World

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിങ്ടൺ : ഇറാനെക്കുറിച്ച് ശക്തമായ പ്രസ്താവന നടത്തി പ്രസിഡൻ്റ് ട്രംപ്. ടെഹ്‌റാൻ ഇപ്പോൾ രണ്ട് വഴികൾ മാത്രമേ നേരിടുന്നുള്ളൂ അത് ഒരു കരാർ അല്ലെങ്കിൽ നാശമാണെന്ന് തന്റെ ചൈന സന്ദർശനത്തിന്റെ അവസാന ദിവസം നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാൻ തകർന്നെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിലെത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി പ്രസ്താവിച്ചു. ഇറാൻ വിഷയം പ്രധാനമായും ചർച്ച ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഡൊണാൾഡ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഇറാന് ആണവായുധങ്ങൾ ഉണ്ടാകണമെന്ന് ചൈനയും ആഗ്രഹിക്കുന്നില്ല. ഇറാനും അമേരിക്കയും തമ്മിൽ ഒരു കരാറാണ് ഷി ജിൻപിംഗ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.  ചർച്ചകളിൽ സഹായിക്കാൻ പോലും ചൈനീസ് പ്രസിഡന്റ് വാഗ്ദാനം ചെയ്തതായി അദ്ദേഹം അവകാശപ്പെടുന്നു. ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തിൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ഷി ജിൻപിംഗ് വിശ്വസിക്കുന്നുണ്ടെന്നാണ്.

യുദ്ധത്തിൽ ഇറാന് ചൈന നൽകുന്ന സഹായത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഈ വിഷയം ചർച്ച ചെയ്തതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന് സൈനിക ഉപകരണങ്ങൾ ചൈന നൽകില്ലെന്ന് ഷി ജിൻപിംഗ് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ ഇറാന്റെ എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യമാണ് ചൈന. ഇറാനുമായി ചൈനയ്‌ക്ക് ശക്തമായ തന്ത്രപരവും സൈനികവുമായ ബന്ധവുമുണ്ട്.
അമേരിക്കൻ സൈനിക ശക്തിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇറാന്റെ ഖാർഗ് ദ്വീപ് വെറും നാലോ അഞ്ചോ മിനിറ്റിനുള്ളിൽ നശിപ്പിക്കാൻ യുഎസ് സൈന്യത്തിന് കഴിവുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഇറാനെതിരായ നിലവിലെ സൈനിക നടപടി ഇറാഖ്, വിയറ്റ്നാം പോലുള്ള ദീർഘകാല യുദ്ധങ്ങളെ അപേക്ഷിച്ച് വളരെ ചെറുതും നിർണായകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent Posts