പൂനെ : നാസിക് ടി സി എസിനു പിന്നാലെ പൂനെ ആസ്ഥാനമായുള്ള ഐടി ഭീമനായ വിപ്രോയിലും മതപരിവർത്തന ശ്രമം . വിപ്രോയിലെ മുൻ ഹിന്ദു വനിതാ ജീവനക്കാരിയാണ് കമ്പനിയിലെ സഹപ്രവർത്തകനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് . സഹപ്രവർത്തകൻ തന്നെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പൂനെയിലെ ഹിഞ്ചേവാഡി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത് . സംഭവത്തിൽ വിപ്രോയ്‌ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഹിന്ദു ജനജാഗ്രതി സമിതി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ യുവതി തന്റെ ദുരനുഭവം വിവരിച്ചു.
ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലീം പുരുഷനുമായി ബന്ധത്തിലേർപ്പെടാനും സഹ ജീവനക്കാരി ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയതായി യുവതി ആരോപിച്ചു. എതിർത്തപ്പോൾ, കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നെ സഹായിക്കുന്നതിനുപകരം കാര്യങ്ങൾ മാറ്റിമറിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു .
2025 ഓഗസ്റ്റിൽ നടന്ന ഓൺലൈൻ മീറ്റിംഗിനിടെയാണ് തന്നെ രാജിവയ്‌ക്കാൻ നിർബന്ധിച്ചത്. യുവതിയെ ജോലിയിൽ തിരിച്ചെടുക്കണമെന്നും അനുഭവിച്ച മാനസിക പീഡനത്തിന് ₹50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും വിപ്രോയ്‌ക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകൻ വിവേക് ഭോസാലെ പറഞ്ഞു.
ഈ സംഭവത്തെക്കുറിച്ച് വിപ്രോ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല, പോലീസ് നിലവിൽ ഈ വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം വിവിധ നഗരങ്ങളിലെ മൾട്ടിനാഷണൽ കമ്പനികൾ കേന്ദ്രീകരിച്ച് ഇസ്ലാമിസ്റ്റുകൾ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണിത് . നാസികിലെ ടി സി എസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചതും ഇത്തരത്തിലുള്ള ജിഹാദികളായിരുന്നുവെന്ന അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.












