Kerala

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അഗസ്ത്യാര്‍കൂടത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്തുള്ള വനമേഖലയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജൈവവൈിധ്യമുള്ള വനമേഖല സംരക്ഷിക്കാനും കൈയേറ്റക്കാരെ ഒഴിപ്പിക്കാനും പദ്ധതി തയാറാക്കി, സമയബന്ധിതമായി നടപ്പാക്കാനുമാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ നിര്‍ദേശം.

കൈയേറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുക്കാനും പരിസ്ഥിതി വീണ്ടെടുക്കാന്‍ വരുന്ന ചെലവ് ഇവരില്‍ നിന്ന് ഈടാക്കുന്ന കാര്യം പരിഗണിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീവില്ലിപ്പുത്തൂര്‍ മേഘമല കടുവ സംരക്ഷണമേഖലയില്‍ 2601 കൈയേറ്റങ്ങളും കന്യാകുമാരി വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍പെടുന്ന ഭാഗത്ത് 553 കൈയേറ്റങ്ങളും ഉണ്ടെന്നാണ്, കേന്ദ്ര ഉന്നതാധികാര സമതിയുടെ റിപ്പോര്‍ട്ട്.

അയ്യായിരത്തിലേറെ ഹെക്ടര്‍ വനമാണ് മേഘമല ഭാഗത്ത് മാത്രം കൈയേറിയിട്ടുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി പരന്ന് കിടക്കുന്ന വനമേഖലയാണ് അഗസ്ത്യാര്‍കൂടം.

Recent Posts