ന്യൂദൽഹി: 54 വര്‍ഷത്തോളം രാജവാഴ്ച പോലെ ഇന്ത്യയെ ഭരിച്ച് മുടിപ്പിച്ച ഒരു കുടുംബത്തില്‍ നിന്നും അധികാരദണ്ഡ് ഏറ്റ് വാങ്ങി കഴിഞ്ഞ 12 വര്‍ഷമായി ഇന്ത്യയുടെ ഭാഗധേയം നിശ്ചയിക്കുന്ന മോദി എന്ന ഒരിയ്‌ക്കല്‍ ചായക്കാരനായിരുന്ന മനുഷ്യനും അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ലോകം കീഴടക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് വിദേശ രാജ്യങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക്.
വിദേശരാജ്യങ്ങളില്‍ വന്ദേഭാരതിനുള്ള ആവശ്യക്കാര്‍ കൂടുന്നതോടെ ഇനി വിദേശ രാജ്യങ്ങളിലെ റെയിൽ പാളങ്ങളിലും വന്ദേഭാരത് ഓടുമെന്നുറപ്പായി. ആദ്യമായി വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകളോട് താല്‍പര്യം പ്രകടിപ്പിച്ചത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്. ചിലെ, ബ്രസീല്‍ തുടങ്ങി ഏതാണ്ട് എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും വന്ദേഭാരതിനോട് അതീവ താല‍്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രധാന ആകര്‍ഷണം വിലക്കുറവ് തന്നെ. ഇതേ സൗകര്യങ്ങളോട് കൂടിയ വിദേശരാജ്യങ്ങളിലെ ട്രെയിനുകള്‍ക്ക് വന്ദേഭാരതിനേക്കാള്‍ പതിന്മടങ്ങാണ് വില.
ഏഷ്യയില്‍ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക ഉള്‍പ്പെെടെയുള്ള രാജ്യങ്ങളില്‍ വന്ദേഭാരതിന് വിപണി തേടുകയാണ് ഇന്ത്യൻ റെയിൽവേയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡും (RITES Ltd) . . ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളും വന്ദേഭാരതിനോട് അനൂകൂല പ്രതികരണം നല്‍കുന്നു.
വിദേശരാജ്യങ്ങളില്‍ ഇതേ സൗകര്യങ്ങളോടെ നിര്‍മ്മിയ്‌ക്കുന്ന ട്രെയിനുകളുമായി താരതമ്യം ചെയ്താല്‍ വന്ദേഭാരതിന്റെ വില തീരെക്കുറവാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ഇന്ത്യയ്‌ക്കകത്ത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ വൻ വിജയമായി മാറിക്കഴിഞ്ഞു. കയറ്റുമതി മുന്നില്‍ കണ്ട് ആഗോളതലത്തിൽ ഭൂരിഭാഗം രാജ്യങ്ങളും ഉപയോഗിക്കുന്ന ‘സ്റ്റാൻഡേർഡ് ഗേജ്’ (Standard Gauge) ട്രാക്കുകൾക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകളുടെ രൂപകൽപ്പനയിലാണ് നിലവിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
2047ല്‍ വികസിത ഭാരതം എന്ന സ്വപ്നം കയ്യെത്തിപ്പിടിക്കാന്‍ കുതിയ്‌ക്കുന്ന ഈ പ്രധാനമന്ത്രി ഇന്ത്യയെ അടിമുടി മാറ്റുമെന്നുറപ്പ്.
















