കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മാർക്‌സിസ്റ്റ് പാർട്ടിക്കുവേണ്ടി തട്ടിയെടുത്ത കേസിൽ മുൻ മന്ത്രിമാർക്കും എംപിയുമുൾപ്പെടെ 28 പേർക്കെതിരേയും നടപടി തുടരാമെന്ന് കോടതി. എംപി:കെ. രാധാകൃഷ്ണൻ, എംഎൽഎ: സി. മൊയ്തീൻ എന്നിവരുടെ പേരിൽ പ്രഥമാ ദൃഷ്ട്യാ കേസുണ്ടെന്നാണ് പിഎംഎൽഎ കോടതിയുടെ വിധി.
നിലവിൽ ലോക്‌സഭാംഗമായ, മുൻ മന്ത്രിയും മുൻ സ്പീക്കറുമായ കെ. രാധാകൃഷ്ണൻ, മുൻമന്ത്രിയും ഇപ്പോൾ എംഎൽഎയുമായ സി. മൊയ്തീൻ, സിപിഎം ജില്ലാസെക്രട്ടറി എം.എം. വർഗ്ഗീസ് എന്നീ നേതാക്കളടക്കം കേസിലെ 28 പ്രതികൾക്കും എതിരേ കേസ് എടുക്കാനും അന്വേഷണം തുടരാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയാണ് കോടതി ഉത്തരവ്.
തൃശൂർ ജില്ലയിലെ കരുവന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാജ രേഖകൾ ഉണ്ടാക്കി കോടികളുടെ വായ്‌പ അനുവദിച്ചതാണ് കേസ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബാങ്കിലാണ് തട്ടിപ്പ് നടന്നത്. ഈ പണം തൃശൂർ ജില്ലാ പാർട്ടി ഓഫീസ് നിർമ്മാണത്തിനുൾപ്പെടെ വിനിയോഗിച്ചു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾക്കുവരെ പങ്കുവെച്ചുവെന്നാണ് ആരോപണം വന്നിരുന്നത്. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത് 2021-ൽ. പക്ഷേ നാലര വർഷമായിട്ടും നടപടിൾ പുരോഗമിച്ചിരുന്നില്ല.
കേസിൽ കള്ളപ്പണ ഇടപാടുകൂടി കണ്ടെത്തിയതോടെ ഇഡിയുടെ അന്വേഷണം വന്നു. ക്രൈംബ്രാഞ്ച് അന്വേഷണമായിരുന്നു ആദ്യം. ഇഡി അന്വേഷണത്തോടെ ഏകദേശം 100 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നതായി കണ്ടെത്തി.
ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. ജനുവരി 2025-ൽ മാത്രം 10.98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
സിപിഎമ്മിന്റെ സ്വത്തടക്കം 53 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇഡി 83 പേരെ പ്രതി ചേർത്തു. അതിൽ സിപിഎം പാർട്ടിയുമുണ്ട്.
സിപിഎം നേതാക്കളായ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ പി.. അരവിന്ദാക്ഷൻ അറസ്റ്റിലായി. പാർട്ടി മുൻ ജില്ലാ സെക്രട്ടറി എം.എം.. വർഗീസിനെ ഇഡി ചോദ്യം ചെയ്തു. 2025 മാർച്ചിൽ എംപിയായ കെ. രാധാകൃഷ്ണന് ഇഡി നോട്ടീസ് അയച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് ഹർജിയുമായി നടപടി തടയാനുള്ള ശ്രമങ്ങൾ നടത്തിയത്. ആ വിഷയത്തിലാണ് കോടതിയുടെ നടപടി.
















