India

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ റെയ്ഡ്; ബാങ്കുകള്‍ക്ക് ആകെ നഷ്ടമായത് 27,337 കോടി

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ സിബിഐ റെയ്ഡ്. മുംബൈയിലെ അനില്‍ അംബാനിയുടെ 17 കമ്പനികളിലാണ് റെയ്ഡ് നടന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ സിബിഐ റെയ്ഡ്. മുംബൈയിലെ അനില്‍ അംബാനിയുടെ 17 കമ്പനികളിലാണ് റെയ്ഡ് നടന്നത്.

റിലയന്‍സ് ടെലികോം, റിലയന്‍സ് കമേഴ്സിയല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ കമ്പനികളിലാണ് റെയ്ഡ് നടന്നത്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരുടെ വീടുകളിലും പരിശോധന നടത്തിയതായി സിബിഐ വിശദീകരിച്ചു. ബാങ്കില്‍ നിന്നും വായ്‌പയെടുത്ത തുക തിരിച്ചുവിടാന്‍ ഉപയോഗിച്ച ഇടനിലക്കാരായ പ്രവര്‍ത്തിച്ച കമ്പനികളുടെ ഓഫീസുകളും റെയ്ഡ് ചെയ്തതായി സിബിഐ അറിയിച്ചു.

സിബിഐ കോടതി പുറപ്പെടുവിച്ച സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡ് നടന്നത്. ബാങ്ക് വായ്‌പാതുക തിരിച്ചുവിടാന്‍ ഉപയോഗിച്ച പല ഇടനിലക്കമ്പനികള്‍ക്കും ഒരേ മേല്‍വിലാസം ആയിരുന്നുവെന്നതും സംശയം ജനിപ്പിച്ചിരുന്നുവെന്ന് സിബിഐ പറയുന്നു. .
വിവിധ പൊതുമേഖലാ ബാങ്കുകളും എല്‍ഐസിയും സമര്‍പ്പിച്ച പരാതിയെതുടര്‍ന്ന് സിബിഐ ഏഴ് കേസുകള്‍ എടുത്തിട്ടുണ്ട്. ബാങ്കുകള്‍ക്കും എല്‍ഐസിയ്‌ക്കും കൂടി ഉണ്ടായത് 27,337 കോടിയുടെ നഷ്ടമാണ്

Recent Posts