Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 01:25 pm IST
in Kerala, News, India

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറാൻ- അമേരിക്ക യുദ്ധത്തിന്റെയും അത് ലോകത്തെയാകെയും ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗത്തിലും സ്വർണ്ണം വാങ്ങുന്നതിലുമുൾപ്പെടെ നടത്തിയ അഭ്യർത്ഥന എന്തായിരുന്നു, എന്തിനായിരുന്നു എന്ന് അറിയണം. ആഹ്വാനത്തിന്റെ പിന്നിലെ സാഹചര്യം രാജ്യത്തിന്റെ പല തലത്തിലുള്ള സുരക്ഷ കണക്കിലെടുത്തായിരുന്നു.
രണ്ടു മാസത്തേക്ക് ഇന്ധനത്തിന്റെ കരുതൽ ഉണ്ടെന്ന് കേന്ദ്ര സർക്കാർ പ്രസ്താവന നടത്തിയിട്ട് 46 ദിവസമാകുന്നു. അതായത് രണ്ടാഴ്ചകൂടിക്കഴിഞ്ഞാൽ സ്ഥിതിഗതികൾ മാറാം. അതിനകം യുദ്ധസാഹചര്യം മാറി എല്ലാം സാധാരണ തലത്തിലേക്ക് മാറാൻ തുടങ്ങുമോ എന്നതാണ് ചോദ്യം. ഇതുവരെ മറ്റു പല രാജ്യങ്ങളും നേരിട്ട ഒരു തരത്തിലുള്ള പ്രതിസന്ധിയും ഭാരതത്തിൽ ഉണ്ടായില്ല എന്നുകൂടി ആലോചിക്കണം.
എന്നാൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനത്തിലെ സ്വർണ്ണം ഒരു വർഷത്തേക്ക് വാങ്ങരുത് എന്ന് ആഹ്വാനം ചെയ്യുമ്പോൾ അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം വലുതാണ്. അതു മനസ്സിലാകാത്തവരോ മനസ്സിലാകാത്തതായി ഭാവിക്കുന്നവരോ ആണ് നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ആക്ഷേപിക്കുന്നതും ഭരണ പിടിപ്പുകേട് എന്ന് ആരോപിക്കുന്നതും.
രാജ്യത്തിന്റെ വിദേശനാണ്യ (ഫോറെക്‌സ്) കരുതൽ ശേഖരം ലാഭിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് സ്വർണ്ണം വാങ്ങൾ ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്.
വിനോദ സഞ്ചാരത്തിന്റെ പേരിലുള്ള വിദേശ യാത്രകൾ ഒഴിവാക്കാനും, പെട്രോളും ഡീസലും പരമാവധി ലാഭിക്കാനും, ജൈവകൃഷി സ്വീകരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

വിദേശത്തേക്ക്
പോകുന്ന പണം

ആഗോള ചരക്ക് വിലയിലെ വർദ്ധനവും അന്താരാഷ്‌ട്ര വിതരണ ശൃംഖലകളിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവും കാരണം ഭാരതത്തിന്റെ വിദേശനാണ്യ കരുതൽ (ഫോറെക്‌സ്) ശേഖരത്തിൽ കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയിൽ നമ്മുടെ വിദേശ നാണ്യ കരുതൽ ശേഖരം 7.794 ബില്യൺ (ലക്ഷം കോടി) ഡോളർ കുറഞ്ഞ് 690.693 ലക്ഷം കോടി ഡോളറിലെത്തി. ഇത് നമ്മുടെ സാമ്പത്തിക ശേഷിയെ ബാധിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഭാരതം. രാജ്യം എല്ലാ വർഷവും ഏകദേശം 700 മുതൽ 800 ടൺ സ്വർണ്ണം വരെ ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത് 12 ടൺ മാത്രമാണ്. അതായത് നമ്മുടെ സ്വർണ്ണ ആവശ്യത്തിന്റെ 90 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്.
ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന സ്വർണ്ണം രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പുനരുൽപ്പാദന പ്രവർത്തനത്തിൽ എത്തിച്ചേരുന്നില്ല. വ്യാവസായിക ഉൽപ്പാദനത്തിലോ വലിയ തോതിലുള്ള കയറ്റുമതിയിലോ കാര്യമായ സംഭാവന നൽകുന്നില്ല. എന്നാൽ ഇതിന് വിദേശ കറൻസിയുടെ വൻതോതിലുള്ള ഒഴുക്ക് ആവശ്യമാണുതാനും.
2025- 26 സാമ്പത്തിക വർഷത്തിൽ ഭാരതത്തിന്റെ സ്വർണ്ണ ഇറക്കുമതി റെക്കോർഡ് 72 ലക്ഷം കോടി ഡോളറിന്റേതായി ഉയർന്നു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 58 ലക്ഷം കോടി ഡോളറന്റേതായിരുന്നു, മുൻവർഷത്തേക്കാൾ 24 ശതമാനം വർധന.

ഭാരതത്തിന്റെ മൊത്തം ഇറക്കുമതി ബില്ലിന്റെ ഏകദേശം 9 ശതമാനവും സ്വർണ്ണമാണ്, ഇത് ക്രൂഡ് ഓയിൽ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ഇറക്കുമതി വിഭാഗങ്ങളിലൊന്നാണിത്.

പ്രസ്താവന
യഥാസമയം

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഡോളർ നമ്മുടെ സാമ്പത്തിക മേഖലയിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാൻ അവശ്യമല്ലാത്ത ഇറക്കുമതികൾ നിയന്ത്രിക്കുക എന്ന നയമാണ് പ്രധാനമന്ത്രി മോദിയുടേത്.
ഭാരതത്തിൽ, പ്രത്യേകിച്ച് വിവാഹങ്ങളിലും ഉത്സവങ്ങളിലും, സ്വർണ്ണത്തെ പലപ്പോഴും ഒരു ഗാർഹിക നിക്ഷേപമായും സമ്പത്തിന്റെ കരുതലായും കാണുന്നു. എന്നിരുന്നാലും, ഒരു സൂക്ഷ്മ സാമ്പത്തിക കാഴ്ചപ്പാടിൽ കനത്ത സ്വർണ്ണ ഇറക്കുമതി വിദേശനാണ്യ ഒഴുക്ക് വർദ്ധിപ്പിക്കുകയും അതിന് അനുസൃതമായ ഉൽപ്പാദന നേട്ടങ്ങൾ രാജ്യത്ത് ഉണ്ടാക്കുകയും ഇല്ല.
ആഗോളതലത്തിൽ ഉയർന്ന വിലയിൽ സ്വർണ്ണം ഇറക്കുമതി ഒരു വർഷത്തേക്ക് കുറച്ചാൽ അത് പല തലത്തിൽ രാജ്യത്തിനും ജനങ്ങൾക്കും അനുഗുണമാകും.
ഇറക്കുമതി കുറയുന്നു

ഭാരതത്തിന്റെ സ്വർണ്ണ ഇറക്കുമതി ഇതിനകം കുത്തനെ ഇടിവ് കാണുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. 2026 ജനുവരിയിൽ ഏകദേശം 100 ടണ്ണിൽ നിന്ന് ഫെബ്രുവരിയിൽ ഏകദേശം 65- 66 ടണ്ണായി കുറഞ്ഞു. തുടർന്ന് ഇറക്കുമതി മാർച്ചിൽ ഏകദേശം 20- 22 ടണ്ണായി കുറഞ്ഞു. വിലവർദ്ധനയാണ് ഇതിന് കാരണം.
ഏപ്രിലിലെ ഇറക്കുമതി വെറും 15 ടൺ മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു, കോവിഡ് കാലഘട്ടത്തിന് പുറത്തുള്ള ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിമാസ നിരക്കാണിത്.

സ്വർണ്ണ വിലയിലെ വർദ്ധനവ് മാത്രമല്ല, ഇറക്കുമതി പൈപ്പ്‌ലൈനിലെ തടസ്സങ്ങളും ഈ കുത്തനെയുള്ള ഇടിവിന് കാരണമായി പറയപ്പെടുന്നു.

Tags: modigoldGoldprice#GoldImport#StopBuyingGold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള എസ്പി എംപിയുടെ പരാമർശങ്ങൾ നീചവും, മാപ്പർഹിക്കാത്തതുമാണ് ; ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് യോഗി

India

മെയ് 15 മുതൽ 20 വരെ പ്രധാനമന്ത്രി മോദി അഞ്ച് രാഷ്‌ട്രങ്ങളിൽ സന്ദർശനം നടത്തും ; ഊർജം, പ്രതിരോധം, വ്യാപാരം എന്നിവയ്‌ക്ക് പ്രാധാന്യം നൽകും

India

പെട്രോൾ- ഡീസൽ ഉപയോഗം കുറയ്‌ക്കാൻ പരാമാവധി ശ്രമിക്കണം , സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തുക : വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി 

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

India

ഗുജറാത്തിലെ പോലെ പണം നൽകാൻ തയ്യാറാണ്, പക്ഷേ തെലങ്കാനയിലെത്തുമ്പോൾ അത് പകുതിയായി കുറയും; രേവന്ത് റെഡ്ഡിയെ സദസ്സിൽ ഇരുത്തി തുറന്നടിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.