India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

24 സൗത്ത് പര്‍ഗാന ജില്ലയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഫാള്‍ട്ടയില്‍  മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ എന്ന സിനിമയിലെ പുഷ്പയാണ് താനെന്ന് പറഞ്ഞ തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാനെ വെല്ലുവിളിച്ച് സുവേന്ദു അധികാരി. “ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്കാണ്. ഞാന്‍ ഈ പുഷ്പയെ വ്യക്തിപരമായി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തോളാം.”- ബംഗാളിലെ ഫാള്‍ട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുവേന്ദു അധികാരി. ആദ്യഘട്ടവോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന്  24 സൗത്ത് പര്‍ഗാന ജില്ലയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഫാള്‍ട്ടയില്‍  മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്. ഫാള്‍ട്ടയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഇക്കുറി 294 മണ്ഡലങ്ങളുണ്ടായിരുന്ന ബംഗാളില്‍ 293 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇവിടെ മുഖം രക്ഷിക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും വിജയക്കൊടി നാട്ടാന്‍ ബിജെപിയും ഉഗ്രമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മെയ് 24ന് ഇവിടെ വോട്ടെണ്ണും.

ബംഗാളില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളായ ജില്ലകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴായിരുന്നു ഫാല്‍ട്ടയില്‍ വോട്ടെടുപ്പ് നടന്നത്. അന്ന് വോട്ടെടുപ്പ് നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് യുപിയില്‍ നിന്നുള്ള എന്‍കൗണ്ടല്‍ സ്പെഷ്യലിസ്റ്റായ അജയ് പാല്‍ ശര്‍മ്മ തൃണമൂല്‍ ഗുണ്ടയായ ജഹാംഗീര്‍ ഖാനെ വീട്ടില്‍ കയറി വെല്ലുവിളിച്ചത് വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഫാള്‍ട്ട മണ്ഡലത്തിലെ പലയിടങ്ങളിലും ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ബിജെപി അനുകൂല വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറയ്‌ക്കുകയും ചെയ്തതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉടനെ ആ പ്രദേശത്തിന്റെ ക്രമസമാധാന ചുമതലയുള്ള അജദയ് പാല്‍ ശര്‍മ്മ എന്ന യുപിയില്‍ നിന്നുള്ള എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് പാഞ്ഞെത്തുകയായിരുന്നു.

ജഹാംഗീര്‍ ഖാന്റെ വീട്ടില്‍ കയറിച്ചെന്ന് ഇനി തൃണമൂല്‍ ഗുണ്ടകള്‍ അക്രമം തുടര്‍ന്നാല്‍ ബാക്കിവെയ്‌ക്കില്ല എന്ന് അജയ് പാല്‍ ശര്‍മ്മ വെല്ലുവിളിച്ചത്. ജഹാംഗീര്‍ ഖാന്‍ അന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല. പക്ഷെ തൊട്ടടുത്ത ദിവസം അജയ് പാല്‍ ശര്‍മ്മയെ ജഹാംഗീര്‍ ഖാന്‍ വെല്ലുവിളിച്ച് രംഗത്തെത്തി അജയ് പാല്‍ ശര്‍മ്മ സിംഹമാണെങ്കില്‍ താന്‍ പുഷ്പയാണെന്നാണ് ഇതിന് മറുപടിയായി ജഹാംഗീര്‍ ഖാന്‍ പറഞ്ഞത് . യക്കമരുന്ന് വില്‍പനയിലൂടെ ഗൂണ്ടാസാമ്രാജ്യം കെട്ടിപ്പൊക്കിയ പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ കഥാപാത്രം പോലെ താന്‍ കരുത്തനാണെന്നായിരുന്നു ജഹാംഗീര്‍ ഖാന്റെ മറുപടി.

ബിജെപി അനുഭാവികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ടയില്‍ മെയ് 21ന് റീപോളിംഗ് നടക്കാനിരിക്കുകയാണ്. ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി ജഹാംഗീര്‍ ഖാന്‍ ആണ് മത്സരിക്കുന്നത്. ഇപ്പോള്‍ പുഷ്പയുടെ ഉത്തരവാദിത്വം തനിക്കാണെന്നായിരുന്നു മുഖ്യമന്ത്രി സുവേന്ദു അധികാരി വെല്ലുവിളിച്ചത്. ഏറ്റവും കുപ്രസിദ്ധനായ ക്രിമിനല്‍ ആണ് ജഹാംഗീര്‍ ഖാന്‍. അയാളുടെ കേസ് പ്രത്യേകം ഞാന്‍ കൈകാര്യം ചെയ്യും. പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്കാണ്.- സുവേന്ദു അധികാരി വെല്ലുവിളിച്ചു. ഇതിനെ നീണ്ട കയ്യടികളോടെയും കൂക്കിവിളികളോടെയുമാണ് ബിജെപി പ്രവ.

ഫാല്‍ട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുവേന്ദു അധികാരി. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി എംപിയായ ഡയമണ്ട് ഹാര്‍ബര്‍ ലോക് സഭാമണ്ഡലത്തിന് കീഴിലാണ് ഫാള്‍ട്ട നിയമസഭാ മണ്ഡലം.

Recent Posts