Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത 'പി.എല്‍-15ഇ മിസൈലിന്റെ മുഴുവന്‍ സാങ്കേതിക രഹസ്യങ്ങളും ഇന്ത്യ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 10:57 pm IST
in India, Defence
ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ച ചൈനീസ് നിര്‍മ്മിത പിഎല്‍15ഇ മിസൈലിന്റെ മുഴുവന്‍ സാങ്കേതിക രഹസ്യങ്ങളും ഇന്ത്യ ചോര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. ഈ ചൈനീസ് മിസൈലുകള്‍ക്ക് ഇനി ഇന്ത്യയുടെ യുദ്ധവിമാനങ്ങളെ തൊടാന്‍ കഴിയില്ല.

ഇതോടെ ഈ മിസൈലുകള്‍ക്കായി തുലച്ച കോടികള്‍ പാകിസ്ഥാന് പാഴായി. കാരണം പിഎല്‍-15ഇ എന്ന ചൈനീസ് മിസൈലിന്റെ ആക്രമണം തടയാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ത്യയിലെ യുദ്ധവിമാനങ്ങളില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ ഒരുക്കിക്കഴിഞ്ഞു. ഇത് പാകിസ്ഥാന് മാത്രമല്ല, ഈ മിസൈല്‍ ലോകത്തെങ്ങും വില്‍ക്കാന്‍ ശ്രമിക്കുന്ന ചൈനയ്‌ക്കും തിരിച്ചടിയാണ്.

2025 മേയില്‍ ഇന്ത്യ-പാക് അതിർത്തിയില്‍ നടന്ന ഓപ്പറേഷൻ സിന്ദൂർ സൈനിക സംഘർഷ സമയത്താണ് ചൈന നിര്‍മ്മിച്ച പി.എല്‍-15ഇ മിസൈല്‍ പാകിസ്താൻ വ്യാപകമായി ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്. ഈ മിസൈലുകളെ അന്ന് ഇന്ത്യ വിജയകരമായി തകർത്തിരുന്നു. അന്ന് പാകിസ്താൻ വ്യോമസേന തൊടുത്ത ഈ മിസൈലുകളിലൊന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ കമാഹി ദേവി ഗ്രാമത്തിന് സമീപം തകരാറുകള്‍ കൂടാതെ ഇന്ത്യയ്‌ക്ക് വീണുകിട്ടിയിരുന്നു. ഈ മിസൈലില്‍ നിന്നാണ് ആഴ്ചകള്‍ നീണ്ട ഗവേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യൻ ഗവേഷകർ സാങ്കേതിക വിവരങ്ങള്‍ വേര്‍തിരിച്ചെടുത്തത്. ഇത് ഉപയോഗിച്ച്‌ ഇന്ത്യയുടെ പക്കലുള്ള മുൻനിര യുദ്ധവിമാനങ്ങളായ എല്‍.സി.എ തേജസ്, സുഖോയ് എസ്.യു 30 എംകെഐ, റഫാല്‍ എന്നിവയുടെ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങള്‍ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാൻ തക്കവണ്ണം അപ്ഗ്രേഡ് ചെയ്തുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എങ്ങിനെ ഇന്ത്യ ഇത് സാധിച്ചു?

വീണുകിട്ടിയ കേടുപാടുകളില്ലാത്ത ചൈനയുടെ പിഎല്‍-15ഇ മിസൈല്‍ ഡി.ആർ.ഡി.ഒയുടെ ലാബുകളില്‍ വിശദമായി പരിശോധിച്ചു. ഇതിലൂടെ പി.എല്‍-15ഇ മിസൈലുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ വേർതിരിച്ചെടുത്തു. മിസൈലിന്റെ ഗതിനിയന്ത്രിക്കുന്ന മിനിയേച്ചർ എഇഎസ്‌എ റഡാർ സീക്കറിന്റെ സിഗ്‌നലുകളും ഫ്രീക്വൻസികളും ഇന്ത്യ തിരിച്ചറിഞ്ഞു.

മിസൈല്‍ തൊടുത്തുവിട്ട വിമാനവുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സുരക്ഷിത ഡാറ്റാ ലിങ്ക് ഫോർമാറ്റുകളും തിരിച്ചറിഞ്ഞു. ജാമിംഗിനെ പ്രതിരോധിക്കാൻ മിസൈല്‍ ഉപയോഗിക്കുന്ന ഫ്രീക്വൻസി-എജിലിറ്റി ലോജിക്കുകള്‍ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസിലാക്കാനായി. ഇതോടെ ഈ മിസൈലിന്റെ സുപ്രധാന സാങ്കേതിക വിവരങ്ങളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഈ സാങ്കേതിക രഹസ്യങ്ങള്‍ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി മാറ്റി.

PL-15E-ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പുതിയ ജാമിംഗ് ലോജിക്കുകള്‍ ഉള്‍ക്കൊള്ളുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകള്‍ ഇതിനകം തന്നെ പ്രധാന IAF യുദ്ധവിമാനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. തേജസ് Mk1A-യിലെയും നവീകരിച്ച Su-30MKI-യിലെയും തദ്ദേശീയ ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ടുകള്‍ വിന്യസിച്ചു. ഫ്രഞ്ച് റാഫേലിന്റെ നൂതന സ്പെക്ട്ര സംവിധാനത്തിലും ഈ സംവിധാനങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. അതായത്, ചൈനീസ് മിസൈലില്‍ നിന്ന് ചോർത്തിയെടുത്ത വിവരങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകളായി നല്‍കി കഴിഞ്ഞു. തദ്ദേശീയ യുദ്ധവിമാനമായ തേജസ്, റഷ്യൻ നിർമിത സുഖോയ് എസ്.യു 30 എം.കെ.ഐ എന്നിവയിലെ ഇലക്‌ട്രോണിക് വാർഫെയർ സംവിധാനങ്ങളിലേക്ക് ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള പ്രത്യേക ജാമിംഗ് ലോജിക്കുകള്‍ (Jamming Logics) കൂട്ടിച്ചേർത്തു. ഫ്രഞ്ച് നിർമ്മിത റഫാല്‍ വിമാനങ്ങളിലെ അത്യാധുനിക പ്രതിരോധ സംവിധാനമായ സ്പെക്‌ട്രയയിലും (SPECTRA) ഈ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിച്ചു. ഇതോടെ, ചൈനീസ് പി.എല്‍-15ഇ മിസൈലുകള്‍ ഉപയോഗിച്ച്‌ പാകിസ്താൻ ആക്രമിക്കാൻ മുതിർന്നാല്‍ അവയെ വായുവില്‍ വെച്ച്‌ തന്നെ ജാം ചെയ്യാനും വഴിതിരിച്ചുവിടാനും ഇന്ത്യൻ വ്യോമസേനയ്‌ക്ക് സാധിക്കും.

ആകാശത്ത് ശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കുന്ന അവാക്സ് വിമാനങ്ങള്‍, ആകാശത്ത് ഇന്ധനം നിറയ്‌ക്കുന്ന വിമാനങ്ങള്‍ തുടങ്ങിയവയെ നശിപ്പിക്കുക എന്നതാണ് ചൈനീസ് മിസൈലായ പിഎല്‍-15ഇയുടെ സവിശേഷത. PL-15ഇയുടെ ദൂരപരിധിയാണ് ശത്രുക്കള്‍ക്ക് പ്രശ്നമാകുന്നത്. ഇതില്‍ റാംജെറ്റ് എഞ്ചിൻ ഉുപയോഗിക്കുന്നതിനാല്‍ 150-200 കിലോമീറ്റർ വരെ പിഎല്‍15ഇയ്‌ക്ക് എത്താൻ സാധിക്കും. അമേരിക്കൻ എയർ-ടു-എയർ മിസൈലുകളേക്കാള്‍ മിടുക്കുണ്ട് പിഎല്‍15ഇയ്‌ക്ക് എന്ന് പറയപ്പെടുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യ ഇതിന്റെ രഹസ്യങ്ങള്‍ പിടിച്ചെടുത്ത് തക്കതായ പ്രതിവിധികള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ സജ്ജീകരിച്ചതോടെ ചൈനയുടെ ഈ മിസൈല്‍ ഉപയോഗശൂന്യമായിരിക്കുന്നു. ചൈനയിലെ ആയുധനിര്‍മ്മാണവിദഗ്ധരുടെ ഉറക്കം കെടുത്തുന്നാണ് ഈ റിപ്പോര്‍ട്ട്.

Tags: pakistanLatest newsOperation SindoorPL15EChinese Missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.