Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മെയ് 30 വരെ പുതുക്കാം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
May 11, 2026, 11:01 am IST
in Kerala, India

പത്തനംതിട്ട: പിഎം കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെ കാര്‍ഷിക ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഡിജിറ്റല്‍ കാര്‍ഷിക വിവര സങ്കേതത്തില്‍ (അഗ്രിസ്റ്റാക്ക് ) ഈ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാം.

കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പല സംസ്ഥാനങ്ങളും വക മാറ്റി ചെലവാക്കി, അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിന് പ്രതിവിധിയായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കിത്തുടങ്ങിയത്. ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സാധാരണ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷനോടെ കര്‍ഷകര്‍ക്ക് സബ്‌സിഡി അടക്കം എല്ലാ ആനുകൂല്യവും നേരിട്ട് ലഭിക്കും. ഇപ്പോള്‍ കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നവര്‍ക്കും കതിര്‍ ആപ്പില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഗ്രിസ്റ്റാക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് കൃഷി വകുപ്പ് അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാന്‍

കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവയുമായി കൃഷിഭവനില്‍ എത്തി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സ്വന്തമായോ അക്ഷയ സെന്റര്‍, കോമണ്‍ സര്‍വീസ് സെന്റര്‍ ഇവ മുഖാന്തിരവും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 21 അക്ക കര്‍ഷക ഐഡി ലഭിക്കും. ഈ കാര്‍ഡ് ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാം.

ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ വിവരങ്ങളും റവന്യൂ ഭൂരേഖ വിവരങ്ങളും ഒത്ത് നോക്കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. അതിനാല്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള പരിശോധന പൂര്‍ത്തിയായാലേ കര്‍ഷകര്‍ക്ക് ഐഡി കാര്‍ഡ് ലഭിക്കൂ.

കര്‍ഷകരുടെ കണക്കും വില്ലേജ് ഓഫീസിലെ കണക്കുമായി വ്യത്യാസം ഉണ്ടങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടില്ല. തെറ്റായ വിവരം നല്‍കിയതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് രജിസ്‌ട്രേഷന്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാതെയുമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സൈബര്‍ തട്ടിപ്പില്‍ കരുതല്‍ വേണം

പത്തനംതിട്ട: കര്‍ഷകരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎം കിസാന്‍ സാമ്പത്തിക പദ്ധതിയുടെ മറവിലാണ് പ്രധാനമായും തട്ടിപ്പ്. പല കര്‍ഷകര്‍ക്കായി 14 ലക്ഷം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസില്‍ ലഭിച്ച പരാതികളില്‍ നിന്നു വ്യക്തമാകുന്നു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് മാത്രം 20 ഓളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

2018 മുതല്‍ ഭാരതത്തില്‍ പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതിയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒരു എപികെ ഫയലും കര്‍ഷകരുടെ മൊബൈലിലേക്ക് അയച്ചാണ് തട്ടിപ്പ്. ഇതിനൊപ്പം ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശബ്ദസന്ദേശവുമുണ്ടാവും. ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ എസ്.എം.എസ് അനുമതിക്കുള്ള നിര്‍ദേശം വരും. ഇത് നല്‍കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും കര്‍ഷകന്റെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും. ഇത്തരം സന്ദേശം ലഭിച്ചാലുടന്‍ 1930 എന്ന നമ്പറിലോ സൈബര്‍ പോലീസിനെയോ അറിയിക്കണമെന്ന് കൃഷി വകുപ്പ് പറയുന്നു.

Tags: PM Kisan Samman NidhiFarmers' identity cardsAgristack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ച ദക്ഷിണ മേഖല നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് 10 ലക്ഷം കര്‍ഷകര്‍ പുറത്താകും

കോയമ്പത്തൂരില്‍ പ്രകൃതി കൃഷി ഉച്ചകോടി 2025ന്റെ ഉദ്ഘാടന വേദിയിലെത്തിയ കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം സമര്‍പ്പിച്ചപ്പോള്‍
India

പിഎം കിസാന്‍ സമ്മാന്‍ നിധി 21-ാംഗഡു: 18,000 കോടി രൂപ കൂടി കര്‍ഷകരിലേക്ക് ; ഇതുവരെ കൈമാറിയത് നാല് ലക്ഷം കോടി

Kerala

ഭാര്യയും ഭർത്താവും മക്കളും കൈപ്പറ്റി! പിഎം കിസാൻ ആനുകൂല്യത്തിൽ കേരളത്തിൽ വൻ ക്രമക്കേട്: നിരവധി അനർഹർ പണം കൈപ്പറ്റി

India

പിഎം കിസാന്‍ സമ്മാന്‍ നിധി: 9.7 കോടിയിലേറെ കര്‍ഷകര്‍ക്ക് 20,500 കോടിയിലധികം രൂപ കൈമാറി

Agriculture

കൃഷിഭവനുകളില്‍ തിരക്കുകൂട്ടേണ്ട, കര്‍ഷക രജിസ്ട്രി എന്‍ റോള്‍മെന്റ് അക്ഷയ കേന്ദ്രങ്ങളിലും ചെയ്യാനാവും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.