
കൊല്‍ക്കൊത്ത.:: താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കില്ലെന്നും അതിനായി രാജ് ഭവനില്‍ പോകില്ലെന്നും മമതാ ബാനര്‍ജി. ഇതോടെ ബംഗാളില്‍ കലാപമുണ്ടായേക്കുമെന്ന വിലയിരുത്തലില്‍ സര്‍വ്വസന്നദ്ധമാണ് . മമതയുടെ ലക്ഷ്യം കലാപം സൃഷ്ടിക്കലാണോ എന്ന് സംശയമുണ്ട്. പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ പരിശീലനം കിട്ടിയവര്‍ ബംഗ്ലാദേശില്‍ തയ്യാറാണെന്നും ഇന്ത്യയിലേക്ക് ഏത് നിമിഷവും കയറിവന്ന് കലാപം ഉണ്ടാക്കിയേക്കുമെന്നും നേരത്തെ രഹസ്യസേനയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മോയ് ആറിനാണ് മമത മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടത്. സാധാരണ, തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയാണ് വേണ്ടത്. സ്റ്റാലിനും പിണറായി വിജയനും ജനവിധി അംഗീകരിച്ച് രാജി സമര്‍പ്പിച്ച് കഴിഞ്ഞതാണ് അതിനിടെയാണ് മമത വാര്‍ത്താസമ്മേളനം നടത്തി രാജിവെയ്‌ക്കില്ലെന്നും രാജ്ഭവനില്‍ അതിനായി പോകില്ലെന്നും പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി ബംഗാളില്‍ വോട്ട് ചോരി നടത്തിയെന്ന് ആരോപിച്ചത്. ഇത് രണ്ടും കൂട്ടിവായിക്കുമ്പോള്‍ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ വിദശ ശക്തികളുടെ ആസൂത്രണം ഉണ്ടോ എന്നും സംശയിച്ചുപോകുന്നു.
തന്റെ കോട്ടയായ ഭവാനിപൂരില്‍ പോലും 15000ല്‍പ്പരം വോട്ടുകള്‍ക്ക് എതിരാളിയായ ബിജെപിയുടെ നേതാവ് സുവേന്ദു അധികാരിയോട് തോറ്റത് മമതയ്‌ക്ക് ഇനിയും ദഹിക്കുന്നില്ല. ഈ റിസള്‍ട്ട് പുറത്തുവന്നശേഷമാണ് മമത പൊട്ടിത്തെറിച്ചത്. പക്ഷെ നിയമപരമായി തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഒരാള്‍ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. അത് കൊടിയ നിയമലംഘനമാണ്.
തന്റെ യുദ്ധം ബിജെപിയോടല്ല, തെരഞ്ഞെടുപ്പ് കമ്മീഷനോടാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതുവഴി മമത എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. അവിശ്വസനീയമായ ഭരണവിരുദ്ധവികാരത്തില്‍ ബംഗാളില്‍ ഒലിച്ചുപോവുകയായിരുന്നു അവിടെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്.