
റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനമായ S-400 ട്രയംഫ് പാക്, ചൈന അതിർത്തിയിലേയ്‌ക്ക് . പാകിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലും, ചൈനയുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുമാണ് ഇവ വിന്യസിക്കുക.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക വെല്ലുവിളികൾക്ക് മറുപടിയായി ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് ശക്തമായ കാവൽ ഒരുക്കാനാണ് ഈ തന്ത്രപരമായ മാറ്റം . 2018 ലാണ് അഞ്ച് S-400 സ്ക്വാഡ്രണുകൾക്കായി ഇന്ത്യ റഷ്യയുമായി 5.4 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചത്.
നാലാമത്തെ S-400 ട്രയംഫ് 2026 മെയ് അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്നും അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് 2026 നവംബറോടെ എത്തുമെന്നുമാണ് റിപ്പോർട്ട് . അതുകൊണ്ട് തന്നെ നിലവിലുള്ളവ പാക് , ചൈനീസ് അതിർത്തിയിലേയ്‌ക്ക് മാറ്റുകയാണ്. നിലവിൽ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സംരക്ഷണമൊരുക്കാനും ഉൾക്കൊള്ളുന്നതിനായി S-400 വിന്യസിച്ചിട്ടുണ്ട്.
400 കിലോമീറ്റർ വരെയുള്ള ദൂരപരിധിയിലുള്ള ഒന്നിലധികം വ്യോമ ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും കഴിവുള്ളതാണ് S-400 . പടിഞ്ഞാറൻ അതിർത്തിയിൽ ഈ ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകളിൽ ഭൂരിഭാഗവും കേന്ദ്രീകരിക്കുന്നതിലൂടെ, സൈന്യത്തിന്റെ തിരിച്ചടികളും ദ്രുതഗതിയിലാകും. ഓപ്പറേഷൻ സിന്ദൂരിലും പാകിസ്ഥാന്റെ വെല്ലുവിളികളെ ഫലപ്രദമായി തകർക്കാൻ S-400 ന് കഴിഞ്ഞിരുന്നു.