തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആനയറയിലെ സിപിഎം പാർട്ടി ഓഫിസ് ഒഴിപ്പിച്ചതോടെ തിരുവനന്തപുരം മേയര്‍ക്ക് ഇരട്ടപ്പേര്. ബുള്‍ഡോസര്‍ മേയര്‍ എന്നതാണ് ഈ ഇരട്ടപ്പേര്.
എന്തായാലും സിപിഎമ്മിന്റെ ആനയറയിലെ ഓഫീസ് ഒഴിപ്പിച്ചതിനെതിരെ യാതൊരു പ്രതിഷേധവുമില്ല… മാർച്ചുമില്ല. കോവിഡ് കാലത്താണ് സിപിഎമ്മുകാര്‍ ‘ഹെൽപ്പ് ഡെസ്ക്ക്’ എന്ന പേരില്‍ ഇവിടെ പ്രവര്‍ത്തകര്‍ തുടങ്ങിയത്. എന്നാല്‍ കോവിഡ് കഴിഞ്ഞതോടെ നടവഴി കെട്ടിയടച്ച് ‘ഷീറ്റിട്ട് പാർട്ടി ഓഫീസാക്കി. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന നാല് നില കോർപ്പറേഷൻ കെട്ടിടത്തിലെ കടമുറികൾ വാടകയ്‌ക്ക് കൊടുത്തിരിക്കുന്നത് മാസം 650,800,1000 രൂപ വാടകയ്‌ക്കാണ്. ഒരു വർഷത്തേക്ക് 8000,10000 എന്ന നിരക്കില്‍. എന്നാല്‍ ഇതേ കടമുറികൾ ഇഷ്ട്ടകാർക്ക് 6,7,8 ലക്ഷത്തിനാണ് മറിച്ചു വിറ്റിരിക്കുന്നത്. ഈ തുക പോകുന്നത് പാർട്ടി ലോക്കൽ സെക്രട്ടറി മുതൽ മന്ത്രി വരെയുള്ള ആളുകളിലേക്കാണെന്ന് പറയപ്പെടുന്നു. ഇതുവഴി കോര്‍പറേഷന് കോടികളുടെ നഷ്ടം ഉണ്ടാകുന്നു.
നാല് നില കോര്‍പറേഷന്‍ കെട്ടിടത്തിന്റെ നാലാംനില പാർട്ടി ഓഫിസാണ്. അതും അനധികൃതമായി കൈവശം വച്ചിരിക്കുന്നു, അനധികൃത കണക്ഷൻ വഴി കറണ്ട് എടുത്താണ് താഴെയുള്ള പാർട്ടി ഓഫിസ് പ്രവർത്തിക്കുന്നത്. എന്തായാലും ബുള്‍ഡോസര്‍ മേയര്‍ ഇതില്‍ ശുദ്ധികലശം നടത്തിയിരിക്കുകയാണ്.















