Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 10:56 am IST
in Kerala
സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

കൊച്ചി: അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ചര്‍ച്ച സത്യാനന്തര കാലത്തെ തുറന്നുകാട്ടുന്ന വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ആധുനികതയും ഉത്തരാധുനികതയും പിന്നിട്ട് എത്തിയിരിക്കുന്ന സത്യാനന്തരകാലം യഥാര്‍ത്ഥത്തില്‍ എന്താണെന്നും, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളെ എങ്ങനെയൊക്കെയാണ് ഈ ആശയം സ്വാധീനിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വിലയിരുത്തിയപ്പോള്‍ അത് വര്‍ത്തമാനകാലത്തെ ആശയലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് വെളിപ്പെടുത്തി.

ദൈവം മരിച്ചു കഴിഞ്ഞു എന്നാണ് ജര്‍മന്‍ ചിന്തകന്‍ നീഷേ പറഞ്ഞതെങ്കില്‍, സത്യം മരിച്ചു കഴിഞ്ഞു എന്നാണ് സത്യാനന്തര കാലത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ പറയുന്നത്. താത്പര്യങ്ങളാണ് വലുത്, വസ്തുതകള്‍ മാറിനില്‍ക്കട്ടെ. ഈ ചിന്താഗതി സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്ന് മോഡറേറ്ററായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. എസ്. നീലാംബരന്‍ പറഞ്ഞത് ചര്‍ച്ചയ്‌ക്ക് ശരിയായ തുടക്കം കുറിച്ചു.

വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുകയും, സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്ന് ചിന്തകനും പ്രഭാഷകനും സാഹിത്യകാരനുമായ എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. പാശ്ചാത്യ സാഹിത്യ ആശയങ്ങളും സങ്കേതങ്ങളും മലയാളത്തില്‍ എത്താന്‍ വളരെ വൈകും. എല്ലാ കാലത്തും ഇതാണ് അവസ്ഥ. സാഹിത്യത്തിലെയും സംസ്‌കാരത്തിലെയും പല ധാരണകളെയും സത്യാനന്തരകാലം തിരുത്തുകയാണ്. സത്യാനന്തര കാലത്തിന്റെ വരവ് ഫ്യൂച്ചര്‍ ഷോക്കും മറ്റും എഴുതിയ ആല്‍വിന്‍ ടോഫ്‌ലര്‍ പണ്ടേ തിരിച്ചറിഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍ വിവരങ്ങളുടെ അമിതഭാരമാണ് സമൂഹത്തെ കുഴയ്‌ക്കുന്നത്. സത്യാനന്തര കാലത്തെയും ഭയപ്പെടേണ്ടതില്ല. ഭൂതകാലത്തിന്റെ നന്മകളെ വര്‍ത്തമാനകാലത്തോട് ചേര്‍ത്തുവയ്‌ക്കുകയാണ് വേണ്ടത്. അല്‍കെമിസ്റ്റ് എഴുതിയ പൗലോ കൊയ്‌ലോയോട് എന്താണ് ഈ പുസ്തകത്തിന്റെ വിജയ രഹസ്യം എന്നു ചോദിച്ചപ്പോള്‍ ഇത് ഭാരതത്തില്‍ നിന്ന് എടുത്തതാണെന്ന മറുപടിയാണ് നല്‍കിയത്. സെമിറ്റിക് മതങ്ങളില്‍ പ്രകൃതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്ല. ഈ കുറവ് നികത്താന്‍ ഇപ്പോള്‍ ചിലര്‍ ഗ്രീന്‍ ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യം എ.പി. അഹമ്മദ് ചൂണ്ടിക്കാട്ടി.

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ്
ദേശമംഗലം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സത്യവും അസത്യവും തമ്മിലുള്ള കലക്കം ഉത്തരാധുനിക കാലത്തിന്റെ സവിശേഷത ആയിരുന്നതെങ്കില്‍, സത്യാനന്തരകാലത്ത് നുണകളാണ് സ്വീകരിക്കപ്പെടുന്നതെന്ന് പ്രമുഖ നിരൂപകനും ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവിയുമായ ഡോ. പി. ശിവപ്രസാദ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഹിലരി ക്ലിന്റണ്‍ പറഞ്ഞതിനേക്കാള്‍ നുണകള്‍ പറഞ്ഞതാണ് ട്രംപ് വിജയിക്കാന്‍ കാരണം. സത്യാനന്തര കാലത്ത് എത്ര വലിയ അസത്യവും ന്യായീകരിക്കപ്പെടുന്നു, ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

വ്യക്തിസ്വാതന്ത്ര്യവും യുക്തിബോധവുമാണ് പാശ്ചാത്യ ചിന്ത ഉയര്‍ത്തിപ്പിടിച്ചതെന്നും, മധ്യകാലത്ത് കൃസ്തുമതത്തിന്റെ സ്വാധീനത്തില്‍ ഈ ചിന്തകള്‍ വിശ്വാസത്തിന് വഴിമാറിയെന്നും പ്രശസ്ത എഴുത്തുകാരിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷയുമായ ഡോ. വി. സുജാത അഭിപ്രായപ്പെട്ടു. മൂല്യബോധത്തെ തകിടംമറിക്കുന്ന ജാക് ദറിദയാണ് ഉത്തരാധുനികതയുടെ യഥാര്‍ത്ഥ സൃഷ്ടാവ്. ഇതിന്റെ തുടര്‍ച്ചയാണ് സത്യാനന്തര കാലമെന്നും, മൂല്യബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സത്യാനന്തര കാലത്തെ നേരിടേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നരേറ്റീവുകളുടെ കാലം കഴിഞ്ഞതാണ് സത്യാനന്തര കാലത്തിന്റെ വക്താക്കളുടെ വിലാപത്തിന് കാരണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ജി. അമൃതരാജ് അഭിപ്രായപ്പെട്ടു. സത്യാനന്തരകാലത്തെ ഭയപ്പെടേണ്ടതില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. വിവരങ്ങളുടെ ശരി തെറ്റുകള്‍ മനസിലാക്കാന്‍ ഫാക്ട് ചെക്ക് എന്ന സംവിധാനമുണ്ട്. വെളിച്ചം വന്നപ്പോള്‍ കയര്‍ പാമ്പല്ലെന്ന് തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാത്തതാണ് പ്രശ്‌നം, അമൃതരാജ് പറഞ്ഞു.

സത്യാനന്തരകാലം സത്യമോ മിഥ്യയോ എന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചത് തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷാണ്. നമ്മുടെ ഭാഷ ഇപ്പോള്‍ നമ്മുടേതാകുന്നില്ല. മറ്റാരുടെയോ ഭാഷയിലാണ് നമ്മള്‍ സംസാരിക്കുന്നതെന്നും, നമ്മുടെ നിലങ്ങളില്‍ മറ്റുള്ളവര്‍ വിതച്ച ഭാഷയും ആശയങ്ങളും നമ്മള്‍ സ്വന്തമെന്ന് തെറ്റിദ്ധരിക്കുകയാണെന്ന് സുരേഷ് അഭിപ്രായപ്പെട്ടു.

 

Tags: Tapasya 50th anniversary festivalതപസ്യ അക്ഷരോത്സവംTapasya Literary Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.