മുംബൈ : പ്രതിരോധരംഗത്ത് വൻ കുതിപ്പ് തുടരുകയാണ് ഇന്ത്യ . 30 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യമാകുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.
ഇപ്പോഴിതാ മഹാരാഷ്‌ട്രയിലെ ഷിർദ്ദിയിൽ എൻഐബിഇ ലിമിറ്റഡിന്റെ നാഴികക്കല്ലായ പ്രതിരോധ നിർമ്മാണ സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തിയിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദ്യത്തെ സൂര്യാസ്ത്ര യൂണിവേഴ്‌സൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു . പീരങ്കി ഷെല്ലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ, നൂതന യുദ്ധോപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ പ്രതിരോധ നിക്ഷേപങ്ങളിലൊന്നാണ് ഈ പ്രതിരോധ നിർമ്മാണ സമുച്ചയം . ഇത് രാജ്യത്തിന്റെ സ്വാശ്രയ മുന്നേറ്റത്തിലെ പ്രധാന ചുവടുവയ്‌പ്പാണ്.
അഹല്യനഗർ ജില്ലയിൽ 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിന് പ്രതിവർഷം അഞ്ച് ലക്ഷം 155 എംഎം പീരങ്കി ഷെല്ലുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. ഇത് ഇന്ത്യയെ ഏറ്റവും വലിയ സ്വകാര്യ പീരങ്കി ഷെൽ കേന്ദ്രമാക്കി മാറ്റും. ഇതോടൊപ്പം, പ്ലാന്റ് മിസൈൽ സംവിധാനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ, കാമികേസ് ഡ്രോണുകൾ, സ്ഫോടകവസ്തുക്കൾ, സ്വയംഭരണ പ്രതിരോധ പ്ലാറ്റ്‌ഫോമുകൾ എന്നിവയും ഇവിടെ നിർമ്മിക്കും.ലോഞ്ചർ വാഹനങ്ങൾ, ബാറ്ററി കമാൻഡ് പോസ്റ്റ്, ലോഡർ വാഹനങ്ങൾ എന്നിവയ്‌ക്കായി ഇന്ത്യൻ സൈന്യം ഇതിനകം അടിയന്തര സംഭരണ ഓർഡർ നൽകിയിട്ടുണ്ട്,
ഈ പദ്ധതിക്ക് ₹3,000 കോടിയിലധികമാണ് ചിലവ് . സൂര്യസ്ത്ര സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള സമർപ്പിത മിസൈൽ സമുച്ചയത്തിന് പ്രതിരോധ മന്ത്രി തറക്കല്ലിട്ടു.












