മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ട്രാവലർ ഡ്രൈവർ പാലക്കാട് സ്വദേശി രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഫറോക്ക് താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോയ തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
നാട്ടുകാരും കൊണ്ടോട്ടി പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പാലക്കാട് സ്വദേശികൾ തന്നെയാണ് അപകടത്തിൽ പെട്ടവരെന്നാണ് വിവരം. ട്രാവലറിൽ ഇരുപതിലേറെ യാത്രക്കാരും ടിപ്പറിൽ മൂന്നുപേരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ട്രാവലറിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്.











