Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് നയപ്രഖ്യാപനം കോണ്‍ഗ്രസുകാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 08:04 pm IST
in Kerala

തിരുവനന്തപുരം::  സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് നയപ്രഖ്യാപനം കോണ്‍ഗ്രസുകാര്‍ കൊട്ടിഘോഷിക്കുമ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. കുട്ടികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ ലീവ് നല്‍കുമ്പോള്‍ അധ്യാപികമാരോ മറന്നോ എന്നും അവരോട് എന്താണ് ചിറ്റമ്മ നയമെന്നും മുഖ്യമന്ത്രി സതീശനോട് ചോദിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍.

യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേയെന്നും അവരോട് ഒരു ചിറ്റമ്മ നയം എന്താണെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് വായിക്കാം

സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ഓരോ മാസവും 3 ദിവസത്തെ ആർത്തവ അവധി നല്‍കുവാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം മികച്ചതാണ്. ഈ കാലയളവില്‍ പല സ്ത്രീകളും കടുത്ത വേദനയിലൂടെ കടന്നു പോകുന്നു എന്നത് സത്യമാണ്. (എല്ലാ കെഎസ്‌ആര്‍ടിസി ബസ്സിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, കൂടുതല്‍ പെൻഷൻ എന്നിവ പോലെയല്ല ഈ തീരുമാനം . സർക്കാരിന് പുതുതായി ഒരു 5 പൈസയുടെ ചിലവും ഇല്ലാത്ത പദ്ധതി ആയതിനാല്‍ ഈ മൂന്ന് ദിവസം അവധി മാത്രം ഉടൻ നടപ്പിലാക്കും)

എന്റെ സംശയങ്ങള്‍…

1)അങ്ങനെയെങ്കില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീകളായ ടീച്ചർമാർക്കും അവധി കൊടുക്കേണ്ടേ,?ടീച്ചറും പെണ്ണല്ലേ? അതെന്താ അവരോട് ഒരു ചിറ്റമ്മ നയം? അതെന്താ സർക്കാർ അവർക്കു 3 ദിന അധിക അവധി മാസത്തില്‍ കൊടുക്കാത്തത്?

2) മറ്റു സർക്കാർ ജോലികളും, പ്രൈവറ്റ് ജോലിയും ചെയ്യുന്ന സ്ത്രീകള്‍ക്കും ആർത്തവം എല്ലാ മാസവും സംഭവിക്കുന്നുണ്ട് എന്നു സർക്കാർ മനസ്സില്‍ ആക്കണം. അതിനാല്‍ തൊഴിലുറപ്പ് അടക്കം ജോലി ചെയ്യുന്ന മുഴുവൻ സ്ത്രീകള്‍ക്കും ശമ്പളത്തോടെ 3 ദിവസത്തെ ഈ അവധി കൊടുക്കണം. (വിദ്യാർത്ഥികള്‍ക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നത് )

ആർത്തവ അവധി എടുക്കുന്ന കുട്ടി ആ 3 ദിവസം വീട്ടില്‍ തന്നെ Rest ല്‍ ആയിരുന്നു എന്നതിന് എന്ത് തെളിവ് ആണ് ഉള്ളത്? കിട്ടിയ ചാൻസില്‍ മൂന്നു ദിവസം അടിച്ചു പൊളിച്ചു നടന്നാല്‍ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ? അതിനാല്‍ മകള്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നും പറഞ്ഞു രക്ഷിതാവിന്റെ സാക്ഷ്യപത്രമോ ക്ലാസ് ടീച്ചർ നേരിട്ട് വിളിച്ച്‌ അന്വേഷിക്കുകയോ വേണം, ഈ അവധി മിസ് യൂസ് ചെയ്യുവാൻ അനുവദിക്കരുത്. ആർത്തവ സമയത്തു സ്കൂള്‍, കോളേജ് പരീക്ഷകള്‍ വന്നാല്‍ എന്ത് ചെയ്യും? ഈ വേദനയും വെച്ചു എക്സാം എഴുതുന്നത് ബുദ്ധിമുട്ടല്ലേ? പിഎസ് സി പരീക്ഷ ഈ ദിവസങ്ങളില്‍ സംഭവിച്ചാല്‍ എന്ത് ചെയ്യും? ഇത് വെച്ചു എങ്ങനെ യാത്ര ചെയ്യും?

ഞാനായിരുന്നു സർക്കാർ എങ്കില്‍, ഈ ആവശ്യത്തിന്

സന്തോഷ് പണ്ഡിറ്റ് ഇനി താനാണ് മുഖ്യമന്ത്രി എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നും വിശദീകരിക്കുന്നു ഈ പോസ്റ്റില്‍. അത് ഇപ്രകാരമാണ് ::”ശരിക്കും ഒരു ദിവസത്തെ ലീവ് ടീച്ചർ മാർക്കും, എല്ലാ സ്ത്രീകളായ ജീവനക്കാർക്കും മാസത്തില്‍ രണ്ട് എക്സ്ട്ര ലീവും നല്കും..സ്ത്രീകള്‍ കാരണം പോലും ലീവ് അപ്ലിക്കേഷനില്‍ പറയേണ്ട എന്നും നിയമം കൊണ്ട് വരും. .(ഇങ്ങനെ 3 ദിവസം ലീവ് കൊടുത്ത് വിളിച്ചു കൂവില്ല ) അതൊരു സാധാരണ എക്സ്ട്ര ലീവ് ആയി കണക്കാക്കിയാല്‍ മതി ആയിരുന്നു. ഇനി കൂടുതല്‍ വേദന കാരണം ക്ലാസ്സില്‍ വരുവാൻ പറ്റാത്ത വിദ്യാർത്ഥികള്‍ക്ക് രക്ഷിതാവിന്റെ റിക്വസ്റ്റ് കിട്ടുന്ന മുറക്ക് എക്സ്ട്ര ലീവ് കൊടുത്താല്‍ പോരെ? ഇതിലും കഠിനം ആയ പോലീസ് ട്രെയിനിംഗ് , ഐഎഎസ്, ഐപിഎസ് ട്രെയിനിങ്, എന്‍സിസി,etc സമയത്തൊക്കെ പാവം യുവതികള്‍ ആർത്തവം സംഭവിച്ചാല്‍ ഈ പീരീഡില്‍ ഒരുപാട് കഷ്ടപ്പെടുന്നു. അതും ചിന്തിച്ചു സർക്കാർ അവർക്ക് എക്സ്ട്ര ലീവ് കൊടുക്കണം.”

Tags: Studentssanthosh panditUDFvd satheesanLatest newsmenstrual leave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

India

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

India

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.
India

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.