തിരുവനന്തപുരം: വന്ദേമാതരം ഗാനമെഴുതിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ലക്ഷ്മീദേവിയെയും ദുര്‍ഗ്ഗാദേവിയെയും അവതരിപ്പിച്ചതാണോ സിപിഎം നേതാവ് മുഹമ്മദ് റിയാസ് എംഎല്‍എയുടെ ഉറക്കം കെടുത്തിയത്? ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഈ ദേവതകള്‍.
ഇവരെക്കുറിച്ചുള്ള വന്ദേമാതരത്തിലെ വരികള്‍ കൂടി വി.ഡി. സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പാടിയതാണോ മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചത് എന്ന ചോദ്യം ഉയരുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂർണ്ണ രൂപത്തില്‍ ആലപിച്ചതില്‍ എതിർപ്പ് പ്രകടിപ്പിച്ച മുഹമ്മദ് റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസമാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസല്‍ പറയുന്നത്.
കേരളത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളടക്കമുള്ളവർ വന്ദേമാതരം ആലപിച്ചപ്പോള്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന കാര്യം എടുത്ത് കാട്ടി വിഎച്ച്‌പി വക്താവ് സി പി എം നേതാവിന്റെ നടപടി വർഗീയ ശക്തികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് എക്സില്‍ കുറിച്ചു.
















