Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം :കെ.എം.ആര്‍.എല്‍ – എക്‌സാലോജിക് കേസില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പിണറായി വിജയന്റെ മകളുടെയും ബന്ധപ്പെട്ടവരുടെയും വീടുകള്‍ റെയ്ഡ് ചെയ്ത ഇ.ഡി (ED) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അവരുടെ കാറുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവം ലജ്ജാകരമാണെന്ന് ദേശീയ നിര്‍വാഹ സമിതി അംഗം കുമ്മനം രാജശേഖരന്‍.

സി.പി.എം നേതാക്കള്‍ക്കെതിരെ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്താന്‍ ആര്‍ക്കും കേരളത്തില്‍ സാധ്യമല്ലെന്ന അവസ്ഥയാണുള്ളത്. തങ്ങള്‍ നിയമത്തിന് അതീതരാണെന്നും ആര്‍ക്കും തങ്ങളുടെ തെറ്റിനെ ചോദ്യം ചെയ്യാന്‍ ചെയ്യാനാവില്ല എന്നുള്ള സിപിഎമ്മിന്റെ
ധാര്‍ഷ്ട്യമാണ് കേരളം കണ്ടത്.കേസ് അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരെ കല്ലും കട്ടയും ഉപയോഗിച്ച് അക്രമിക്കുകയും വധശ്രമത്തിന് ഒരുങ്ങുകയും ചെയ്തപ്പോള്‍ പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു.പൊലീസിന്റെ മൃദു സമീപനം സിപിഎം പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കി. എക്‌സാലോജിക് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കി.തന്മൂലം ഇ. ഡിയുടെ അന്വേഷണവുമായി സഹകരിക്കാന്‍ പൊലീസും തയാറാകുന്നില്ല. നിയമവഴിയിലൂടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം പിണറായിക്കും കൂട്ടര്‍ക്കും ഉണ്ടായിരിക്കെ, ഇ.ഡി യുടെ അന്വേഷണം തടസപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിച്ചു പിന്തിരിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത് ഒട്ടും ന്യായീകരിക്കാന്‍ ആവില്ല.

കേരളത്തെ മമതാ ബാനര്‍ജിയുടെ ബംഗാള്‍ ആക്കി മാറ്റാനുള്ള സിപിഎം ശ്രമത്തെ എന്ത് വില കൊടുത്തും ബിജെപി ചെറുക്കും.

 

Recent Posts