Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2026, 09:05 am IST
in Editorial

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെതിരെ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നത് വിചിത്രവും ഗൗരവമേറിയതുമായ പ്രശ്‌നമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് ആണ് ഈ നിലപാടുമായി ആദ്യം രംഗത്ത് വന്നത്. വന്ദേമാതരത്തിലെ ചില ഭാഗങ്ങള്‍ ചരിത്രപരമായി ആശങ്കയുണ്ടാക്കിയവയാണ് എന്നായിരുന്നു റിയാസ് പറഞ്ഞത്. പിന്നാലെ പാര്‍ട്ടിയും രംഗത്ത് വന്നു.

എന്നാല്‍ ദേശീയഗീതത്തിലെ ഏത് ഭാഗമാണിതെന്ന് വ്യക്തമാക്കുന്നുമില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ദേശീയഗീതം ആലപിക്കണമെന്നത് നിര്‍ബന്ധമാണ്. വന്ദേ മാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിബന്ധന വന്നിരിക്കുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പങ്കെടുത്ത വിവിധ പരിപാടികളിലും വന്ദേ മാതരം ആലപിച്ചിട്ടുണ്ട്.

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തമിഴ്നാട് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ വന്ദേ മാതരം ആലപിക്കുന്നതിനെ ചൊല്ലി ആദ്യം ആശയക്കുഴപ്പമുണ്ടായെങ്കിലും മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഈ ഗീതം പൂര്‍ണമായി ആലപിക്കപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ദേശീയ ഗീതം ആലപിച്ചിരുന്നു. ഇതിനനുസൃതമായാണ് വി.ഡി. സതീശന്‍ മന്ത്രിസഭയുടെ തുടക്കച്ചടങ്ങിലും വന്ദേ മാതരം മുഴങ്ങിയത്. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം ദേശഭക്തി പ്രോജ്വലിപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തിന് ആവേശം പകരുകയും, ഭാരതത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുകയും ചെയ്ത ഗാനമാണ്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും മറ്റും പങ്കെടുത്ത ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആലപിച്ചിട്ടുള്ളതുമാണ്. മുസ്ലിം ലീഗിന്റെ പാകിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ താല്‍പ്പര്യപ്രകാരം ഈ ഗീതത്തിലെ ചില വരികള്‍ ആലപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചു.

കോണ്‍ഗ്രസ് ഭരണം വന്ദേമാതരത്തോട് കാണിച്ച തിന്മകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തകാലത്ത് തിരുത്തുകയുണ്ടായി. വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പദവി നല്‍കുകയും ചെയ്തു. ദേശീയ ഗീതത്തെ അപമാനിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും. ആലപിക്കുന്നത് തടസ്സപ്പെടുത്തിയാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാം. സ്‌കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം മുഴുവന്‍ ചൊല്ലുകയും വേണം. ഒരുകാലത്ത് ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഇവയൊക്കെ നിയമത്തിന്റെ ഭാഗമാണ്. ഇത് അംഗീകരിക്കില്ലെന്നും അനുസരിക്കില്ലെന്നും പറയാന്‍ രാജ്യത്തെ ഒരു പൗരനും ഒരു പ്രസ്ഥാനത്തിനും അധികാരമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്.

സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ മറ്റാര്‍ക്കും ഇല്ലാത്ത പ്രശ്‌നം മുഹമ്മദ് റിയാസിനും സി പി എമ്മിനും എന്തുകൊണ്ടുണ്ടായെന്ന് ആലോചിക്കേണ്ടതാണ്. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മാണ സഭതന്നെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ആകുന്നത് എങ്ങനെയാണ്?
ഇക്കാര്യത്തില്‍ വിശദീകരണം നല്കാനും തെറ്റ് തിരുത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാവണം.

Tags: Muhammed RiyazCPM KeralaVande MataramCPM state secretariatസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണന; തുറന്നടിച്ച് വിനോദിനി

തിരുമാന്ധാംകുന്ന് ക്ഷേത്രം
Editorial

തിരുമാന്ധാംകുന്നിലെ തിരിച്ചറിവുകള്‍

India

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.