Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എയര്‍ഫോഴ്സ് മേധാവിയും അടുത്ത മാസം നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനം നിര്‍ണ്ണായകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 06:31 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എയര്‍ഫോഴ്സ് മേധാവി
എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും അടുത്ത മാസം നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനം നിര്‍ണ്ണായകം. ഈ മീറ്റിംഗില്‍ ഫ്രാന്‍സ് 3.25 ലക്ഷം കോടി രൂപയ്‌ക്ക് ഇന്ത്യയ്‌ക്ക് നല്‍കാന്‍ പോകുന്ന 114 റഫാല്‍ യുദ്ധവിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം ചര്‍ച്ചയാകും. റഫാല്‍ വിമാനത്തിന്റെ അപ്ലിക്കേഷന്‍ ലെവല്‍ ആക്സസ് (Application Level Access) ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കണമെന്ന ആവശ്യം ഈ ചര്‍ച്ചകളില്‍ ഇന്ത്യ ഉയര്‍ത്തും. ഫ്രാന്‍സ് ആര്‍ക്കും പുറത്തുനല്‍കാന്‍ മടിക്കുന്ന സാങ്കേതിക രഹസ്യമാണിത്. ഇത് ഇന്ത്യയ്‌ക്ക് കിട്ടിയാല്‍ ഫ്രാന്‍സിലെ എഞ്ചിനീയര്‍മാരുടെ സഹായമോ അനുവാദമോ കൂടാതെ ഇന്ത്യ നിര്‍മ്മിക്കുന്ന മിസൈലുകള്‍ റഫാലില്‍ ഘടിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. ഇത് ഫ്രാന്‍സ് അനുവദിച്ചു നല്കിയാല്‍ അത് ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് വന്‍കുതിപ്പേകും. ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായാണ് മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെ കാണുക.

ഈ കരാറില്‍ ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് നല്‍കുക ഇപ്പോള്‍ ഫ്രാന്‍സില്‍ ഉപയോഗിക്കുന്ന എഫ് 4 എന്ന റഫാലിന്റെ പതിപ്പല്ല. പകരം ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന എഫ്4 പ്ലസ് (F4 Plus)  എന്ന അത്യാധുനിക മോഡല്‍ ആണ്. ഈ മോഡല്‍ വഴി ഒരു സോവറീന്‍ കോംബാറ്റ് ഇക്കോസിസ്റ്റം (Sovereign Combat Ecosystem) അഥവാ സ്വയം ഭരണാധികാരമുള്ള ഒരു യുദ്ധശൃംഖല സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

റഫാല്‍ എഫ് 4 പ്ലസ് എന്നത് വെറുമൊരു സാങ്കേതിക അപ്ഗ്രേഡ് എന്നതിലുപരി ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ആര്‍കിടെക്ചറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായി റഫാലിനെ മാറ്റുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത സോവറീന്‍ ഇന്ത്യന്‍ സെക്യുവര്‍ ഡേറ്റാ ലിങ്ക്സ് (Sovereign Indian Secure Data Link) അഥവാ ഇന്ത്യയുടെ പൂര്‍ണ്ണനിയന്തണത്തിലുള്ള സുരക്ഷിതമായ ഡേറ്റാ ലിങ്കുകളാണ്. സാധാരണയായി പാശ്ചാത്യ വിമാനങ്ങള്‍ നേറ്റോ അധിഷ്ഠിതമായ നെറ്റ് വര്‍ക്കുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ റഫാല്‍ എഫ് 4 പ്ലസ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഐഎസിസിഎസ് അതായത് ഇന്‍റഗ്രേറ്റഡ് എയര്‍ കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സിസ്റ്റം (Integrated Air Command and Control System) എന്ന അതീവ രഹസ്യവും സുരക്ഷിതവുമായ നെറ്റ് വര്‍ക്കുമായാണ് നേരിട്ട് ബന്ധിപ്പിക്കുക. ഇതിലൂടെ ഇന്ത്യയുടെ നേത്ര, ഫാള്‍ക്കന്‍ എന്നീ അവാക്സ് വിമാനങ്ങളില്‍ നിന്നും ഭൂമിയുടെ റഡാറുകളില്‍ നിന്നും ലഭിക്കുന്ന ടാര്‍ഗറ്റ് വിവരങ്ങള്‍ നിമിഷനേരം കൊണ്ട് റഫാല്‍ പൈലറ്റിന്റെ സ്ക്രീനില്‍ എത്തും. ഈ സാങ്കേതിക വിദ്യയ്‌ക്ക് പറയുന്ന പേരാണ് സെന്‍സര്‍ ടു ഷൂട്ടര്‍ ലൂപ്. അതായത് ശത്രുവിനെ കണ്ടെത്തുന്ന നിമിഷം മുതല്‍ അവനെ ആക്രമിക്കുന്നത് വരെയുള്ള സമയം ഗണ്യമായി കുറയ്‌ക്കാനായിട്ട് ഈ സംവിധാനത്തിലൂടെ സാധിക്കും. ചുരുക്കത്തില്‍ വിദേശ ഇടപെടലില്ലാതെ ഇന്ത്യയുടെ സ്വന്തം സ്വന്തംമണ്ണിലെ നെറ്റ് വര്‍ക്കുകളുടെ ഉള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ റഫാല്‍ എഫ് 4 പ്ലസിന് സാധിക്കും. മാത്രമല്ല, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ച്, കൃത്യമായി പറഞ്ഞാല്‍ ഇന്ത്യാ സ്പെസിഫിക് എന്‍ഹാന്‍സ്മെന്‍സോട് കൂടി പ്രവര‍്ത്തിക്കുന്ന വിമാനമാണ് ഇത്.

പ്രത്യേകിച്ചും ലഡാക്കിലെ ലേ പോലുള്ള അതിശൈത്യമുള്ള ഉയര്‍ന്ന പ്രദേശത്ത് ഈ പുത്തന്‍ റഫാലിനെ അതിവേഗം വിന്യസിക്കാന്‍ കഴിയും. സമുദ്രനിരപ്പില്‍ നിന്നും 3256 മീറ്റര്‍ ഉയരത്തില്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ പോലും ചുരുങ്ങിയ മിനിറ്റുകള്‍ക്കകം എഞ്ചിന്‍ സ്റ്റാര്‍ട് ചെയ്ത് യുദ്ധസജ്ജമാകാനായിട്ട് റഫാലിനെ സഹായിക്കുന്ന കോള്‍ഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സംവിധാനം ഇന്ത്യന്‍ വേരിയന്‍റുകളുടെ പ്രത്യേകതയാണ്. അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണിയുണ്ടായാല്‍ നിമിഷനേരം കൊണ്ട് പറന്നുയര്‍ന്ന് തിരിച്ചടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.

റഫാല്‍ എഫ് 4 പ്ലസിലെ അത്യാധുനിക റഡാര്‍ സംവിധാനം

എഫ് 4 പ്ലസ് പതിപ്പില്‍ അത്യാധുനിക ആര്‍ബിഇ2എക്സ് ജി ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് എരേ റഡാറുകളാണ് ഉള്ളത്. പഴയ റഡാറുകളെ അപേക്ഷിച്ച് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍, ഗ്രൗണ്ട് മൂവിംഗ് ടാര്‍ഗറ്റ് ഇന്‍ഡിക്കേഷന്‍ എന്നീ പുതിയ മോഡലുകളും ഇതില്‍ ഉണ്ടാകും. ഏത് മോശം കാലാവസ്ഥയിലും ഭൂമിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ വളരെ കൃത്യമായി അടയാളപ്പെടുത്താനും ട്രാക്ക് ചെയ്യാനും ഈ സംവിധാനത്തിന് കഴിയും. മറ്റൊന്ന് ഇതിലെ . കോണ്‍ടാക്ട് സോഫ്റ്റ് വെയര്‍ ഡിഫൈന്‍ റേഡിയോയും

റഫാല്‍ എഫ് 4 പ്ലസിലെ ആധുനിക സ്പെക്ട്ര സംവിധാനം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമായ സ്പെക്ട സംവിധാനമാണ്. ശത്രുക്കളുടെ റഡാറുകളെ ജാം ചെയ്യാനും മിസൈലുകളെ വഴിതെറ്റിക്കാനും സ്പെക്ട്ര യ്‌ക്ക് കഴിവുണ്ട്. എഫ് 4 പ്ലസ് പതിപ്പിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ സ്റ്റെല്‍ത്ത് ഹണ്ടിംഗ് കേപ്പബിലിറ്റിയാണ് (Stealth Hunting Capability).

ചൈനയുടെ ജെ20 പോലുള്ള അ‌ഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളെ നേരിടാന്‍ റഫാലിന് മികച്ച കഴിവുണ്ട്. റഡാര്‍ തരംഗങ്ങള്‍ പുറപ്പെടുവിച്ച് സ്വന്തം സ്ഥാനം വെളിപ്പെടുത്താതെ തന്നെ ശത്രുവിമാനങ്ങളുടെ എഞ്ചിനുകളുടെ ചൂട് ഗ്രഹിച്ച് ദൂരത്ത് നിന്നു തന്നെ ഇവയെ ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും ഈ സംവിധാനങ്ങള്‍ പൈലറ്റിനെ സഹായിക്കും.

നോ ഐസിഡി, നോ ഡീല്‍ എന്ന ഇന്ത്യയുടെ നിലപാട് വിജയിക്കുമോ?

എന്നാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഫ്രാന്‍സുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ കടുത്ത നിലപാടാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നോ ഐസിഡി, നോ ഡീല്‍ എന്ന നിലപാടാണ് ഇന്ത്യ ഇപ്പോള്‍ എടുത്തിരിക്കുന്നത്. എന്താണ് ഐസിഡി? ഐസിഡി എന്നാല്‍ ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യൂമെന്‍റ് എന്നാണ് അര്‍ത്ഥം. ഒരു യുദ്ധവിമാനത്തിന്റെ റഡാറുകള്‍, മിഷന്‍ കംപ്യൂട്ടറുകള്‍, ആയുധങ്ങള്‍ എന്നിവ പരസ്പരം എങ്ങിനെ ആശയവിനിമയം നടത്തണം എന്ന് തീരുമാനിക്കുന്ന സോഫ്റ്റ് വെയര്‍ കോഡുകളാണ് ഇത്. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള അസ്ത്ര, രുദ്രം, വരാനിരിക്കുന്ന ബ്രഹ്മോസ് എന്‍ജി എന്നീ മിസൈലുകളെ റഫാലുുമായി ഘടിപ്പിക്കാന്‍ ഫ്രഞ്ച് എഞ്ചിനീയര്‍മാരുടെ സഹായവും അംഗീകാരവും കൂടിയേ തീരു. ഇന്ത്യന്‍പ്രതിരോധ മന്ത്രാലയം പറയുന്നത് ഇത് അനുവദിക്കാന്‍ കഴിയില്ല എന്നാണ്. ഒരു യുദ്ധമുണ്ടായാല്‍ വിദേശക്കമ്പനികളുടെ സോഫ്റ്റ് വെയര്‍ അനുമതിയ്‌ക്കായി കാത്തുനില്‍ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കില്ല. ഇന്ത്യയ്‌ക്ക് വേണ്ടത് നാഷണല്‍ കോംബാറ്റ് എപിഎ സ്റ്റാന്‍ഡേഡ് ആണ്. അതായത് വിമാനത്തിന്റെ അപ്ലിക്കേഷന്‍ ലെവല്‍ ആക്സസ് ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കണം.

ഇന്ത്യ മിഷന്‍ ഡേറ്റ അതോറിറ്റി എന്ന ഒരു സംവിധാനം വഴി ഇന്ത്യയ്‌ക്ക് സ്വന്തമായി ശത്രുക്കളുടെ റഡാര്‍ സിഗ്നലുകള്‍ അതായത് ത്രെട് ലൈബ്രറി ഈ വിമാനത്തിന്റെ കംപ്യൂട്ടറിലേക്ക് അപ് ഡേറ്റ് ചെയ്യാന്‍ സാധിക്കണം. ഫ്രാന്‍സ് തങ്ങളുടെ സാങ്കേതിക രഹസ്യം ചോരുമോ എന്ന് ഭയന്ന് ഇതിന് സമ്മതിക്കുന്നില്ലെങ്കിലും 3.25 ലക്ഷം കോടി വിലമതിക്കുന്ന ഈ വന്‍ കരാര്‍ ഉപേക്ഷിക്കാന്‍ പക്ഷെ ഫ്രാന്‍സിന് സാധിക്കില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിലപേശല്‍ ആയുധം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റഫാല്‍ എഫ് 4 പ്ലസ് വിമാനങ്ങള്‍ 2030കളില്‍ വരാനിരിക്കുന്ന അതീവ രഹസ്യമായ റഫാല്‍ എഫ് 5 എന്ന അ‌ഞ്ചാം തലമുറയിലേക്കുള്ള ഒരു ചവിട്ടുപടി കൂടിയാണ്. വരുംകാലയുദ്ധങ്ങള്‍ ഡ്രോണുകളുടേതാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ എഫ് 5 സ്റ്റാന്‍ഡേഡിലേക്ക് ഇവയെ അപ് ഗ്രേഡ് ചെയ്യുമ്പോള്‍ മാന്‍ഡ് അന്‍മാന്‍ഡ് ടീമിംഗ് (Manned Unmanned Teaming) എന്ന വ്പ്ലവകരമായ സാങ്കേതിക വിദ്യ ഇതില്‍ ഉള്‍പ്പെടുത്തും. ഇതിലൂടെ ഒരു റഫാല്‍ പൈലറ്റിന് കോക് പിറ്റില്‍ ഇരുന്നുകൊണ്ട് തന്നെ ഇന്ത്യയുടെ കാറ്റ് സ് വാരിയര്‍ പോലെയുള്ള നിരവധി അണ്‍മാന്‍ഡ് കോംബാറ്റ് ഡ്രോണുകളെ നിയന്ത്രിക്കാന്‍ സാധിക്കും. .

യുദ്ധമുഖത്ത് അതിവേഗം തീരുമാനമെടുക്കാന്‍ പൈലറ്റിനെ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠതി ടൂളുകളും ഈ വിമാനത്തില്‍ ഉണ്ടാകും. ടാറ്റ, മഹീന്ദ്ര, അദാനി എന്നീ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് നാഗ് പൂരിലോ ഹൈദരാബാദിലോ ആയിരിക്കും റഫാലിന്റെ അസംബ്ലി ലൈനുകള്‍ സ്ഥാപിക്കുക.

റഫാലിന്റെ എഞ്ചിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്‍ (Safran) തങ്ങളുടെ ഒരു കൂറ്റന്‍ എംആര്‍ എ ഫെസിലിറ്റി ഹൈദരാബാദില്‍ പൂര്ത്തിയാക്കി വരികയാണ്. ഇന്ത്യയിലെ ചെറുകിട പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോടികളുടെ ബിസിനസും ലഭിയ്‌ക്കും. അതുപോലെ വരുംമാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എയര്‍ഫോഴ്സ് മേധാവി
എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും ഫ്രാന്‍സ് സന്ദര്‍ശിക്കുന്നുണ്ട്. ആ സന്ദര്‍ശനത്തില്‍ ഇന്ത്യയ്‌ക്ക് സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം നല്‍കാന്‍ ഫ്രാന്‍സ് വഴങ്ങിയാല്‍ 2026 അവസാനത്തിലോ 2027 ആദ്യ പകുതിയിലോ ഈ ബ്രഹ്മാണ്ഡ കരാര്‍ ഒപ്പുവെയ്‌ക്കപ്പെടും. അങ്ങിനെ സംഭവിച്ചാല്‍ 2030 ല്‍ ആദ്യ റഫാല്‍ എഫ് 4 പ്ലസ് വിമാനം ഇന്ത്യയില്‍ എത്തും. വിമാനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ റഫാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

Tags: AESA RadarFrance visitFrench President MacronRafale F4PlusSpectramodiRafaleLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെച്ചൊല്ലി ജയശങ്കര്‍ റൂബിയോ വാക് പോര്; ന്യായീകരിച്ച റൂബീയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

Kerala

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

Kerala

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

പുതിയ വാര്‍ത്തകള്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.