ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശനത്തില്‍ മോദി നേടിയെടുത്ത ഏറ്റവും വലിയ തീരുമാനം യുഎഇയുടെ 3 കോടി ബാരൽ പെട്രോളിയം ഇന്ത്യയിൽ കൊണ്ടുവന്ന് സംഭരിക്കും എന്നതാണ്. ഇത് സാധ്യമായത് നിരന്തര നയതന്ത്രങ്ങളിലൂടെ മോദി നേടിയെടുത്ത വിശ്വാസ്യതയാണ്.
കാശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കി യാൽ UAE പെട്രോൾ തരില്ല എന്നാണ് കോൺഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അതെല്ലാം മോദി പഴങ്കഥയാക്കി. ഇനി യുഎഇ നല്‍കുന്ന എണ്ണ എവിടെ സൂക്ഷിക്കും എന്ന സംശയമുണ്ടെങ്കില്‍ പറയാം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഭൂമിക്കടിയില്‍ എണ്ണ സൂക്ഷിക്കാന്‍ വന്‍ സംവിധാനങ്ങളുണ്ട്. വിശാഖ പട്ടണം, പുദൂർ, മാംഗ്ലൂർ എന്നിവിടങ്ങളിലായി ഇന്ത്യയ്‌ക്ക് 5.3 എംഎംടി എണ്ണ സൂക്ഷിക്കാന്‍ ശേഷിയുള്ള സംവിധാനമുണ്ട്.
പ്രധാനമ ന്ത്രി നരേന്ദ്ര മോദിയുടെ UAE സന്ദർശനത്തിനിടെ ഇന്ത്യയും UAE-യും തമ്മിൽ ഒപ്പിട്ട “സ്ട്രാറ്റജിക് പെട്രോളിയം റിസർവ്വ്” കരാറിന്റെ ഭാഗമായാണ് ഇത്രയും അധികം എണ്ണ യുഎഇ ഇന്ത്യയെ വിശ്വസിച്ച് ഏല്‍പിക്കുന്നത്.
UAE ഇന്ത്യയിലെ മാംഗ്ലൂർ SPR-ൽ 50 ലക്ഷം ബാരൽ എണ്ണ 2018-ൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പുതിയ കരാർ പ്രകാരം പുദൂർ SPR-ൽ കൂടി 30 മില്യൺ ബാരൽ വരെ സംഭരിക്കും. 30 മില്യൺ ബാരൽ എന്ന് പറഞ്ഞാൽ 3 കോടി ബാരൽ ആണ്.
എന്താണ് SPR-സ്ട്രാറ്റജിക് പെട്രോളിയം റിസർവ്?
യുദ്ധം, ഹോര്‍മുസ് കടലിടുക്ക് അടയ്‌ക്കൽ പോലെയുള്ള പ്രത്യേക സാഹചര്യത്തില്‍ …
ADNOC (അബുദാബി നാഷണൽ ഓയിൽ കമ്പനി) സ്വന്തം ചെലവിൽ എണ്ണ കൊണ്ടു വന്ന് ഇന്ത്യയില്‍ വെക്കും. അടിയന്തര സാഹചര്യത്തിൽ മുഴുവൻ എണ്ണയും ഇന്ത്യയ്‌ക്ക് എടുക്കാം. സാധാരണ സമയ ത്ത് ADNOC-ന് കുറച്ച് എണ്ണ ഇന്ത്യൻ റിഫൈനറികൾക്ക് വിൽക്കാം.
















