
കൊൽക്കത്ത : തൃണമൂലിന്റെ തീപ്പൊരി നേതാവും , മമതയുടെ വിശ്വസ്തയുമായ സയോനി ഘോഷും ബിജെപിയിലേയ്‌ക്ക് എത്തുമെന്ന് സൂചന.പാർലമെന്റിൽ പ്രത്യേക ക്രമീകരണങ്ങൾ ആവശ്യപ്പെട്ട് സയാനി ഘോഷ് ഉൾപ്പെടെ ഇരുപത് ടിഎംസി എംപിമാരാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തെഴുതിയിരിക്കുന്നത് . മമത ബാനർജിക്കും അഭിഷേക് ബാനർജിക്കും കനത്ത തിരിച്ചടിയായി കണക്കാക്കപ്പെടുന്ന കത്തിൽ സയോനിയും ഒപ്പുവച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രശസ്ത ബംഗാളി നടിയും ഗായികയും തൃണമൂൽ കോൺഗ്രസ് എംപിയുമാണ് സയാനി ഘോഷ്. നിലവിൽ അവർ ജാദവ്പൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് . ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവർ ആലപിച്ച “മേരെ ദിൽ മേം ഹേ കാബ”, “ആംഖോം മേം മദീനത്ത്” എന്നീ ഗാനങ്ങൾ വ്യാപക ചർച്ചയ്‌ക്കും വിവാദത്തിനും കാരണമായി.
മമതയുടെ മുസ്ലീം പ്രീണനം വ്യക്തമാക്കാൻ ഒപ്പം കൂട്ടിയ നേതാവായിരുന്നു സയോനി. മമത ബാനർജിയുടെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന നേതാവായി അവരെ പലപ്പോഴും വിശേഷിപ്പിച്ചിരുന്നു.മമതയ്‌ക്ക് വേണ്ടി സയോനി ആലപിച്ച ‘കാബ-മദീന’ ഗാനം ബംഗാളിൽ വൈറലായിരുന്നു.ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദയെ തിരഞ്ഞെടുപ്പ് റാലിക്കിടെ സയാനി ഘോഷ് ലക്ഷ്യമിട്ടിരുന്നു. “ഞാൻ ഛദ്ദയല്ല, ഘോഷ് എപ്പോഴും ഘോഷായി തന്നെ തുടരും” എന്ന് അവർ പരിഹാസത്തോടെ പറഞ്ഞിരുന്നു. എന്നാൽ സയോനിക്കും ഒടുവിൽ അഭയം ലഭിച്ചത് ബിജെപിയിൽ തന്നെ.