Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എയര്‍ഫോഴ്സ് മേധാവിയും അടുത്ത മാസം നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനം നിര്‍ണ്ണായകം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 06:31 pm IST
in India, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എയര്‍ഫോഴ്സ് മേധാവി
എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും അടുത്ത മാസം നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനം നിര്‍ണ്ണായകം. ഈ മീറ്റിംഗില്‍ ഫ്രാന്‍സ് 3.25 ലക്ഷം കോടി രൂപയ്‌ക്ക് ഇന്ത്യയ്‌ക്ക് നല്‍കാന്‍ പോകുന്ന 114 റഫാല്‍ യുദ്ധവിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം ചര്‍ച്ചയാകും. റഫാല്‍ വിമാനത്തിന്റെ അപ്ലിക്കേഷന്‍ ലെവല്‍ ആക്സസ് (Application Level Access) ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കണമെന്ന ആവശ്യം ഈ ചര്‍ച്ചകളില്‍ ഇന്ത്യ ഉയര്‍ത്തും. ഫ്രാന്‍സ് ആര്‍ക്കും പുറത്തുനല്‍കാന്‍ മടിക്കുന്ന സാങ്കേതിക രഹസ്യമാണിത്. ഇത് ഇന്ത്യയ്‌ക്ക് കിട്ടിയാല്‍ ഫ്രാന്‍സിലെ എഞ്ചിനീയര്‍മാരുടെ സഹായമോ അനുവാദമോ കൂടാതെ ഇന്ത്യ നിര്‍മ്മിക്കുന്ന മിസൈലുകള്‍ റഫാലില്‍ ഘടിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. ഇത് ഫ്രാന്‍സ് അനുവദിച്ചു നല്കിയാല്‍ അത് ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് വന്‍കുതിപ്പേകും. ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായാണ് മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെ കാണുക.

ഈ കരാറില്‍ ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് നല്‍കുക ഇപ്പോള്‍ ഫ്രാന്‍സില്‍ ഉപയോഗിക്കുന്ന എഫ് 4 എന്ന റഫാലിന്റെ പതിപ്പല്ല. പകരം ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന എഫ്4 പ്ലസ് (F4 Plus)  എന്ന അത്യാധുനിക മോഡല്‍ ആണ്. ഈ മോഡല്‍ വഴി ഒരു സോവറീന്‍ കോംബാറ്റ് ഇക്കോസിസ്റ്റം (Sovereign Combat Ecosystem) അഥവാ സ്വയം ഭരണാധികാരമുള്ള ഒരു യുദ്ധശൃംഖല സൃഷ്ടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

റഫാല്‍ എഫ് 4 പ്ലസ് എന്നത് വെറുമൊരു സാങ്കേതിക അപ്ഗ്രേഡ് എന്നതിലുപരി ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ ആര്‍കിടെക്ചറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായി റഫാലിനെ മാറ്റുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത സോവറീന്‍ ഇന്ത്യന്‍ സെക്യുവര്‍ ഡേറ്റാ ലിങ്ക്സ് (Sovereign Indian Secure Data Link) അഥവാ ഇന്ത്യയുടെ പൂര്‍ണ്ണനിയന്തണത്തിലുള്ള സുരക്ഷിതമായ ഡേറ്റാ ലിങ്കുകളാണ്. സാധാരണയായി പാശ്ചാത്യ വിമാനങ്ങള്‍ നേറ്റോ അധിഷ്ഠിതമായ നെറ്റ് വര്‍ക്കുകളിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ റഫാല്‍ എഫ് 4 പ്ലസ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഐഎസിസിഎസ് അതായത് ഇന്‍റഗ്രേറ്റഡ് എയര്‍ കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ സിസ്റ്റം (Integrated Air Command and Control System) എന്ന അതീവ രഹസ്യവും സുരക്ഷിതവുമായ നെറ്റ് വര്‍ക്കുമായാണ് നേരിട്ട് ബന്ധിപ്പിക്കുക. ഇതിലൂടെ ഇന്ത്യയുടെ നേത്ര, ഫാള്‍ക്കന്‍ എന്നീ അവാക്സ് വിമാനങ്ങളില്‍ നിന്നും ഭൂമിയുടെ റഡാറുകളില്‍ നിന്നും ലഭിക്കുന്ന ടാര്‍ഗറ്റ് വിവരങ്ങള്‍ നിമിഷനേരം കൊണ്ട് റഫാല്‍ പൈലറ്റിന്റെ സ്ക്രീനില്‍ എത്തും. ഈ സാങ്കേതിക വിദ്യയ്‌ക്ക് പറയുന്ന പേരാണ് സെന്‍സര്‍ ടു ഷൂട്ടര്‍ ലൂപ്. അതായത് ശത്രുവിനെ കണ്ടെത്തുന്ന നിമിഷം മുതല്‍ അവനെ ആക്രമിക്കുന്നത് വരെയുള്ള സമയം ഗണ്യമായി കുറയ്‌ക്കാനായിട്ട് ഈ സംവിധാനത്തിലൂടെ സാധിക്കും. ചുരുക്കത്തില്‍ വിദേശ ഇടപെടലില്ലാതെ ഇന്ത്യയുടെ സ്വന്തം സ്വന്തംമണ്ണിലെ നെറ്റ് വര്‍ക്കുകളുടെ ഉള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ റഫാല്‍ എഫ് 4 പ്ലസിന് സാധിക്കും. മാത്രമല്ല, ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ച്, കൃത്യമായി പറഞ്ഞാല്‍ ഇന്ത്യാ സ്പെസിഫിക് എന്‍ഹാന്‍സ്മെന്‍സോട് കൂടി പ്രവര‍്ത്തിക്കുന്ന വിമാനമാണ് ഇത്.

പ്രത്യേകിച്ചും ലഡാക്കിലെ ലേ പോലുള്ള അതിശൈത്യമുള്ള ഉയര്‍ന്ന പ്രദേശത്ത് ഈ പുത്തന്‍ റഫാലിനെ അതിവേഗം വിന്യസിക്കാന്‍ കഴിയും. സമുദ്രനിരപ്പില്‍ നിന്നും 3256 മീറ്റര്‍ ഉയരത്തില്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ പോലും ചുരുങ്ങിയ മിനിറ്റുകള്‍ക്കകം എഞ്ചിന്‍ സ്റ്റാര്‍ട് ചെയ്ത് യുദ്ധസജ്ജമാകാനായിട്ട് റഫാലിനെ സഹായിക്കുന്ന കോള്‍ഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സംവിധാനം ഇന്ത്യന്‍ വേരിയന്‍റുകളുടെ പ്രത്യേകതയാണ്. അതിര്‍ത്തിയില്‍ ചൈനീസ് ഭീഷണിയുണ്ടായാല്‍ നിമിഷനേരം കൊണ്ട് പറന്നുയര്‍ന്ന് തിരിച്ചടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും.

റഫാല്‍ എഫ് 4 പ്ലസിലെ അത്യാധുനിക റഡാര്‍ സംവിധാനം

എഫ് 4 പ്ലസ് പതിപ്പില്‍ അത്യാധുനിക ആര്‍ബിഇ2എക്സ് ജി ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ് എരേ റഡാറുകളാണ് ഉള്ളത്. പഴയ റഡാറുകളെ അപേക്ഷിച്ച് സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍, ഗ്രൗണ്ട് മൂവിംഗ് ടാര്‍ഗറ്റ് ഇന്‍ഡിക്കേഷന്‍ എന്നീ പുതിയ മോഡലുകളും ഇതില്‍ ഉണ്ടാകും. ഏത് മോശം കാലാവസ്ഥയിലും ഭൂമിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ വളരെ കൃത്യമായി അടയാളപ്പെടുത്താനും ട്രാക്ക് ചെയ്യാനും ഈ സംവിധാനത്തിന് കഴിയും. മറ്റൊന്ന് ഇതിലെ . കോണ്‍ടാക്ട് സോഫ്റ്റ് വെയര്‍ ഡിഫൈന്‍ റേഡിയോയും

റഫാല്‍ എഫ് 4 പ്ലസിലെ ആധുനിക സ്പെക്ട്ര സംവിധാനം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റമായ സ്പെക്ട സംവിധാനമാണ്. ശത്രുക്കളുടെ റഡാറുകളെ ജാം ചെയ്യാനും മിസൈലുകളെ വഴിതെറ്റിക്കാനും സ്പെക്ട്ര യ്‌ക്ക് കഴിവുണ്ട്. എഫ് 4 പ്ലസ് പതിപ്പിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ സ്റ്റെല്‍ത്ത് ഹണ്ടിംഗ് കേപ്പബിലിറ്റിയാണ് (Stealth Hunting Capability).

ചൈനയുടെ ജെ20 പോലുള്ള അ‌ഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളെ നേരിടാന്‍ റഫാലിന് മികച്ച കഴിവുണ്ട്. റഡാര്‍ തരംഗങ്ങള്‍ പുറപ്പെടുവിച്ച് സ്വന്തം സ്ഥാനം വെളിപ്പെടുത്താതെ തന്നെ ശത്രുവിമാനങ്ങളുടെ എഞ്ചിനുകളുടെ ചൂട് ഗ്രഹിച്ച് ദൂരത്ത് നിന്നു തന്നെ ഇവയെ ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും ഈ സംവിധാനങ്ങള്‍ പൈലറ്റിനെ സഹായിക്കും.

നോ ഐസിഡി, നോ ഡീല്‍ എന്ന ഇന്ത്യയുടെ നിലപാട് വിജയിക്കുമോ?

എന്നാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഫ്രാന്‍സുമായുള്ള ചര്‍ച്ചകളില്‍ ഇന്ത്യ കടുത്ത നിലപാടാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നോ ഐസിഡി, നോ ഡീല്‍ എന്ന നിലപാടാണ് ഇന്ത്യ ഇപ്പോള്‍ എടുത്തിരിക്കുന്നത്. എന്താണ് ഐസിഡി? ഐസിഡി എന്നാല്‍ ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യൂമെന്‍റ് എന്നാണ് അര്‍ത്ഥം. ഒരു യുദ്ധവിമാനത്തിന്റെ റഡാറുകള്‍, മിഷന്‍ കംപ്യൂട്ടറുകള്‍, ആയുധങ്ങള്‍ എന്നിവ പരസ്പരം എങ്ങിനെ ആശയവിനിമയം നടത്തണം എന്ന് തീരുമാനിക്കുന്ന സോഫ്റ്റ് വെയര്‍ കോഡുകളാണ് ഇത്. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള അസ്ത്ര, രുദ്രം, വരാനിരിക്കുന്ന ബ്രഹ്മോസ് എന്‍ജി എന്നീ മിസൈലുകളെ റഫാലുുമായി ഘടിപ്പിക്കാന്‍ ഫ്രഞ്ച് എഞ്ചിനീയര്‍മാരുടെ സഹായവും അംഗീകാരവും കൂടിയേ തീരു. ഇന്ത്യന്‍പ്രതിരോധ മന്ത്രാലയം പറയുന്നത് ഇത് അനുവദിക്കാന്‍ കഴിയില്ല എന്നാണ്. ഒരു യുദ്ധമുണ്ടായാല്‍ വിദേശക്കമ്പനികളുടെ സോഫ്റ്റ് വെയര്‍ അനുമതിയ്‌ക്കായി കാത്തുനില്‍ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കില്ല. ഇന്ത്യയ്‌ക്ക് വേണ്ടത് നാഷണല്‍ കോംബാറ്റ് എപിഎ സ്റ്റാന്‍ഡേഡ് ആണ്. അതായത് വിമാനത്തിന്റെ അപ്ലിക്കേഷന്‍ ലെവല്‍ ആക്സസ് ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കണം.

ഇന്ത്യ മിഷന്‍ ഡേറ്റ അതോറിറ്റി എന്ന ഒരു സംവിധാനം വഴി ഇന്ത്യയ്‌ക്ക് സ്വന്തമായി ശത്രുക്കളുടെ റഡാര്‍ സിഗ്നലുകള്‍ അതായത് ത്രെട് ലൈബ്രറി ഈ വിമാനത്തിന്റെ കംപ്യൂട്ടറിലേക്ക് അപ് ഡേറ്റ് ചെയ്യാന്‍ സാധിക്കണം. ഫ്രാന്‍സ് തങ്ങളുടെ സാങ്കേതിക രഹസ്യം ചോരുമോ എന്ന് ഭയന്ന് ഇതിന് സമ്മതിക്കുന്നില്ലെങ്കിലും 3.25 ലക്ഷം കോടി വിലമതിക്കുന്ന ഈ വന്‍ കരാര്‍ ഉപേക്ഷിക്കാന്‍ പക്ഷെ ഫ്രാന്‍സിന് സാധിക്കില്ല എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിലപേശല്‍ ആയുധം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം റഫാല്‍ എഫ് 4 പ്ലസ് വിമാനങ്ങള്‍ 2030കളില്‍ വരാനിരിക്കുന്ന അതീവ രഹസ്യമായ റഫാല്‍ എഫ് 5 എന്ന അ‌ഞ്ചാം തലമുറയിലേക്കുള്ള ഒരു ചവിട്ടുപടി കൂടിയാണ്. വരുംകാലയുദ്ധങ്ങള്‍ ഡ്രോണുകളുടേതാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ എഫ് 5 സ്റ്റാന്‍ഡേഡിലേക്ക് ഇവയെ അപ് ഗ്രേഡ് ചെയ്യുമ്പോള്‍ മാന്‍ഡ് അന്‍മാന്‍ഡ് ടീമിംഗ് (Manned Unmanned Teaming) എന്ന വ്പ്ലവകരമായ സാങ്കേതിക വിദ്യ ഇതില്‍ ഉള്‍പ്പെടുത്തും. ഇതിലൂടെ ഒരു റഫാല്‍ പൈലറ്റിന് കോക് പിറ്റില്‍ ഇരുന്നുകൊണ്ട് തന്നെ ഇന്ത്യയുടെ കാറ്റ് സ് വാരിയര്‍ പോലെയുള്ള നിരവധി അണ്‍മാന്‍ഡ് കോംബാറ്റ് ഡ്രോണുകളെ നിയന്ത്രിക്കാന്‍ സാധിക്കും. .

യുദ്ധമുഖത്ത് അതിവേഗം തീരുമാനമെടുക്കാന്‍ പൈലറ്റിനെ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠതി ടൂളുകളും ഈ വിമാനത്തില്‍ ഉണ്ടാകും. ടാറ്റ, മഹീന്ദ്ര, അദാനി എന്നീ ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് നാഗ് പൂരിലോ ഹൈദരാബാദിലോ ആയിരിക്കും റഫാലിന്റെ അസംബ്ലി ലൈനുകള്‍ സ്ഥാപിക്കുക.

റഫാലിന്റെ എഞ്ചിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്‍ (Safran) തങ്ങളുടെ ഒരു കൂറ്റന്‍ എംആര്‍ എ ഫെസിലിറ്റി ഹൈദരാബാദില്‍ പൂര്ത്തിയാക്കി വരികയാണ്. ഇന്ത്യയിലെ ചെറുകിട പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോടികളുടെ ബിസിനസും ലഭിയ്‌ക്കും. അതുപോലെ വരുംമാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എയര്‍ഫോഴ്സ് മേധാവി
എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്ങും ഫ്രാന്‍സ് സന്ദര്‍ശിക്കുന്നുണ്ട്. ആ സന്ദര്‍ശനത്തില്‍ ഇന്ത്യയ്‌ക്ക് സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യം നല്‍കാന്‍ ഫ്രാന്‍സ് വഴങ്ങിയാല്‍ 2026 അവസാനത്തിലോ 2027 ആദ്യ പകുതിയിലോ ഈ ബ്രഹ്മാണ്ഡ കരാര്‍ ഒപ്പുവെയ്‌ക്കപ്പെടും. അങ്ങിനെ സംഭവിച്ചാല്‍ 2030 ല്‍ ആദ്യ റഫാല്‍ എഫ് 4 പ്ലസ് വിമാനം ഇന്ത്യയില്‍ എത്തും. വിമാനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ റഫാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

Tags: Rafale F4PlusSpectramodiRafaleLatest newsAESA RadarFrance visitFrench President Macron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.