Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 8, 2026, 09:25 am IST
in Editorial

അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങു തകര്‍ത്ത പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പശ്ചിമ ബംഗാളില്‍ ചോരയൊലിക്കുന്നയാണ്. ഭവാനി പൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ, ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെടുന്ന സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രനാഥ് രഥ് ആസൂത്രിതമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. കാറിലെത്തിയ അക്രമി ചന്ദ്രനാഥിനെ വെടിവച്ച് കൊല്ലുകയായിരുന്നു. തൊട്ടടുത്തു നിന്ന് ആറ് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി രക്ഷപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പു കാലത്തും വോട്ടെടുപ്പിന്റെ ദിവസവും ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സംഭവിച്ചതിനു പിന്നാലെ മറ്റൊരു ബിജെപി പ്രവര്‍ത്തകനെയും തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തി.
ഈ അക്രമ പരമ്പരയും കൊലപാതകങ്ങളും ഒറ്റപ്പെട്ടതും യാദൃച്ഛികവുമായ സംഭവങ്ങളായി കാണാനാവില്ല. വളരെ ആഴത്തിലുള്ള ഗൂഢാലോചന ഇതിനു പിന്നിലുള്ളതായി സംശയിക്കപ്പെടുന്നു.

സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മമതയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെട്ടയാളും അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. വലംകയ്യായിരുന്ന ചന്ദ്രനാഥിനെ ഇല്ലാതാക്കി സുവേന്ദുവിനെ തളര്‍ത്താമെന്ന് കരുതിയിരിക്കാം. അതല്ല, സുവേന്ദുവിനെത്തന്നെയാണ് ലക്ഷ്യം വച്ചതെന്നും സംശയമുണ്ട്. സുവേന്ദു മുഖ്യമന്ത്രിയാകുമ്പോള്‍ മുന്‍ സൈനികനും കരുത്തനുമായ ചന്ദ്രനാഥ് ഒപ്പമുണ്ടാവുന്നത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുമെന്ന് അഭിഷേകും മമതയും കണക്കുകൂട്ടിയിട്ടിയിട്ടമുണ്ടാകാം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ജനവിധി അംഗീകരിച്ച് രാജിവയ്‌ക്കാന്‍ മമത തയ്യാറാവാത്തതും ഗൂഢാലോചനയുടെ ഭാഗമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പരമാവധി വൈകിപ്പിച്ച് അക്രമ പരമ്പരകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാവുമെന്ന് വ്യക്തമായതോടെ തൃണമൂല്‍ മാത്രമല്ല, ചില വൈദേശിക ശക്തികളും ഇവര്‍ക്കൊപ്പം ചേര്‍ന്നതിന്റെ സൂചനകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മാര്‍ച്ച് മാസത്തില്‍ കൊല്‍ക്കത്തയില്‍ അമേരിക്കന്‍ കൂലിപ്പടയാളിയും ചാരനുമായ മാത്യു വാന്‍ഡൈക്കിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അത്യാധുനിക ഡ്രോണ്‍ യുദ്ധതന്ത്രങ്ങള്‍ കലാപകാരികളെ പരിശീലിപ്പിച്ചുവെന്ന സൂചനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ ഇറങ്ങുന്നതിന് കൃത്യം 24 മണിക്കൂര്‍ മുന്‍പാണ് വാന്‍ഡൈക്കിനെ പിടികൂടിയത്. ഇതോടെ പ്രധാനമന്ത്രിക്കെതിരായ ഒരു വലിയ സുരക്ഷാഭീഷണി രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

മമതാ ബാനര്‍ജി രാജിവയ്‌ക്കാന്‍ തയ്യാറാകാത്തതും, സംസ്ഥാനമെങ്ങും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതും ഭാരതത്തിലെ ‘കിഴക്കിന്റെ കവാടം’ എന്നറിയപ്പെടുന്ന ബംഗാള്‍ അസ്ഥിരമായി നിലനിര്‍ത്താനുള്ള വിദേശ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിയമവാഴ്ചയെ വെല്ലുവിളിച്ച് മമത രാജിവയ്‌ക്കാന്‍ കൂട്ടാക്കാത്തതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

ദേശീയ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത് ഭീഷണിയായി കരുതുന്ന വൈദേശിക ശക്തികള്‍ ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ മുന്‍കൂട്ടി കരുക്കള്‍ നീക്കുകയാണോ? ബംഗാളില്‍ ബിജെപി ഭരണത്തില്‍ വരാതിരിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ പരസ്പര ധാരണയോടെ ശ്രമിച്ചു എന്നറിയുമ്പോഴാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നതിലായാലും, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിലായാലും ദേശീയ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച മമതയെ എത്രയും പെട്ടെന്ന് പുറത്താക്കി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെയും ആവശ്യമാണ്.

Tags: Mamta BanerjeeRape-murder in West BengalWest bengal election 2026Violence and murders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

India

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

Editorial

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

India

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പുതിയ വാര്‍ത്തകള്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.