Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 03:06 pm IST
in Entertainment

സൂപ്പർഹിറ്റുകളുടെ പരമ്പര തീർത്ത മറ്റൊരു പ്രതിഭയെയാണ് ഭാരതിരാജയുടെ മരണത്തിലൂടെ തമിഴ് സിനിമയ്‌ക്ക് നഷ്ടമായിരിക്കുന്നത്. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ ഇത്രമേൽ മനോഹരമായി ക്യാമറയിൽ പകർത്തിയ മറ്റൊരു സംവിധായകനുണ്ടാകില്ല. ചലച്ചിത്ര ലോകത്തെ ഭീഷ്മാചാര്യനെ നഷ്ടപ്പട്ട വേദനയിലാണ് തമിഴകം. ആരോഗ്യപ്രശ്നങ്ങളും വാർധക്യസഹജമായ അസുഖങ്ങളും കാരണം ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

84 വയസായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെ നിരവധി പ്രമുഖർ ഭാരതിരാജയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നീലങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനായി വെച്ചപ്പോൾ തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ള ഒട്ടേറെ കലാകാരന്മാർ അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തി.

അവിടെ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാരതിരാജയുടെ മൃതദേഹം കണ്ട് അദ്ദേഹത്തിന്റെ ഭാര്യ പൊട്ടിക്കരഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന സംഗീത സംവിധായകൻ ഗംഗൈ അമരൻ പ്രകോപിതനാകുന്ന വീഡിയോയാണ് വൈറലാകുന്നത്. ഭർത്താവിന്റെ മൃതദേഹം കണ്ട് എന്നെ വിട്ട് പോയല്ലോ… എന്ന് പറഞ്ഞാണ് അവർ പൊട്ടിക്കരഞ്ഞത്. ഭാര്യയ്‌ക്കൊപ്പം ഭാരതിരാജയുടെ മകളും ഉണ്ടായിരുന്നു. ഇരുവരും മൃതദേഹത്തിൽ വീണ് കരയുന്ന രം​ഗം കണ്ടപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഗംഗൈ അമരൻ രൂക്ഷമായി പ്രതികരിച്ചത്. അവസാന സമയത്ത് ആരുമില്ലായിരുന്നല്ലോ. ഫോൺ പോലും എടുത്തില്ല. ഇപ്പോൾ അദ്ദേഹം പോയതിന് ശേഷം എല്ലാവരും വന്നത് എന്തിനാണ്?. അനാഥനായല്ലേ അദ്ദേഹം മരിച്ചത് എന്നാണ് ഗംഗൈ അമരൻ ഭാര്യയേയും മകളേയും വിമർശിച്ച് ചോദിച്ചത്.

അവസാന കാലത്ത് ഭാരതി രാജയെ ശുശ്രൂഷിക്കാനുള്ള മടി കാരണം ഭാര്യയും മകളും അദ്ദേഹത്തെ വിട്ട് പോയിരുന്നുവത്രെ. അങ്ങനെയുള്ള ആളുകൾ ഇപ്പോൾ എന്തിന് വന്നുവെന്ന് ചോദിച്ചാണ് ​ഗം​ഗൈ അമരൻ ദേഷ്യപ്പെട്ടത്. രം​ഗം കൂടുതൽ വഷളാകും മുമ്പ് അദ്ദേ​ഹത്തെ നടി രാധിക ശരത്കുമാറും മറ്റുള്ളവരും ചേർന്ന് ആശ്വസിപ്പിച്ച് കൂട്ടികൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ഞങ്ങളെയെല്ലാം വളർത്തി ഉയർത്തിയ വ്യക്തിയാണ് ഭാരതിരാജ. അദ്ദേഹം ചെന്നൈയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങളും ഇവിടെ എത്തുമായിരുന്നില്ല. ഇളയരാജയും ഞങ്ങളും പല ദിവസങ്ങളിലും ഭാരതിരാജ ജോലി ചെയ്ത് ലഭിച്ച ശമ്പളം പങ്കുവെച്ചാണ് ജീവിച്ചത്. അത്തരമൊരു മഹാനായ വ്യക്തി ഇനി ഇല്ലെന്നത് അതീവ വേദനാജനകമാണ്.

സംസാരിക്കാൻ പോലും കഴിയുന്നില്ല. ഇനി അദ്ദേഹത്തിന്റെ സൃഷ്ടികളിലൂടെയാണ് അദ്ദേഹത്തെ ഓർക്കേണ്ടത് എന്നാണ് കണ്ണീരോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ​ഗം​​ഗൈ അമരൻ പറഞ്ഞത്. വീട്ടിനുള്ളിൽ എന്തിനാണ് അങ്ങനെ പ്രതികരിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഞങ്ങളുടെ കുടുംബത്തിനുള്ളിൽ നടന്ന കാര്യങ്ങൾ പുറത്തുപറയാൻ ഞാൻ തയ്യാറല്ല. അതിനെക്കുറിച്ച് പറയാനില്ല. സഹോദരങ്ങൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകാം. അതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. ഞാൻ പറഞ്ഞത് വാർത്തയാക്കേണ്ടതില്ല എന്നായിരുന്നു ​ഗം​​ഗൈ അമരന്റെ മറുപടി. മലയാള സിനിമയിലും ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്. തുടരും എന്ന മോ​ഹൻലാൽ-തരുൺ മൂർത്തി സിനിമയാണത്.

ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് മകനെ നഷ്ടമായത്. 2025 മാര്‍ച്ചിലാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ മരണപ്പെട്ടത്. മകന്റെ അപ്രതീക്ഷിതമായ വിയോഗമാണ് ഭാരതിരാജയെ തളര്‍ത്തിയത്. അതിനുശേഷമാണ് അസുഖവും അവശതകളും മൂർച്ഛിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഭാരതിരാജ ക്ഷീണിച്ചിരുന്നു. ചെറുപ്പം മുതലേ നാടകവും സിനിമയും തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പതിനാറ് വയതിനിലെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് 1977ല്‍ ആണ് ഭാരതിരാജ സിനിമയിലേക്ക് വരുന്നത്.

 

Tags: deathtamil movieLatest newsbharatirajagangai amaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)
Football

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

Kerala

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.