ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് മടങ്ങാതെ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷമാകും അണ്ണാമലൈ മടങ്ങുക . അണ്ണാമലൈ ഡൽഹിയിൽ തന്നെ തുടരുന്നുണ്ടെങ്കിലും, അദ്ദേഹം ഇതുവരെ പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടില്ലെന്നും അദ്ദേഹവുമായി അടുത്ത് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പാർട്ടി നേതൃത്വം അദ്ദേഹത്തിനൊപ്പമുണ്ടെന്ന ഉറപ്പാണ് നൽകിയത്. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കോയമ്പത്തൂരിൽ നിന്ന് വമ്പൻ പദയാത്ര ആരംഭിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അണ്ണാമലൈ പരാമർശിച്ചു.എന്നാൽ ഈ കാമ്പെയ്ൻ ബിജെപി ബാനറിന് കീഴിൽ നടത്താമെന്നും അത് കൂടുതൽ ഫലപ്രദമാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. കേന്ദ്ര നേതാക്കളുടെ പൂർണ്ണ പിന്തുണയും അണ്ണാമലൈക്ക് അമിത് ഷാ ഉറപ്പുനൽകി. സംസ്ഥാന നേതാക്കൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുമെന്നും പറഞ്ഞു. നിതിൻ നവീനിന് അണ്ണാമലൈ സമർപ്പിച്ച അഞ്ച് പേജുള്ള രാജി കത്തിനെ പറ്റിയുള്ള മാധ്യമ റിപ്പോർട്ടുകളും ബിജെപി ഉന്നത വൃത്തങ്ങൾ നിഷേധിച്ചു.അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി വീണ്ടും നിയമിക്കുന്നതും ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.
















