ന്യൂഡൽഹി : രാജ്യത്ത് വൻ കലാപം നടത്താൻ ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി. ജന്തർ മന്തറിൽ എത്തിയവരോടായിരുന്നു അഭിജിത് ദിപ്കെയുടെ ആഹ്വാനം . ഡൽഹി പൊലീസ് കനത്ത സുരക്ഷ ഒരുങ്ങിയിരുന്നതിനാൽ സിജെപി നടത്തിയ പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും രാജ്യത്ത് രക്തച്ചൊരിച്ചിൽ ഉണ്ടാക്കണമെന്നായിരുന്നു ആഹ്വാനം . “രക്തച്ചൊരിച്ചിലും അക്രമവും കൂടാതെ ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കുന്നവരാണ് “ എന്നാണ് സിജെപിയുടെ വാദം.
ഇന്ത്യയിൽ നേപ്പാൾ ശൈലിയിലുള്ള ജെൻസി കലാപം വേണമെന്നാണ് കോക്രോച്ച് പാർട്ടിയുടെ മറ്റൊരു ആവശ്യം. നേപ്പാളിലെ യുവാക്കൾ പോലീസ് നടപടിയെയോ ലാത്തിചാർജിനെയോ ഭയപ്പെടാതെ പ്രസ്ഥാനത്തിൽ പങ്കെടുത്തതായും ഇന്ത്യൻ യുവാക്കളോട് അതേ രീതിയിൽ ഒന്നിച്ച് മുന്നോട്ട് പോകാനുമാണ് ആഹ്വാനം .ഇന്ത്യൻ ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ആഹ്വാനവും സിജെപിക്കാർ മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ യുവാക്കൾ എത്താതിരുന്നതും പാറ്റകളെ വിഷമത്തിലാക്കി. ജെഎൻയുവിൽ നിന്നുള്ള എസ്എഫ്ഐ, എംഎസ്എഫ്, എഐഎസ്ഫ്, ബിഎപിഎസ്എ തുടങ്ങിയ വിദ്യാർത്ഥി സംഘടനയിൽ നിന്നുള്ള ഏതാനും പേർ എത്തിയതൊഴിച്ചാൽ കാര്യമായ ചലനം ഉണ്ടാക്കാൻ പാറ്റകൾക്കായില്ല. ഏതാനും മലയാള മാദ്ധ്യമങ്ങൾ ഒഴിച്ചാൽ ദേശീയ മാദ്ധ്യമങ്ങളോ പ്രാദേശിക മാദ്ധ്യമങ്ങളോ വാർത്ത നൽകിയതുമില്ല . ഫോളോവേഴ്സും , ലൈക്കും കണക്ക് കൂട്ടി
ഫോളോവേഴ്സിന്റെയും ലൈക്കിന്റെയും എണ്ണം നോക്കി ഇത് പ്രവർത്തകരാകുമെന്ന് കയറിയ പാറ്റകൾക്ക് അബദ്ധം പറ്റിയെന്ന് ചുരുക്കം . മാത്രമല്ല ഫോട്ടോയിൽ കണ്ട അഭിജിതിനെ കാത്തു നിന്നവർക്ക് നേരിൽ കണ്ട അഭിജിത് ദീപ്കെയെന്ന മനസിലാക്കാൻ ആദ്യം കഴിഞ്ഞില്ലെന്നുമാണ് സൂചന.
















