തിരുവനന്തപുരം: വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്തു. വന്ദേമാതര ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ദേശീയഗാനം. പിന്നീട് ഗവർണർ വിശ്വനാഥ് ആർലേക്കർ ചൊല്ലിക്കൊടുത്ത സത്യവാക്യം ഏറ്റുചൊല്ലി വി.ഡി. സതീശൻ ഉത്തരവാദിത്വം ഏറ്റു.
ആഹ്ലാദാരവങ്ങൾ മുഴക്കി, സെൻട്രൽ സ്‌റ്റേഡിയത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകൾ ഹർഷാരവം മുഴക്കി. സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ മുഖ്യമന്ത്രിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതിയ മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം, വേദിയിലുണ്ടായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾക്ക് വി.ഡി. സതീശൻ ഹസ്തദാനം ചെയ്തു.
രണ്ടാമതായി മുസ്ലീം ലീഗിൽ നിന്നും പി. കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി രമേശ് ചെന്നിത്തലയും സത്ര്യപ്രതിജ്ഞ ചെയ്തു. ഇത് മൂന്നാം തവണയാണ് രമേശ് ചെന്നിത്തല മന്ത്രിയാകുന്നത്.
ആറുപതിറ്റാണ്ടിനുശേഷം യുഡിഎഫിന്റെ മുഴുവൻമന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന പ്രത്യേകതയമുണ്ട്. രണ്ട് വനിതാമന്ത്രിമാരും രണ്ട് പട്ടികവിഭാഗത്തിൽനിന്നുള്ളവരും യുവനിരക്ക് മുൻതൂക്കമുള്ള മന്ത്രിസഭയിൽ അംഗമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വി ഡി സതീശൻ കൈമാറിയിരുന്നു.
മൂന്ന് വനിതകൾ കാബിനറ്റ് പദവിയിൽ എത്തുന്നതു യുഡിഎഫിൽ ആദ്യമാണ്. ബിന്ദുകൃഷ്ണ, കെ എ തുളസി എന്നിവർ മന്ത്രിസഭയിലും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടിസ്പീക്കർ പദവിയിലും. 1960-64ൽ എ നഫീസത്ത് ബീവിക്കു ശേഷം ആദ്യമാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്.
















