കൊച്ചി : ഇന്ത്യയെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരങ്ങളും ഇടത് ഇസ്ലാമിസ്റ്റ് സംഘങ്ങൾ പാഴാക്കാറില്ല . പ്രത്യേകിച്ച് കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റ് സംഘങ്ങൾ. അതിന് ഉദാഹരണമാണ് കൊറിയൻ വ്ലോഗർ സുമിനുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായ വീഡിയോ .
ലോകത്ത് ഏറ്റവും വേഗത്തിൽ ജനസംഖ്യ വർദ്ധനവ് നടക്കുന്ന ബംഗ്ലാദേശിൽ ഗർഭിണികളെ എങ്ങിനെയാണ് കെയർ ചെയ്യുന്നത് എന്നറിയാനാണ് വ്ലോഗറായ സുമിൻ, ഗർഭിണിയായ പെണ്ണിനെപ്പോലെ വേഷംമാറി ഹോളി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത് . എന്നാൽ ബംഗ്ലാദേശികളിൽ നിന്ന് വളരെ മോശമായ പെരുമാറ്റവും, ലൈംഗികാതിക്രമവുമാണ് സുമിന് സഹിക്കേണ്ടി വന്നത് .
വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടിയതോടെ, ഇന്ത്യയിലെ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ സുമിൻ പീഡനത്തിനിരയായതായി പാകിസ്താനികളും, ബംഗ്ലാദേശികളും വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങി. സുമിൻ മുൻപ് ചെയ്ത ഇന്ത്യയിലെ വീഡിയോകളുമായി ചേർത്ത് എഡിറ്റുചെയ്താണ് ബംഗ്ലാദേശി, പാക്കിസ്ഥാനി ഹാൻഡിലുകൾ സുമിന്റെ ദൃശ്യങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്.
എന്നാൽ ‘ഇത് നടന്നത് ഇന്ത്യയിലല്ല, ബംഗ്ലാദേശിൽ ആണെന്ന് അവസാനം വ്യക്തമാക്കി ഒടുവിൽ സുമിൻ തന്നെ രംഗത്തെത്തി . ബംഗ്ലാദേശി ബസുകളും, ബംഗ്ലാദേശി ഭാഷയുമൊക്കെ ആ വീഡിയോയിൽ വ്യക്തവുമായിരുന്നു. ലൈംഗികാതിക്രമം നേരിട്ട സുമിൻ തന്നെ സംഭവം ഇന്ത്യയിൽ അല്ലെന്ന് പറഞ്ഞിട്ടും മലയാളികളായ ചില ഇസ്ലാമിസ്റ്റുകളും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
മുഹമ്മദ് ഷിനു എന്ന മലയാളി വ്ലോഗറാണ് ഇത് ഇന്ത്യയിലാണ് നടന്നതെന്നും, സംഘികളാണ് ഇതിന് പിന്നില്ലെന്നും വ്യാജപ്രചാരണം നടത്തി വീഡിയോ പുറത്തിറക്കിയിരിക്കുന്നത് . കമന്റ് ബോക്സിൽ പലരും ഇത് ബംഗ്ലാദേശാണന്ന് പറഞ്ഞിട്ടും അയാളത് തിരുത്താൻ തയ്യാറായിട്ടില്ല. കമന്റ് ബോക്സിൽ പലരും ഇത് ഇന്ത്യ അല്ലെന്ന് പറഞ്ഞിട്ടും തിരുത്താനും മുഹമ്മദ് ഷിനു തയ്യാറായിട്ടില്ല . പാകിസ്ഥാനികൾക്കൊപ്പം ജനിച്ചു വളർന്ന നാടിനെതിരെ തന്നെ വിഷം തുപ്പുകയാണ് ഇത്തരക്കാർ.












