Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 08:58 am IST
in Kerala

തിരുവനന്തപുരം: ശബരിമലയിൽ പൂജയുടെ പേരിലും വമ്പൻ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 10 വർഷത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും കോടികളുടെ രൂപയാണ് ഇതിന് പിന്നിൽ മറിഞ്ഞത് എന്നും സൂചന. കൂടാതെ ഇതിന് പിന്നിൽ അതത് കാലങ്ങളിൽ മാറിമാറി വന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് ആണെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. മുൻപ് സ്വർണ്ണ മോഷണക്കേസിൽ പ്രതികളായവർ ഈ പദവിയിൽ ഇരുന്നപ്പോഴും തട്ടിപ്പ് തുടർന്നിരുന്നു എന്നാണ് സൂചന.എന്നാൽ എത്ര രൂപയുടെ കൊള്ള നടന്നു എന്ന് കൃത്യമായി തിട്ടപ്പെടുത്തുവാൻ വിജിലൻസ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. വിശദമായ പരിശോധന വേണം എന്നാണ് ആവശ്യം. സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇത് സൂചിപ്പിച്ചിട്ടുണ്ട്.

ദീർഘകാലമായി ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി എത്തിച്ചു നൽകിയിരുന്നത് കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ്. എന്നാൽ ശബരിമലയിലെ അനധികൃത ഇടപെടലുകൾ കാരണം മൂന്നുവർഷം മുമ്പ് ഹൈക്കോടതി ഇദ്ദേഹത്തെ വിലക്കിയിരുന്നെങ്കിലും സാധനങ്ങൾ വാങ്ങുന്നത് ഉദ്യോഗസ്ഥർ തുടർന്നിരുന്നത് ആയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാസപൂജകൾക്കും മണ്ഡല മകരവിളക്ക് ഉത്സവത്തിനുമായി ശർക്കര, പഴം, നാളികേരം, വിവിധ പൂജാ സാധനങ്ങൾ, പട്ട്, തോർത്ത് ഉൾപ്പെടെ 54 ലക്ഷത്തോളം രൂപയുടെ പൂജാ സാധനങ്ങളാണ് ഇയാൾ സൗജന്യമായി നൽകിയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവയൊന്നും തന്നെ ശബരിമലയിലെ ഔദ്യോഗിക സ്റ്റോർ അക്കൗണ്ടിൽ രേഖപ്പെടുത്തുകയോ ഗുണനിലവാര പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ചെയ്തിരുന്നില്ല.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള മറ്റൊരു രഹസ്യ മുറിയിലായി സൂക്ഷിച്ചു. ഇവിടെ നിന്നുള്ള സാധനങ്ങൾ ഉപയോഗിച്ച് ഗണപതിഹോമം ഉൾപ്പെടെയുള്ളവ നടത്തിയ ശേഷം ദേവസ്വം പണം മുടക്കി സാധനങ്ങൾ വാങ്ങി എന്ന വ്യാജേന വലിയ തുകകൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ സ്വന്തം പേരിൽ എഴുതിയെടുക്കുകയായിരുന്നു. സഹസ്രകലശം പടിപൂജ കളബാഭിഷേകം ഉദയാസ്തമയ പൂജ തുടങ്ങിയ വഴിപാടുകളുടെ പേരിലും ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് എന്നാണ് റിപ്പോർട്ട്. കൂടാതെ ഭക്തർ 6000 രൂപ നൽകി നടത്തുന്ന അഷ്ടാഭിഷേകം വഴിപാടിനും ഇതേ തട്ടിപ്പ് തന്നെയാണ് തുടർന്നു പോകുന്നത്.

ഇതിന് ആവശ്യമായ 5700 രൂപയുടെ സാധനങ്ങൾ ഈ സൗജന്യ സ്റ്റോക്കിൽ നിന്ന് എടുത്ത ശേഷം ബാക്കി വരുന്ന 300 രൂപ, പാല്, കരിക്ക്, എന്നിവ വാങ്ങിയെന്ന് വ്യാജ കണക്കുണ്ടാക്കി ഉദ്യോഗസ്ഥർ പോക്കറ്റിൽ ആക്കി. മണ്ഡലകാലത്ത് അഷ്ടാഭിഷേകം ദിവസം 50 നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും മാസപൂജകളിൽ അത് 400 വരെയായി ഉയരാറുണ്ട്. ഇത്തരത്തിൽ ഭക്തരിൽ നിന്നും വഴിപാടായി ലഭിച്ച വൻ തുക ദേവസ്വം ബോർഡിലേക്ക് എത്തുന്നതിനു പകരം ചില ഉദ്യോഗസ്ഥരുടെ കീശയിലേക്കാണ് പോയതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമാക്കി.

Tags: scamSabarimala Pooja ScamSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

Kerala

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

പുതിയ വാര്‍ത്തകള്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.