India

അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി ദമ്പതികൾ നടത്തിയത് വൻ ഭൂമിക്കച്ചവടം ; 14 വർഷത്തിനുള്ളിൽ റംസാനും സാദിനയും കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം

വഴിയോരത്ത് ഈന്തപ്പഴം വിറ്റു നടന്നവർ ഇന്ന് ആഢംബര ബംഗ്ലാവിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

;

ന്യൂഡൽഹി : അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി ദമ്പതികൾ 14 വർഷത്തിനുള്ളിൽ കെട്ടിപ്പടുത്തത് കോടികളുടെ സാമ്രാജ്യം. വഴിയോരത്ത് തേങ്ങയും ഈന്തപ്പഴവും വിറ്റു നടന്ന റംസാനും സാദിനയുമാണ് ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തിന് ഉടമകളായി മാറിയത് . പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഢംബര ജീവിതത്തിൽ സംശയം തോന്നിയ പോലീസുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം വെളിച്ചത് വന്നത്.

ബംഗ്ലാദേശിലെ സത്ഖിര ജില്ലയിൽ നിന്ന് ഏജന്റുമാർ വഴിയാണ് ഇവർ ഇന്ത്യയി പ്രവേശിച്ചത്. തുടക്കത്തിൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പഴങ്ങളും തേങ്ങയും വിറ്റു നടന്നു. പിന്നീട്, റംസാൻ ഗാസി പ്രാദേശിക കച്ചവടക്കാരുമായി ഒത്തുചേർന്ന് പഴയ വീടുകൾ പൊളിച്ചുമാറ്റി ഭൂമി കച്ചവടം ചെയ്യുന്ന ബിസിനസ്സിലേക്ക് കടന്നു.

ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചപ്പോൾ, റംസാൻ അവശിഷ്ടങ്ങൾ കൊണ്ടുപോകാൻ സ്വന്തമായി ട്രക്ക് വാങ്ങി പിന്നാലെ റിയൽ എസ്റ്റേറ്റ് ഇടപാട് ആരംഭിച്ചു. ഈ അനധികൃത വരുമാനം ഉപയോഗിച്ച്, നിരവധി ഭൂമിയും വീടുകളും സ്വന്തമാക്കി. ആഡംബരപൂർണ്ണമായ രണ്ട് നില ബംഗ്ലാവിലായിരുന്നു താമസം. ബാങ്ക് ബാലൻസും സ്വത്ത് വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. ഇവരുടെ വരുമാനത്തിന്റെ യഥാർത്ഥ ഉറവിടം ഹൗറ സിറ്റി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിക്കുകയാണ്. തൃണമൂൽ നേതാക്കളുടെ സഹായം ഇവർക് ലഭിച്ചതായും സൂചനയുണ്ട്

Recent Posts