ന്യൂദല്‍ഹി: ശത്രുവിന്റെ ഭൂമിയിലുള്ള ടാങ്കുകളെയും കവചിത വാഹനങ്ങളെയും ബങ്കറുകളെയും തകര്‍ക്കും. അതേ സമയം ആകാശത്ത് വെച്ച് തന്നെ ശത്രുവിന്റെ വിമാനങ്ങളെയും ഡ്രോണുകളെയും നശിപ്പിക്കും. ഇങ്ങിനെ രണ്ട് തരത്തിലും നാശം വിതയ്‌ക്കാന്‍ ശേഷിയുള്ള യുഎല്‍ പിജിഎം-വി3 എന്ന മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ.
മിസൈലിന്റെ പ്രത്യേകത ഇത് വായുവില്‍ നിന്നും ഭൂമിയിലേക്കും വായുവില്‍ നിന്നും വായുവിലേക്കും തൊടുക്കാമെന്നതാണ്. ആളില്ലാ ആകാശ വിമാനമായ യുഎവിയിലും ഡ്രോണുകളിലും ഈ മിസൈല്‍ ഘടിപ്പിക്കാനാവും. ഇതോടെ കോടികള്‍ വിലമതിക്കുന്ന യുദ്ധവിമാനങ്ങളില്ലാതെ തന്നെ ശത്രുവിന്റെ വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കും, അതുപോലോ ഭൂമിയിലുള്ള ടാങ്കുകള്‍ക്കും ബങ്കറുകള്‍ക്കും നാശം വിതയ്‌ക്കാന്‍ ഈ മിസൈലിന് കഴിയും. ഇന്ത്യ ആധുനിക യുദ്ധസാങ്കേതികവിദ്യയിലേക്ക് കുതിച്ചുചാടുകയാണ് ഇതുവഴി എന്നും പറയാം.

ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതികള്‍ക്ക് വലിയ കുതിപ്പ് പകരുന്നതാണ് ഈ അത്യാധുനിക മിസൈല്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയാണ് കഴിഞ്ഞ ദിവസം . ആന്ധ്രാപ്രദേശിലെ കർണൂലിലുള്ള ഡിആർഡിഒ ടെസ്റ്റ് റേഞ്ചില്‍ പരീക്ഷണം നടത്തിയത്. .കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ന്യൂസ്പോസ് റിസര്‍ച്ച് ആന്‍റ് ടെക്നോളജീസ് നിര‍്മ്മിച്ച ആളില്ലാ ആകാശവിമാനത്തില്‍ ഘടിപ്പിച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. ഈ മിസൈല്‍ നിര്‍മ്മിക്കുന്നതിന് ഡിആര്‍ഡിഒയെ സഹായിക്കുന്നത് പ്രധാനമായും ഭാരത് ഡൈനാമിക്സും അദാനി ഡിഫന്‍സ് സിസ്റ്റംസും ആണ്.
ഈ മിസൈലിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ കണിശതയാണ്. കൃത്യമായി ലക്ഷ്യസ്ഥാനം അടയാളപ്പെടുത്തിക്കൊടുത്താല്‍ അവിടെ തന്നെ ചെന്ന് പതിക്കും. ഇതിലെ ഇമേജിംഗ് ഇന്‍ഫ്രാറെഡ് രാത്രിയും പകലും ഒരുപോലെ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ്. അതിനാല്‍ കൃത്യമായ ഇടത്തില്‍ തന്നെ മിസൈലിനെ കൊണ്ടെത്തിക്കും.
പൂർണ്ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് രണ്ട് തരത്തിലുള്ള യുദ്ധമുഖങ്ങളിലും ഒരേപോലെ മികവ് തെളിയിക്കാൻ സാധിക്കും. യുദ്ധമുഖത്ത് ശത്രുക്കളുടെ ടാങ്കുകളെയും കവചിത വാഹനങ്ങളെയും ബങ്കറുകളെയും തകർക്കാൻ എയർ-ടു-ഗ്രൗണ്ട് എന്ന വായുവില്‍ നിന്നും ഭൂമിയിലേക്ക് അയയ്‌ക്കാവുന്ന മാര്‍ഗ്ഗം ഉപയോഗിക്കാം. അതേസമയം, ശത്രുരാജ്യങ്ങളുടെ ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് ചെറു യുദ്ധവിമാനങ്ങള്‍ എന്നിവയെ വായുവില്‍ വെച്ചുതന്നെ വെടിവെച്ചിടാൻ എയർ-ടു-എയർ എന്ന വായുവില്‍ നിന്നും വായുവിലേക്ക് എന്ന മാര്‍ഗ്ഗവും ഉപയോഗിക്കാം. ഇത് യുഎവി എന്ന് വിളിക്കുന് ആളില്ലാ ആകാശ വിമാനങ്ങളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും ഒരു പോലെ തൊടുക്കാം. ഇത്ര വൈവിധ്യമാര്‍ന്ന പ്രയോഗശേഷിയുള്ള മിസൈലുകള്‍ ലോകത്തുതന്നെ അപൂർവ്വമാണ്.
മാത്രമല്ല, യുദ്ധച്ചെലവ് പതിന്മടങ്ങ് കുറയ്‌ക്കുന്നു എന്നതാണ് ഏറ്റവും വലിയ മെച്ചം. കോടികളുടെ യുദ്ധവിമാനങ്ങളുടെ സഹായമില്ലാതെ ആളില്ലാ ആകാശവിമാനവും ഡ്രോണുകളും ഉപയോഗിച്ച് ഈ മിസൈലുകള്‍ തൊടുക്കാം. ഇതിലൂടെ ഇന്ത്യ ആധുനികമായ യുദ്ധസാങ്കേതിക വിദ്യയിലേക്ക് അതിവേഗം കുതിയ്‌ക്കുകയാണ്.
ലക്ഷ്യസ്ഥാനം നിർണ്ണയിച്ച് മിസൈല്‍ തൊടുത്തുവിട്ടാല്‍ പിന്നീട് നിയന്ത്രിക്കേണ്ടതില്ല. ഇത് സ്വയം ലക്ഷ്യം കണ്ടെത്തി തകർത്തുകൊള്ളും എന്ന പ്രത്യേകതയും ULPGM-V3 മിസൈലുകള്‍ക്കുണ്ട്. ഹൈ-ഡെഫനിഷൻ ഡ്യുവല്‍-ചാനല്‍ സീക്കറില്‍ ഇന്‍ഫ്രറെഡ് ചിത്രം രാത്രിയിലും പകലും എടുക്കാം. ഈ ചിത്രം നോക്കി കൃത്യമായി മിസൈല്‍ അവിടെ ചെന്ന് പതിക്കും.
മിസൈലിന്റെ ദൂരപരിധി 10 കിലോമീറ്റർ ആണ്. ഇത്രയും ദൂരത്തിലുള്ള ശത്രുക്കളെ വരെ കൃത്യതയോടെ തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ട്. ഇത് ഡ്രോണുകള്‍ക്ക് ശത്രുക്കളുടെ പരിധിയില്‍ പെടാതെ സുരക്ഷിതമായ അകലത്തില്‍ നിന്ന് ആക്രമണം നടത്താൻ സഹായകരമാകും.
















