തിരുവനന്തപുരം: വന്ദേഭാരത് യാത്ര ഏറ്റവും ആധുനികവും ആഡംബര പൂര്‍ണ്ണവുമായ അനുഭവമെന്ന് മുഹമ്മദ് ഷാഫി. കൊല്ലത്ത് പുനലൂരില്‍ ആരംഭിച്ച കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സഹകരണ കമ്പനിയായ അയ്‌കോപ്സിന്റെ പ്രസിഡന്‍റാണ് മുഹമ്മദ് ഷാഫി.
ഫെയ്സ്ബുക്കില്‍ അദ്ദേഹം തന്റെ വന്ദേഭാരത് യാത്രയെക്കുറിച്ച് എഴുതിയ കുറിപ്പ് ധാരാളമായി പങ്കുവെയ്‌ക്കപ്പെടുന്നു. ലൈക്കുകളും കമന്‍റുകളും നേടുന്നു.
ആ കുറിപ്പ് വായിക്കാം:
:ആദ്യമായാണ് ഇന്ന് വൈകുന്നേരം വന്ദേഭാരതിൽ കൊല്ലത്ത് നിന്നും യാത്ര തുടങ്ങിയത്. കൊല്ലത്തെ 6 -ാം നമ്പർ കോച്ച് പൊസിഷനിൽ നിന്നും തീവണ്ടിയിലേക്ക് കയറുമ്പോൾ ആദ്യം തന്നെ നേരിട്ട് ഞെട്ടി. ഇൻഡിഗോ ഫ്ലൈറ്റിലെ നീല നിറത്തിന് സമാനമായ ഇരിപ്പിടങ്ങൾ കണ്ടു. 20 -ാം നമ്പർ വിൻഡോ സീറ്റ് നോക്കി അകത്തേക്ക് യാത്ര ബാഗും ഫയൽ കെട്ടും ലാപുമായി നടന്നു. (ബസ് ആയാലും ഓട്ടോ ആയാലും കാറായാലും ഫ്ലൈറ്റ് ആയാലും സൈഡ് സീറ്റ് നിർബന്നമാണല്ലോ ? മികച്ച വേഗതയിൽ യാത്ര തുടർന്നു.
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത് തോന്നി വിശാലമായ ഗ്ലാസ് ചിലച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. സാധാരണയിലും കൂടുതൽ വേഗത്തിൽ മരങ്ങളും ആകാശവും ഓടി മറയുന്നത് കണ്ടിരുന്നു. കുറഞ്ഞ ശബ്ദത്തിൽ 110-130 കിലോമീറ്റർ വേഗതയിൽ പായുന്ന സീറ്റിലിരുന്ന് പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.നമ്മുടെ മൺറോതുരുത്ത് കൺമുന്നിൽ കയ്യെത്താ ദൂരത്ത് പരന്ന് കിടക്കുന്നു. ഇനി എത്ര നാൾ കൂടി ഇവിടെ മനുഷ്യവാസം ഉണ്ടാകുമെന്ന് ആലോചിച്ചിരിക്കുമ്പോൾ എയർ ഹോസ്റ്റസിനെ പോലെ ചായകടി കിറ്റുമായി അവർ വന്നു..
(Modern Amenities)ഓട്ടോമാറ്റിക് വാതിലുകളും വിശാലമായ ലെഗ്‌സ്‌പേസുള്ള (Leg space) കുഷ്യൻ സീറ്റുകളും യാത്രയെ കൂടുതൽ സുഖകരമാക്കി മുന്നോട്ട് കൊണ്ട് പോയി..മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ലഗേജ് വെക്കാൻ ആവശ്യത്തിന് സ്ഥലം, ആധുനിക എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ഇതിലുണ്ട്.യാത്രക്കാർക്ക് എന്റർടൈൻമെന്റിനായി ഓൺ-ബോർഡ് ഇൻഫർമേഷൻ സ്ക്രീനുകളും ലഭ്യമാണ്.
വിമാനത്തിലെ കാറ്ററിംഗ് സേവനങ്ങൾക്ക് സമാനമായ മികച്ച ഭക്ഷണമാണ് ലഭിച്ചത്. ചപ്പാത്തി ചോറ് മലബാർ ചിക്കൻ കറി ഉള്ളി തീയൽ അവിയൽ തൈര് പായസം ചൂട് വെള്ളം.
ബയോ-വാക്വം ടോയ്‌ലറ്റുകളാണ് ഇതിലുള്ളത്. കൂടാതെ ട്രെയിൻ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോച്ചുകളും ശുചിമുറികളും വ്യത്തിയാക്കുന്നു. പൂർണ്ണമായും സുരക്ഷിതമായ യാത്രയ്‌ക്കായി ‘കവച്’ (Kavach) സാങ്കേതികവിദ്യയും സി.സി.ടി.വി ക്യാമറകളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
കാസർഗോഡിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ 15-ആമത്തെ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയിലാണ് യാത്ര ചെയ്തത്. 2023 ജൂലൈയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ശരാശരി 183 ശതമാനം ആളുകളുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസാണ് ഇത് .നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നുണ്ട്.കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്. ആറ് മണിക്കൂറാണ് സമയം.ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്.എട്ടും 16 ഉം കോച്ചുകളാണ് വന്ദേഭാരതിന് ഉള്ളത്. ആഹാരം നൽകുന്ന കാര്യത്തിൽ കുറച്ച് കൂടി പ്രൊഫഷണലിസം കൊണ്ട് വന്നാൽ കിടുവായിരിക്കും
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.അറിഞ്ഞും കണ്ടും കേട്ടുമുള്ള യാത്ര. തുടരും.
















