ന്യൂദല്‍ഹി: തദ്ദേശീയ പ്രതിരോധ സ്ഥാപനങ്ങളെ കൈപിടിച്ച് നടത്തേണ്ടത് അത്യാവശ്യമാണെങ്കിലും പുതുതലമുറ തേജസ് എംകെ 1എ യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ എച്ച് എഎല്ലിന് ഇനിയും സൂദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ. ഈ പ്രസ്താവന പ്രതിരോധരംഗത്ത് വലിയൊരു ചുവടുമാറ്റത്തിന് തുടക്കം കുറിയ്‌ക്കുമെന്ന് കരുതുന്നു.
തദ്ദേശീയമായ പ്രതിരോധ സ്ഥാപനങ്ങളെ കൈപിടിച്ച് നടത്തേണ്ടത് അത്യാവശ്യമാണെങ്കിലും അവർക്ക് “നീണ്ട കാലതാമസം” നൽകാന്‍ കഴിയില്ലെന്ന നിലപാടാണ് പ്രതിരോധ ഉല്‍പാദന സെക്രട്ടറി സഞ്ജീവ് കുമാറിനുള്ളത്. ഓരോ പങ്കാളിയും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും അവരുടെ പ്രതിബദ്ധതകൾ നിറവേറ്റുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇപ്പോള്‍ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ-1എയുടെ വിതരണത്തിലെ തടസ്സങ്ങൾ പഠിക്കാന്‍ (പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേകമായി ചുമതലപ്പെടുത്തിയ 5 അംഗ ഉന്നതതല സമിതിയെ പ്രതിരോധ മന്ത്രാലയം നിയോഗിച്ചിരിക്കുകയാണ്.
അമേരിക്കയിലെ ജിഇ എയ്‌റോസ്‌പേസ് ആണ് എച്ച് എ എല്ലിന് തേജസ് എംകെ1എ യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനുള്ള എഞ്ചിൻ നല്‍കേണ്ടത്. എന്നാല്‍ ഈ എഞ്ചിന്‍ നല്‍കുന്നതിലെ കാലതാമസവും സങ്കീർണ്ണമായ ആയുധ സംയോജനവും കാരണം ഇന്ത്യൻ വ്യോമസേന (ഐഎഎഫ്)യ്‌ക്ക് അത്യാവശ്യമായ പുതുതലമുറ തേജസ് യുദ്ധവിമാനം കിട്ടുന്നില്ല. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ശേഷിക്കുന്ന തേജസ് യുദ്ധ ജെറ്റുകൾ എച്ച് എ എല്‍ വിതരണം ചെയ്യുമെന്ന് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെല്ലുവിളി നിറഞ്ഞ സോഫ്റ്റ്‌വെയർ എങ്ങനെ ശരിയായി കൈകാര്യം ചെയ്യാമെന്നും വേഗത്തിലാക്കാമെന്നും ഉള്ളതില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കിലും പ്രോജക്റ്റുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ.
വാസ്തവത്തില്‍ 83 തേജസ് എംകെ1എ വിമാനങ്ങള്‍ക്ക് 2021ല്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ആകെ വിതരണം ചെയ്തത് അഞ്ച് തേജസ് എംകെ1എ മാത്രമാണ്. ഇതിന് കാരണമായി എച്ച് എ എല്‍ ചൂണ്ടിക്കാട്ടിയത് എഞ്ചിന്‍ വിതരണത്തിലെ കാലതാമസമാണ്. ജിഇ എഫ് 404 ആണ് ഇതിന് ഉപയോഗിക്കുന്ന എഞ്ചിന്‍. ഈ എഞ്ചിന്‍ ജനറല്‍ ഇലക്ട്രിക് എന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്നും കിട്ടുന്നതിനുള്ള കാലതാമസാണ് തേജസ് ജെറ്റ് നിര‍്മ്മാണം വൈകുന്നതെന്നാണ് എച്ച് എ എല്‍ നല‍്കുന്ന വിശദീകരണം. പക്ഷെ ഇനി കാലതാമസം സുദീര്‍ഘമായി തുടരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നതാണ് പ്രതിരോധ ഉല്‍പാദന സെക്രട്ടറി സഞ്ജീവ് കുമാറിന്റെ തീരുമാനം.
















