India

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമുണ്ടായി ഒരു മാസം തികയുന്നതിനു മുമ്പ്, തൃണമൂൽ കോൺഗ്രസിൽ വളർന്നുവരുന്ന കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് . പാർട്ടി മേധാവി മമത ബാനർജി തന്നെ സ്വന്തം പാർട്ടിക്കാരിൽ നിന്ന് വെല്ലുവിളി നേരിടുന്ന അവസ്ഥയിലാണ്.

നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ നിയമനത്തിനായി സമർപ്പിച്ച ഒപ്പുകളിലെ പൊരുത്തക്കേടുകൾ ആരോപിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരായ ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും പുറത്താക്കിയതിനെത്തുടർന്ന് ടിഎംസിക്കുള്ളിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുകയാണ്. ടിഎംസി അംഗങ്ങളിൽ ഒരു വിഭാഗത്തിന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ, പ്രത്യേകിച്ച് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ അതൃപ്തിയുണ്ട് . അതുകൊണ്ട് തന്നെ നിയമസഭയിൽ പ്രതിപക്ഷ നിര പുനഃസംഘടിപ്പിക്കുന്നതിനുള്ള വഴികളും അവർ തേടുന്നുണ്ട്.പുറത്താക്കപ്പെട്ട എംഎൽഎമാർക്കൊപ്പം ഏകദേശം 50 ടിഎംസി എംഎൽഎമാരും നിയമസഭാ സ്പീക്കറെ സമീപിച്ചിട്ടുണ്ടെന്നാണ് ബിജെപി മന്ത്രി തപസ് റോയ് പറയുന്നത്.

ആകെ 80 എം എൽ എ മാരിൽ 20 പേരാണ് മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി നിയമസഭാംഗങ്ങളുടെ ഒപ്പുകൾ അനുചിതമായി ഉപയോഗിച്ചുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഉയർന്ന് വന്ന വിവാദം.അവർക്കെതിരെ നടപടിയെടുത്തിട്ടും, ഭരണഘടനാപരവും ധാർമ്മികവുമായ തത്വങ്ങൾക്കനുസൃതമായാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് രണ്ട് നിയമസഭാംഗങ്ങളും വാദിച്ചിരുന്നു.

Recent Posts