Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 03:06 pm IST
in Entertainment

സൂപ്പർഹിറ്റുകളുടെ പരമ്പര തീർത്ത മറ്റൊരു പ്രതിഭയെയാണ് ഭാരതിരാജയുടെ മരണത്തിലൂടെ തമിഴ് സിനിമയ്‌ക്ക് നഷ്ടമായിരിക്കുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ ഇത്രമേൽ മനോഹരമായി ക്യാമറയിൽ പകർത്തിയ മറ്റൊരു സംവിധായകനുണ്ടാകില്ല. ചലച്ചിത്ര ലോകത്തെ ഭീഷ്മാചാര്യനെ നഷ്ടപ്പട്ട വേദനയിലാണ് തമിഴകം. ആരോഗ്യപ്രശ്നങ്ങളും വാർധക്യസഹജമായ അസുഖങ്ങളും കാരണം ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

84 വയസായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ നിരവധി പ്രമുഖർ ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നീലങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനായി വെച്ചപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ള ഒട്ടേറെ കലാകാരന്മാർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാരതിരാജയുടെ മൃതദേഹം കണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന സംഗീത സംവിധായകൻ ഗംഗൈ അമരൻ പ്രകോപിതനാകുന്ന വീഡിയോയാണ് വൈറലാകുന്നത്. ഭർത്താവിന്റെ മൃതദേഹം കണ്ട് എന്നെ വിട്ട് പോയല്ലോ… എന്ന് പറഞ്ഞാണ് അവർ പൊട്ടിക്കരഞ്ഞത്. ഭാര്യയ്‌ക്കൊപ്പം ഭാരതിരാജയുടെ മകളും ഉണ്ടായിരുന്നു. ഇരുവരും മൃതദേഹത്തിൽ വീണ് കരയുന്ന രം​ഗം കണ്ടപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഗംഗൈ അമരൻ രൂക്ഷമായി പ്രതികരിച്ചത്. അവസാന സമയത്ത് ആരുമില്ലായിരുന്നല്ലോ. ഫോൺ പോലും എടുത്തില്ല. ഇപ്പോൾ അദ്ദേഹം പോയതിന് ശേഷം എല്ലാവരും വന്നത് എന്തിനാണ്?. അനാഥനായല്ലേ അദ്ദേഹം മരിച്ചത് എന്നാണ് ഗംഗൈ അമരൻ ഭാര്യയേയും മകളേയും വിമർശിച്ച് ചോദിച്ചത്.

അവസാന കാലത്ത് ഭാരതി രാജയെ ശുശ്രൂഷിക്കാനുള്ള മടി കാരണം ഭാര്യയും മകളും അദ്ദേഹത്തെ വിട്ട് പോയിരുന്നുവത്രെ. അങ്ങനെയുള്ള ആളുകൾ ഇപ്പോൾ എന്തിന് വന്നുവെന്ന് ചോദിച്ചാണ് ​ഗം​ഗൈ അമരൻ ദേഷ്യപ്പെട്ടത്. രം​ഗം കൂടുതൽ വഷളാകും മുമ്പ് അദ്ദേ​ഹത്തെ നടി രാധിക ശരത്കുമാറും മറ്റുള്ളവരും ചേർന്ന് ആശ്വസിപ്പിച്ച് കൂട്ടികൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെയെല്ലാം വളർത്തി ഉയർത്തിയ വ്യക്തിയാണ് ഭാരതിരാജ. അദ്ദേഹം ചെന്നൈയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളും ഇവിടെ എത്തുമായിരുന്നില്ല. ഇളയരാജയും ഞങ്ങളും പല ദിവസങ്ങളിലും ഭാരതിരാജ ജോലി ചെയ്ത് ലഭിച്ച ശമ്പളം പങ്കുവെച്ചാണ് ജീവിച്ചത്. അത്തരമൊരു മഹാനായ വ്യക്തി ഇനി ഇല്ലെന്നത് അതീവ വേദനാജനകമാണ്.

സംസാരിക്കാൻ പോലും കഴിയുന്നില്ല. ഇനി അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെയാണ് അദ്ദേഹത്തെ ഓർക്കേണ്ടത് എന്നാണ് കണ്ണീരോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ​ഗം​​ഗൈ അമരൻ പറഞ്ഞത്. വീട്ടിനുള്ളിൽ എന്തിനാണ് അങ്ങനെ പ്രതികരിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞങ്ങളുടെ കുടുംബത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാൻ ഞാൻ തയ്യാറല്ല. അതിനെക്കുറിച്ച് പറയാനില്ല. സഹോദരങ്ങൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാം. അതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. ഞാൻ പറഞ്ഞത് വാർത്തയാക്കേണ്ടതില്ല എന്നായിരുന്നു ​ഗം​​ഗൈ അമരന്റെ മറുപടി. മലയാള സിനിമയിലും ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. തുടരും എന്ന മോ​ഹൻലാൽ-തരുൺ മൂർത്തി സിനിമയാണത്.

ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് മകനെ നഷ്ടമായത്. 2025 മാര്‍ച്ചിലാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ മരണപ്പെട്ടത്. മകന്റെ അപ്രതീക്ഷിതമായ വിയോഗമാണ് ഭാരതിരാജയെ തളര്‍ത്തിയത്. അതിനുശേഷമാണ് അസുഖവും അവശതകളും മൂർച്ഛിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഭാരതിരാജ ക്ഷീണിച്ചിരുന്നു. ചെറുപ്പം മുതലേ നാടകവും സിനിമയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പതിനാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് 1977ല്‍ ആണ് ഭാരതിരാജ സിനിമയിലേക്ക് വരുന്നത്.

 

Tags: deathtamil movieLatest newsbharatirajagangai amaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.