കൊൽക്കത്ത: പാർട്ടിയിൽ പിളർപ്പിന് കാരണമായ എംഎൽഎമാരുടെ വ്യാജ ഒപ്പ് വിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സിഐഡി സംഘം ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര ഓഫീസും പാർട്ടി മേധാവി മമത ബാനർജിയുടെ കാളിഘട്ട് വസതിയും സന്ദർശിച്ചു. കാളിഘട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും ഒരു വലിയ സംഘത്തിന്റെയും അകമ്പടിയോടെ സംസ്ഥാന അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഉച്ചയോടെ 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ അംഗീകാരത്തിനായി നിയമസഭാ സ്പീക്കർക്ക് സമർപ്പിച്ച നിർദ്ദേശത്തിൽ ടിഎംസി നിയമസഭാംഗങ്ങളുടെ വ്യാജ ഒപ്പുകൾ ചേർത്തതായി ആരോപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി ഏജൻസി നോട്ടീസ് അയച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സിഐഡിയുടെ നീക്കം. ഏജൻസി നേരത്തെ നൽകിയ നോട്ടീസിന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സമർപ്പിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നിരുന്നാലും അന്വേഷണ സംഘത്തെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, ഇത് ഓഫീസ് കൈകാര്യം ചെയ്യുന്നവരുമായി ഒരു ചെറിയ കൈയാങ്കളിക്ക് കാരണമായി. അഭിഷേക് ബാനർജിയുടെ അഭാവത്തിൽ തിരച്ചിൽ നടത്തുന്നതിൽ പാർട്ടി എതിർപ്പ് പ്രകടിപ്പിച്ചതായി ടിഎംസി നേതാവും മുൻ എംപിയുമായ സുഭാഷിഷ് ചക്രവർത്തി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്റെ 28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായി മാറിയ വ്യാജ ഒപ്പ് കേസിൽ പുതിയൊരു വഴിത്തിരിവാണ് ഈ സംഭവവികാസം. ടിഎംസിയിലെ മുതിർന്ന എംഎൽഎ സോവന്ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അയച്ച നിർദ്ദേശത്തിൽ നിരവധി എംഎൽഎമാരുടെ വ്യാജ ഒപ്പുകൾ ഉണ്ടെന്ന് ആരോപിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഈ ആരോപണങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനും സിഐഡി അന്വേഷണത്തിനും കാരണമായി.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കലാപത്തിന്റെ തുടക്കം. ടിഎംസിയുടെ 80 എംഎൽഎമാരിൽ 58 പേർ പാർട്ടി നേതൃത്വത്തെ ധിക്കരിക്കുകയും പാർട്ടിയുടെ ഔദ്യോഗിക നോമിനിയായ സോവന്ദേബ് ചട്ടോപാധ്യായയ്‌ക്ക് പകരം പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ ആ സ്ഥാനത്തേക്ക് പിന്തുണയ്‌ക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായത്.
കഴിഞ്ഞയാഴ്ച നടന്ന നാടകീയ സംഭവവികാസങ്ങളിൽ വിമത ക്യാമ്പ് നിയമസഭാ പാർട്ടിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കൂടാതെ നിയമസഭാ സ്പീക്കറിൽ നിന്ന് അംഗീകാരവു നേടി. 1998 ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതിനുശേഷമാണ് ഇത്തരത്തിലുള്ള പിളർപ്പിന് കാരണമായി.
















