മുംബൈ: ബോംബെ ഹൈക്കോടതിയുടെ പിന്തുണയോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ബുധനാഴ്ച മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് ചേരി ക്ലസ്റ്ററായ ഗരീബ് നഗറിലെ ചേരിയിലെ 200 ലധികം വീടുകൾ പൊളിച്ചുമാറ്റി. ഇതിനിടെ ഇവിടുത്തെ താമസക്കാര്‍ ഉദ്യോഗസ്ഥർക്കും പോലീസുകാര്‍ക്കും നേരെ കല്ലെറിഞ്ഞു.
ബുൾഡോസറുകൾ വീടുകൾ പൊളിച്ചുമാറ്റാന്‍ തുടങ്ങിയപ്പോഴാണ് കല്ലേറുണ്ടായത്. പക്ഷെ പൊലീസ് അക്രമികളെ മാറ്റി. മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലെ തിരക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സബർബൻ റെയിൽ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് അനധികൃത താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള ഈ നടപടി.
ഗരീബ് നഗറിൽ ബോംബെ ഹൈക്കോടതി ഉത്തരവിട്ട പൊളിച്ചുമാറ്റൽ നടപടി ബുധനാഴ്ച അക്രമാസക്തമായി. കയ്യേറ്റ വിരുദ്ധ പ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥർക്കും നേരെ താമസക്കാർ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി, നിരവധി പേരെ അറസ്റ്റ് ചെയ്തു.
ബാന്ദ്ര ഈസ്റ്റ് സ്റ്റേഷന് സമീപമുള്ള റെയിൽവേ ഭൂമിയിൽ നിർമ്മിച്ച അനധികൃത മതപരമായ ആവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന അനധികൃത കെട്ടിടം ഉൾപ്പെടെ 400-ലധികം അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യാനാണ് വെസ്റ്റേൺ റെയിൽവേയുടെ ഈ ഈ നടപടി. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഈ പ്രവർത്തനം, അടുത്ത രണ്ട് ദിവസത്തേക്കെങ്കിലും പൊളിച്ച് മാറ്റല്‍ തുടരും.
















