India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാളീഘട്ട് : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത ബാനർജി.കാളിഘട്ടിൽ പാർട്ടി എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ, “വരും ദിവസങ്ങളിൽ ഡൽഹിയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കും” എന്ന് എന്നാണ് മമത പ്രസ്താവിച്ചത്.

ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് നേതൃത്വം പിന്നോട്ട് പോകില്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും വ്യക്തമാക്കി. തന്റെ വീട് പൊളിച്ച് മാറ്റിയാലും കുഴപ്പമില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു.

നേരത്തെ മമതയ്‌ക്ക് മോദി സർക്കാരിനെതിരായ പോരാട്ടത്തിൽ പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാഅത്ത് നേതാവ് എം ഡി നൂറുൽ ഹുദ രംഗത്തെത്തിയിരുന്നു. മമത ബാനർജിയോട് തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കരുതെന്നും പശ്ചിമ ബംഗാളിനെ പ്രത്യേക രാജ്യം ആയി പ്രഖ്യാപിക്കണമെന്നും അഭ്യർത്ഥിക്കുന്ന വീഡിയോയാണ് ഹുദ പുറത്തിറക്കിയത്.

മമത കേന്ദ്രസർക്കാരിനെ അംഗീകരിക്കരുതെന്നും , മമത ഒരു സാഹചര്യത്തിലും അധികാരം ഉപേക്ഷിക്കരുതെന്നും നൂറുൽ ഹുദ പറഞ്ഞു . മാത്രമല്ല മമത കേന്ദ്രസർക്കാരിനും , ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് പോലും നൂറുൽ നിർദ്ദേശിച്ചു.

ബംഗാൾ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചാൽ, ബംഗ്ലാദേശിലെ 170 ദശലക്ഷം മുസ്ലീങ്ങൾ മമത പക്ഷത്ത് നിൽക്കുമെന്നും ജമാഅത്ത് നേതാവ് അവകാശപ്പെട്ടു. ബംഗാൾ ബാഹ്യമോ ബംഗാളികളല്ലാത്തതോ ആയ നിയന്ത്രണത്തിന് വഴങ്ങരുത്. കേന്ദ്ര സർക്കാരിൽ നിന്ന് വേർപിരിയാനും സ്വാതന്ത്ര്യം ആവശ്യപ്പെടാനും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെയും എം.ഡി. നൂറുൽ ഹുദ പറഞ്ഞിരുന്നു.

ഇത് പ്രകാരം മമത രാജി വയ്‌ക്കാനും തയ്യാറായിരുന്നില്ല . പിന്നീട് ഗവർണർ നിയമസഭ പിരിച്ചുവിടുകയായിരുന്നു. ഇപ്പോൾ നൂറുൽ ഹുദയുടെ ആഹ്വാനത്തിന് സമാനമായി കേന്ദ്രസർക്കാരിനെതിരെയും മമത യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു.

Recent Posts