കൊൽക്കത്ത ; ബംഗാളിൽ തൃണമൂൽ വനിതാ നേതാവിനെ ഒരു കൂട്ടം വനിതകൾ ചേർന്ന് വെള്ള സാരി ധരിപ്പിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ വൈറലാകുന്നത്. ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ സ്ത്രീകൾ വെള്ള സാരി അണിയേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ടി എം സി വനിതാ നേതാവിനെയാണ് നാട്ടുകാർ തടഞ്ഞ് നിർത്തിയത്.
രാഷ്‌ട്രീയ ഭീഷണിയുടെ ഭാഗമായി വനിതാ നേതാവ് നിരവധി ബിജെപി പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വെള്ള സാരികൾ നൽകിയിരുന്നു. ഒപ്പം ബിജെപിയ്‌ക്ക് വോട്ട് ചെയ്താൽ വെളളസാരി ഉടുക്കാൻ തയ്യാറായിക്കോ എന്നൊരു കുറിപ്പും ഉണ്ടായിരുന്നു.
ബിജെപിക്ക് വോട്ട് നൽകുന്ന പുരുഷന്മാരെ കൊല്ലുമെന്ന ഭീഷണിയായിരുന്നു ഇതിന് പിന്നിൽ. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതാക്കളും അനുയായികളും ടിഎംസി ഓഫീസിൽ നിന്ന് നൂറുകണക്കിന് വെള്ള സാരികൾ കണ്ടെടുക്കുകയും ചെയ്തു.
ബിജെപി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിച്ച് എത്തിച്ചതായിരുന്നു ഇവയെന്നാണ് സൂചന . ഈ സംഭവം നാട്ടുകാർ മറന്ന് കാണുമെന്ന് കരുതിയാണ് വനിതാ നേതാവ് വീണ്ടും സജീവമായത്. അതിനു പിന്നാലെ നാട്ടുകാരായ സ്ത്രീകൾ വെള്ള സാരിയുമായി സംഘടിച്ചെത്തി ഇവരെ ധരിപ്പിക്കുകയായിരുന്നു.
















