബംഗ്ലാദേശികളെ ഇന്ത്യയില്‍ കൊല്ലുന്നു,  ബംഗ്ലാദേശ് ഭൂമി ഇന്ത്യ കയ്യേറുന്നു എന്നീ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ ഇന്ത്യാ അതിര്‍ത്തിയിലേക്ക് ജൂണ്‍ 12 വെള്ളിയാഴ്ച മാര്‍ച്ച് ചെയ്യുന്നത്.

ബംഗാളില്‍ കഴിഞ്ഞ 15 വര്‍ഷമായി അതിര്‍ത്തി വേലികെട്ടുന്നതിനെ മമത ബാനര്‍ജി എതിര്‍ത്തിരുന്നു. എന്നാല്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നയുടന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ ഇഷ്ടാനുസരണം ഇവര്‍ക്ക് ഇന്ത്യയില്‍ വന്നുപോകാന്‍ കഴിയില്ല. അതിനാല്‍ അതിര്‍ത്തിയില്‍ വേലികെട്ട് തടയാന്‍ ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ 11 പാര്‍ട്ടികളുടെ സഖ്യം പുതിയ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. ഇന്ത്യയെ പിന്തുണയ്‌ക്കുന്ന ആളാണ് ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയായ താരിഖ്  റഹ്മാന്‍ എന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ ബിഎന്‍പി സര്‍ക്കാരിനെ അട്ടിമറിക്കാനും ജമാ അത്തെ ഇസ്ലാമിക്ക് രഹസ്യ പദ്ധതിയുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷേഖ് ഹസീനയെ 2024 ആഗസ്ത് അഞ്ചിന് അധികാരത്തില്‍ നിന്നും പുറത്താക്കിയത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ കലാപത്തിലൂടെ ആണ്.  അതുപോലെ ഒന്ന് ആവര്‍ത്തിക്കാനാണ് ഉദ്ദേശ്യം.

നേരത്തെ ബംഗാളില്‍ മമത ബാനര്‍ജി ഭരിച്ചിരുന്നപ്പോള്‍ സുഗമമായി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് വരുന്നതും പോകുന്നതും തടഞ്ഞതും ബംഗാളിലും അസമിലും ബിജെപി സര്‍ക്കാര‍് വീണ്ടും അധികാരത്തില്‍എത്തിയതുമാണ് ഇവരെ പ്രകോപിപ്പിക്കുന്നത്. ഈ സര്‍ക്കാരുകളാകട്ടെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്.

. ഇന്ത്യയോട് ചേര്‍ന്നുള്ള ബംഗ്ലാദേശിലെ അതിർത്തി ജില്ലകളിലും പ്രധാന അതിർത്തി പോയിന്റുകളിലും പ്രതിഷേധ റാലികൾ നടത്തുമെന്നും തുടർന്ന് ജൂൺ 15 ന് ധാക്കയിൽ ഒരു റാലിയും ഘോഷയാത്രയും നടത്തുമെന്നും ജമാഅത്തിന്റെ നേതൃത്വത്തിലുള്ള 11 പാർട്ടികളുടെ സഖ്യം അറിയിച്ചു

ജമാഅത്തിന് പുറമേ, അതിന്റെ ഇസ്ലാമിക സഖ്യത്തിലെ അംഗങ്ങളായ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി), ബംഗ്ലാദേശ് ഖെലാഫത്ത് മജ്‌ലിസ്, ഖെലാഫത്ത് മജ്‌ലിസ്, അമർ ബംഗ്ലാദേശ് പാർട്ടി, ജാതിയ ഗണതന്ത്രിക് പാർട്ടി, മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകൾ എന്നിവയും ഈ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേഖ് ഹസീനയെ കലാപത്തിലൂടെ പുറത്താക്കിയത് ഈ സംഘടനകളുടെ വിദ്യാര്‍ത്ഥി വിഭാഗമാണ്.

ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഈ മതമൗലികകൂട്ടുമുന്നണി ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖലിലുല്‍ റഹ്മാനെതിരെയും ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. . പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബിഎൻപി സർക്കാര്‍ ഇന്ത്യയ്‌ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ഈ മതമൗലികവാദ മുന്നണി വ്യാജ ആരോപണം ഉന്നയിക്കുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ ബിഎസ് എഫ് ബംഗ്ലാദേശി പൗരന്മാരെ വെടിവെച്ചുകൊല്ലുന്നതായും ഇവര്‍ ആരോപിച്ചു.

Recent Posts