Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2026, 09:05 am IST
in Editorial

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതിനെതിരെ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നത് വിചിത്രവും ഗൗരവമേറിയതുമായ പ്രശ്‌നമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് ആണ് ഈ നിലപാടുമായി ആദ്യം രംഗത്ത് വന്നത്. വന്ദേമാതരത്തിലെ ചില ഭാഗങ്ങള്‍ ചരിത്രപരമായി ആശങ്കയുണ്ടാക്കിയവയാണ് എന്നായിരുന്നു റിയാസ് പറഞ്ഞത്. പിന്നാലെ പാര്‍ട്ടിയും രംഗത്ത് വന്നു.

എന്നാല്‍ ദേശീയഗീതത്തിലെ ഏത് ഭാഗമാണിതെന്ന് വ്യക്തമാക്കുന്നുമില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ ദേശീയഗീതം ആലപിക്കണമെന്നത് നിര്‍ബന്ധമാണ്. വന്ദേ മാതരത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിബന്ധന വന്നിരിക്കുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പങ്കെടുത്ത വിവിധ പരിപാടികളിലും വന്ദേ മാതരം ആലപിച്ചിട്ടുണ്ട്.

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തമിഴ്നാട് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ വന്ദേ മാതരം ആലപിക്കുന്നതിനെ ചൊല്ലി ആദ്യം ആശയക്കുഴപ്പമുണ്ടായെങ്കിലും മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പങ്കെടുത്ത ആ ചടങ്ങില്‍ ഈ ഗീതം പൂര്‍ണമായി ആലപിക്കപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ദേശീയ ഗീതം ആലപിച്ചിരുന്നു. ഇതിനനുസൃതമായാണ് വി.ഡി. സതീശന്‍ മന്ത്രിസഭയുടെ തുടക്കച്ചടങ്ങിലും വന്ദേ മാതരം മുഴങ്ങിയത്. ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം ദേശഭക്തി പ്രോജ്വലിപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തിന് ആവേശം പകരുകയും, ഭാരതത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുകയും ചെയ്ത ഗാനമാണ്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും മറ്റും പങ്കെടുത്ത ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആലപിച്ചിട്ടുള്ളതുമാണ്. മുസ്ലിം ലീഗിന്റെ പാകിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ താല്‍പ്പര്യപ്രകാരം ഈ ഗീതത്തിലെ ചില വരികള്‍ ആലപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഭരണഘടനാ നിര്‍മ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ചു.

കോണ്‍ഗ്രസ് ഭരണം വന്ദേമാതരത്തോട് കാണിച്ച തിന്മകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തകാലത്ത് തിരുത്തുകയുണ്ടായി. വന്ദേമാതരത്തിന് ജനഗണമനയ്‌ക്കൊപ്പം പദവി നല്‍കുകയും ചെയ്തു. ദേശീയ ഗീതത്തെ അപമാനിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിക്കും. ആലപിക്കുന്നത് തടസ്സപ്പെടുത്തിയാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാം. സ്‌കൂളുകളിലും ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം മുഴുവന്‍ ചൊല്ലുകയും വേണം. ഒരുകാലത്ത് ഇതൊന്നും ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഇവയൊക്കെ നിയമത്തിന്റെ ഭാഗമാണ്. ഇത് അംഗീകരിക്കില്ലെന്നും അനുസരിക്കില്ലെന്നും പറയാന്‍ രാജ്യത്തെ ഒരു പൗരനും ഒരു പ്രസ്ഥാനത്തിനും അധികാരമില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്.

സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ മറ്റാര്‍ക്കും ഇല്ലാത്ത പ്രശ്‌നം മുഹമ്മദ് റിയാസിനും സി പി എമ്മിനും എന്തുകൊണ്ടുണ്ടായെന്ന് ആലോചിക്കേണ്ടതാണ്. ഭാരതത്തിന്റെ ഭരണഘടനാ നിര്‍മാണ സഭതന്നെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ആകുന്നത് എങ്ങനെയാണ്?
ഇക്കാര്യത്തില്‍ വിശദീകരണം നല്കാനും തെറ്റ് തിരുത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാവണം.

Tags: Muhammed RiyazCPM KeralaVande MataramCPM state secretariatസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.