തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ 800 കോടി രൂപ സർക്കാർ അധികമായി കെ എസ് ആർ ടി സി ക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനു ശേഷം അറിയിച്ചതാണ് ഇക്കാര്യം.
ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാം. പ്രിയദർശിനി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ വരുമാനം, പ്രായം ഒന്നും കണക്കാക്കില്ല.പ്രതിമാസം 65 മുതൽ 70 കോടിയും അധിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ദതിയാണിത്. പ്രതിവർഷം 750 – 800 കോടിയും. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. യുഡിഎഫിന്റെ പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരൻ്റികളിൽ സർക്കാർ ആദ്യം പ്രഖ്യാപിച്ചത് കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയാണ്.
എന്നാൽ, ഓർഡിനറി ബസുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ പദ്ധതി ഫലപ്രദമാകില്ല എന്നാണ് വിലയിരുത്തൽ.















