Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

പരമാനന്ദ് by പരമാനന്ദ്
May 7, 2026, 08:45 am IST
in Article

ദീദി പണ്ടേ ആള്‍ അരഗന്റ് ആണ്. പോരാളി എന്നൊക്കെയാണ് ചില ബംഗാളികള്‍ പറയുന്നതെങ്കിലും വഴക്കാളി എന്ന വാക്കാണ് കൂടുതല്‍ ചേരുക. ഇപ്പോഴിതാ ഒരു മമതയുമില്ലാതെ, തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കലിപ്പു മൊത്തം തെരഞ്ഞെടുപ്പു കമ്മിഷന്റെ നെഞ്ചത്തു തീര്‍ക്കുകയാണ് ദീദി.

ബംഗ്ലാദേശില്‍ നിന്നു പതിറ്റാണ്ടുകളായി നുഴഞ്ഞു കയറിയവര്‍ക്കെല്ലാം ദീദിയുടെ തൃണമൂല ഖാന്‍ഗ്രാസ് സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് നല്‍കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരും ചാര്‍ത്തിക്കൊടുത്തു. അവരില്‍ തണ്ടും തടിയും ഉള്ളവരെ പാര്‍ട്ടി ഗുണ്ടകളാക്കി. തിരുവായ്‌ക്ക് എതിര്‍വാ ഉരിയാടിയവരെയെല്ലാം പൊടിച്ചു പപ്പടപ്പരുവമാക്കി. പെണ്ണൊരുത്തി ഭരിച്ചിട്ടും പെണ്ണുങ്ങള്‍ക്കു വഴിനടക്കാനാവാത്ത വിധം ബംഗാളില്‍ ക്രമസമാധാനത്തിന്റെ രൂപം മാറ്റി. മൂന്നു തെരഞ്ഞെടുപ്പുകളില്‍ തുടര്‍ഭരണമുറപ്പാക്കിയതോടെ മരണംവരെയും ബംഗാള്‍ ബീഗമായി തുടരാമെന്നു ദീദി കരുതി. ഇസ്ലാമിക ചരിത്രത്തില്‍ ബിരുദാനന്തരബിരുദമുള്ള തന്നെ വംഗദേശത്തെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും കൈവിടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു ഈ അതിമോഹത്തിന്റെ ആകെ മൂലധനം. പോരെങ്കില്‍ 2007ല്‍ നേരിട്ടു നയിച്ച സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളില്‍ വീഴ്‌ത്തിയ കര്‍ഷക രക്തത്തിലൂടെ ചോരച്ചെങ്കൊടി പിഴുതെറിഞ്ഞതിന്റെ വിട്ടൊഴിയാത്ത ഭൂത(കാല)ാവേശവും.സ്വര്‍ണം കായ്‌ക്കും മരമാണെങ്കിലും പുരയ്‌ക്കു മേലേ ചാഞ്ഞെന്നാല്‍ കടയ്‌ക്കല്‍ വെച്ചു വെട്ടണം എന്നാണല്ലോ ചാണക്യ വചനം.

അതിര്‍ത്തി കടന്നെത്തുന്ന ബംഗ്ലാദേശി അതിതീവ്രവാദികളെ സുരക്ഷിതമടയില്‍ ചെല്ലും ചെലവും കൊടുത്തു പാര്‍പ്പിക്കുന്ന ദീദീരാജ്, ഭരതന്‍ ഭരിച്ച മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാണെന്നു ബോധ്യപ്പെട്ടതോടെ അഭിനവ ചാണക്യന്‍ അമിത്ഷാ തന്നെ നേരിട്ടിറങ്ങിയപ്പോള്‍ വംഗദേശത്തെ തൃണമൂല ഭരണത്തിന്റെ പതനം എഴുതപ്പെട്ടു. ഇതു മനസ്സിലാക്കിയാണ് കൊല്‍ക്കത്ത ജോഗേഷ് ചന്ദ്ര ചൗധരി കോളേജില്‍ നിന്നു പണ്ടു പഠിച്ചുപാസായ നിയമബിരുദത്തിന്റെ ബലത്തില്‍ കറുത്ത ഗൗണിട്ട് രാജ്യത്തെ പരമോന്നത കോടതിയില്‍ എസ്‌ഐആറിനെതിരെ വാദിക്കാന്‍ ദീദി പാഞ്ഞു കയറിയത്. പാച്ചിലൊക്കൊ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മതിയെന്നു പറഞ്ഞ് കോടതി, എസ്‌ഐആറിനും ഇ.സിക്കും അനുകൂല ഉത്തരവിട്ടതോടെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ദീദിക്കു ശനി തുടങ്ങി.

വോട്ടെടുപ്പിനു മുമ്പ് കേന്ദ്രസേന വംഗദേശത്ത് എത്തിയപ്പോള്‍ ദീദിയുടെ ഗുണ്ടകള്‍ക്കു മുട്ടിടിച്ചു. അതിസാഹസത്തിനിറങ്ങിയ ഇരട്ടച്ചങ്കന്‍ന്മാര്‍ക്ക് കേന്ദ്രസേന കണക്കിനു കൊടുത്തതോടെ തെരഞ്ഞെടുപ്പു താരതമ്യേന സമാധാനപരമായി നടന്നു. വോട്ട് എണ്ണിയതോടെ തിങ്കളാഴ്ച നല്ലദിവസമെന്ന് ബംഗാളികള്‍ ഒന്നടങ്കം പറഞ്ഞു, അവര്‍ ആശ്വാസനിശ്വാസമുതിര്‍ത്തു. അപ്പോഴാണ് ആയമ്മയ്‌ക്കുള്ളില്‍ വെള്ളിടി വെട്ടിയത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടും ഇലക്ഷനില്‍ തോറ്റാല്‍ ഇവിഎമ്മിനോടും ഇലക്ഷന്‍ കമ്മിഷനോടും എന്നാണല്ലോ. വോട്ടെണ്ണിത്തീരുംമുമ്പ് ദീദി പതിവു ചവിട്ടുനാടകത്തിന്റെ ചുവടുവെച്ച് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുതിച്ചെത്തിയെങ്കിലും പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിച്ചില്ല. ഇപ്പോഴിതാ, അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മുമ്പൊരിക്കല്‍ തോറ്റ ട്രംപുരാനെപ്പോലെ, ജനവിധി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കില്ലെന്നും ഔദ്യോഗിക വസതിയൊഴിയില്ലെന്നും ആക്രോശിക്കുകയാണ് ആയമ്മ.

പോരെങ്കില്‍ ഇക്കാര്യത്തില്‍ ദീദിക്ക് ഇന്ദിരാ പ്രിയദര്‍ശിനിയുടെ മുന്‍മാതൃകയുമുണ്ടല്ലോ. തെരഞ്ഞെടുപ്പിലും കോടതിയിലും തോറ്റാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് വകുപ്പില്ലാത്തതു നന്നായി. അല്ലെങ്കില്‍ മമത അതും ചെയ്തേനേ. ട്രംപുരാന്റെ കൂലിപ്പട പണ്ട് കാപ്പിറ്റോള്‍ ഹില്‍സില്‍ നടത്തിയ താണ്ഡവത്തിന്റെ തനിയാവര്‍ത്തനം ബംഗാള്‍ ഭവനില്‍ ആടാന്‍ ആണ് ആയമ്മയുടെ ഭാവമെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടൂ. അധികാരപദവി അന്തസ്സായി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെന്നകാര്യം, സുപ്രീംകോടതിയില്‍ വാദിച്ചു തോറ്റ ദീദി വക്കീലിന് അറിയാതിരിക്കുമോ? അല്ലെങ്കിലും ചില അറിയാത്ത പിള്ളകള്‍ ചൊറിയുമ്പോഴേ അറിയൂ. അതറിയാന്‍ അധികം വൈകില്ലെന്നും കരുതാം.

വാല്‍മുറി

കേരളത്തിലും തമിഴ്‌നാട്ടിലും ഇവിഎം 916 കാരറ്റ്. ബംഗാളിലും ആസാമിലും വെറും പൂശ് എന്നൊരു ചേട്ടന്‍. രാഗാ എന്ന വോട്ടുചോരിച്ചേട്ടനെ ചുമ്മാതല്ല ജനം പപ്പൂ എന്ന് ഓമനിച്ചു വിളിക്കുന്നത്. ദീദിക്കും രാഗായ്‌ക്കും രോഗം ഒന്നാണ്; അധികാരഭ്രാന്ത്. അല്ലാതെന്ത്?

Tags: Mamata banarjeeBengal Assembly elections 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

India

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.